Headlines

Article, National

പുനിത് രാജിൻറെ വിയോഗം ലോകത്തിന് തീരാനഷ്ടം.

puneeth rajkumar

കന്നഡ സൂപ്പർ താരം പുനിത് രാജ് കുമാറിൻറെ മരണം ജനങ്ങൾക്ക് തീരാനഷ്ടം. പൊതുപ്രവർത്തന രംഗത്തും, ജീവകാരുണ്യപ്രവർത്തന രംഗത്തും പുനിത് സജീവമായിരുന്നു. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അദ്ദേഹത്തിൻറെ വരുമാനത്തിൻറെ ഒരു വലിയ ഭാഗം ജനങ്ങളുടെ നന്മയ്ക്കായി ആണ് ചെലവഴിക്കുന്നത്.

കോവിഡിൻറെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50 ലക്ഷം രൂപയാണ് കഴിഞ്ഞവർഷം പുനിത് രാജ് നൽകിയത്. 

പ്രളയത്തിൽ ദുരന്തം അനുഭവിക്കുന്നവരെയും സാന്ത്വനിപ്പിക്കാൻ പുനിത് രാജ് രംഗത്തെത്തിയിരുന്നു.

അവയവദാനത്തിൻറെ മഹത്വത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാൻ ഇദ്ദേഹം പ്രയത്നിച്ചു. 

അദ്ദേഹത്തിൻറെ  ആഗ്രഹപ്രകാരം മരണശേഷം രണ്ടു കണ്ണുകളും ദാനം ചെയ്തു.


26 അനാഥാലയങ്ങൾ, 16 വൃദ്ധസദനങ്ങൾ, 19 ഗോശാലകൾ, 45 കന്നഡ മീഡിയം സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് പുനീത്തിൻറെ വരുമാനത്തിൽ നിന്നും ഒരു ഭാഗം എത്തിയിരുന്നു. 

1800 പെൺകുട്ടികൾക്ക് അദ്ദേഹം സൗജന്യ വിദ്യാഭ്യാസം നൽകി വരികയായിരുന്നു.1985 ൽ മികച്ച ബാലതാരത്തിനുള്ള അവാർഡും ലഭിച്ചു.

നിർമ്മാതാവ്, ഗായകൻ ,അവതാരകൻ എന്നതിലുപരി അദ്ദേഹത്തിൻറെ മനുഷ്യത്വമാണ് സഹപ്രവർത്തകരും ആരാധകരും എടുത്തുപറയുന്നത്.

1975 ലാണ് രാജകുമാറിൻറെയും പാർവതമ്മയുടെയും അഞ്ചു മക്കളിൽ ഇളയവനായി പുനീത് ജനിച്ചത്. 2002 ൽ അപ്പു എന്ന സിനിമയിലൂടെയാണ് നായകനായി എത്തുന്നത്. ആരാധകർ അപ്പു എന്ന് സ്നേഹത്തോടെ വിളിച്ചിരുന്നു.

മലയാള സൂപ്പർതാരം മോഹൻലാലിനൊപ്പം മൈത്രി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.എന്തായാലും പുനീത്തിൻറെ നഷ്ടം ലോകത്തിന് ഒരു തീരാ വേദനയാണ്.

Story highlight : puneeth rajkumar’s death irreparable lose.

More Headlines

ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
ഗർഭിണിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി
കൊൽക്കത്തയിൽ ശുചീകരണ ജോലിക്കിടെ സ്ഫോടനം; തൊഴിലാളിക്ക് പരുക്ക്

Related posts