Headlines

Olympics, Olympics headlines

ബോക്സിങ് റിങ്ങിൽ അമ്മമാർ കൊമ്പുകോർക്കുന്നു.

ബോക്സിങ് മേരികോം ലോറെന വിക്ടോറിയ
Photo Credit: Getty Images, PTI

ടോക്യോ: ബോക്സിങ് റിങ്ങിൽ ഒളിമ്പിക്സിനെത്തിയ അമ്മമാരുടെ പോരാട്ടം.ഇന്ത്യയുടെ മേരികോമും കൊളംബിയയുടെ ലോറെന വലൻസിയ വിക്ടോറിയയും ബോക്സിങ് റിങ്ങിൽ നേർക്കുനേർവരുമ്പോൾ അതൊരു അപൂർവപോരാട്ടമാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേരികോം,വളർത്തുപുത്രിയടക്കം നാലു മക്കളുടെ അമ്മയാണ്.ലോറെന ആൺ കുഞ്ഞിന്റെ അമ്മയാണ്. ഇന്ത്യയുടെ മെഡൽപ്രതീക്ഷയാണ് 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന 38-കാരിയായ മേരികോം.

ഡൊമിനിക്കയുടെ മിഗ്വലിന ഗാർഷ്യ ഹെർണാണ്ടസിനെ തോൽപ്പിച്ചാണ് ആദ്യമത്സരത്തിൽ പ്രീക്വാർട്ടറിലെത്തിയത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം സ്വന്തമാക്കിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്.

ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മേരികോം ഒന്നാംസ്ഥാനത്തെത്തി. അമ്മയായശേഷവും റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരംകൂടിയാണ് മേരികോം.

2016 റിയോ ഒളിമ്പിക്സിൽ 32-കാരിയായ ലോറെന വെങ്കലമെഡൽ നേടിയിരുന്നു. വലിയ നേട്ടമെന്നത് ലോകചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയതാണ്. പാൻ അമേരിക്ക ഗെയിംസിൽ ലോറെന സ്വർണം നേടിയിട്ടുണ്ട്.

Story highlight : Mothers fight in the boxing ring.

More Headlines

ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.
ടോക്കിയോ ഒളിമ്പിക്സ്: പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് സ്വർണം നേടി.
ടോക്കിയോ ഒളിമ്പിക്സ്: വെങ്കലനേട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധു.
'പതറാത്ത പോരാട്ടവീര്യം' തോൽവിയിലും സതീഷ് കുമാറിനൊപ്പം ലോകം.
വെങ്കലം ലക്ഷ്യമിട്ട് സിന്ധു; 41 വർഷത്തിനുശേഷം ഹോക്കിയിൽ സെമി മോഹിച്ച് ഇന്ത്യ.
ടോക്യോ ഒളിമ്പിക്‌സിലെ വേഗരാജാവിനെ ഇന്നറിയാം
ടോക്കിയോ ഒളിമ്പിക്സ്: മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ പുറത്തായി.
ടോക്കിയോ ഒളിമ്പിക്സ്: പി.വി സിന്ധുവിന് സെമിയിൽ അപ്രതീക്ഷിത തോൽവി.
ടോക്യോ ഒളിമ്പിക്സ്‌ ഉത്തേജക മരുന്ന്; നൈജീരിയന്‍ താരത്തിന് വിലക്ക് .

Related posts