തകർപ്പൻ ജിംനാസ്റ്റിക് പ്രകടനങ്ങളിലൂടെ ലോക ഹൃദയങ്ങൾ കീഴടക്കിയ അമേരിക്കൻ താരമാണ് സിമോൺ ബൈൽസ്. ഒളിമ്പിക്സിലെ രണ്ടു ഫൈനൽ മത്സരങ്ങളിൽ നിന്നും പിന്മാറുന്നുന്നെന്ന് താരം അറിയിച്ചത് ഞെട്ടലോടെയാണ് ലോകം കാണുന്നത്.
2016ലെ റിയോ ഒളിമ്പിക്സിൽ നാലു തവണയാണ് സിമോൺ ബൈൽസ് ഗോൾഡ് മെഡൽ നേടിയത്. അമേരിക്കൻ ടീം വനിതകളുടെ ഓൾറൗണ്ട് വിഭാഗത്തിൽ ജയിച്ചതും സിമോണിന്റെ തകർപ്പൻ പ്രകടനങ്ങൾ അടിസ്ഥാനമാക്കിയാണ്.
#BREAKING US superstar Simone Biles pulls out of two more #Olympics finals
— AFP News Agency (@AFP) July 31, 2021
“After further consultation with medical staff, Simone Biles has decided to withdraw from the event finals for vault and the uneven bars,” statement says#SimoneBiles #Tokyo2020 pic.twitter.com/xSNhfyCLeg
കഴിഞ്ഞദിവസവും ഫൈനൽ മത്സരത്തിൽ നിന്ന് താരം പിന്മാറിയിരുന്നു. കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നെന്ന് താരം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്നത്തെ ഫൈനലിൽ നിന്നുള്ള പിന്മാറ്റവും. ഡോക്ടർസുമായി ബന്ധപ്പെട്ടതിനു ശേഷമാണ് പിന്മാറുന്നതായി അറിയിച്ചത്.
“ഇന്ന് എനിക്കത്ര എളുപ്പം ആയിരുന്നില്ല. മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും നേരിട്ടു. പ്രതീക്ഷകളുടെ ഭാരം തോളിൽ താങ്ങുന്നതായി തോന്നുന്നു. ഇതൊന്നും എന്നെ ബാധിക്കില്ലെന്ന ആത്മവിശ്വാസം എനിക്കുണ്ട്. എന്നാലും ചില സമയങ്ങളിൽ പതറി പോകുന്നു. ഒളിമ്പിക്സ് വെറും തമാശയല്ല. എന്റെ കുടുംബം എന്നുമെന്റെ കൂടെയുണ്ട്. അവരാണെന്റെ ലോകം.” പിൻമാറ്റത്തെക്കുറിച്ച് സിമോൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഒളിമ്പിക് ടീമിലെ ഒരു ഡോക്ടർ തന്നെ ലൈംഗികമായി ആക്രമിച്ചതെന്ന് സിമോൺ വെളിപ്പെടുത്തിയിരുന്നു. ഒളിമ്പിക്സിന് മുൻപ് വിഷാദരോഗം ബാധിച്ചതായും താരം പറഞ്ഞിരുന്നു.
Story Highlights: Simone Biles Quits from 2 Olympic finale
More Headlines
Anjana
Related posts
Latest News
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 90 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 12 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാക്കിസ്ഥാനിലെ കറാച്ചിയിൽ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി പിതാവിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകി. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു പിതാവ് മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. സുരക്ഷാ കാരണങ്ങളാൽ ചെയ്ത ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി ഇതിനെക്കുറിച്ച് ഒരു ചാനലിന് അഭിമുഖം നൽകി.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.