കേരളത്തിൽ മനുഷ്യരിൽ ആദ്യമായി നിപ്പ സ്ഥിതീകരിച്ചത് 2018 മെയ് 19 ന് കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലുള്ള സൂപ്പിക്കട, ആവടുക്ക മേഖലയിലാണ്. എന്നാൽ ഒരു ഇടവേളക്ക് ശേഷം കോഴിക്കോട് 12 വയസുകാരൻ മരണപെട്ടതോടെ നിപ്പ രോഗം വീണ്ടും സ്ഥിതീകരിച്ചിരിക്കുന്നു. അതിനാൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.
വൈറസ് ബാധയേറ്റ മൃഗങ്ങൾ, വവ്വാൽ, മനുഷ്യർ എന്നിവയിൽ നിന്നും മനുഷ്യരിലേക്ക് പകരുകയും അത് മനുഷ്യരിൽ കടുത്ത രോഗത്തിനും മരണത്തിനും കാരണമാവുകയും ചെയ്യുന്നു. 40% മുതൽ 75% വരെയാണ് നിപ്പ വൈറസ് രോഗത്തിന്റെ മരണ നിരക്ക്.
പലപ്പോഴും ആളുകളിൽ ഇത് ലക്ഷണങ്ങളില്ലാത്ത (സബ്ക്ലിനിക്കൽ) അണുബാധ മുതൽ അക്യൂട്ട് റെസ്പിറേറ്ററി അസുഖവും മാരകമായ എൻസെഫലൈറ്റിസും എന്നിങ്ങനെ പല രോഗങ്ങൾക്കും കാരണമാകുന്നു. പന്നി പോലുള്ള മൃഗങ്ങളിൽ ഈ വൈറസ് ഗുരുതരമായ രോഗത്തിന് കാരണമാകും. ഇത് കർഷകർക്ക് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
മറ്റ് ബാധിത മേഖലകൾ
ലോകത്ത് ആദ്യമായി 1999 ൽ മലേഷ്യയിലെ പന്നി കർഷകർക്കിടയിലാണ് നിപ്പ വൈറസ് കണ്ടെത്തിയത്. ഇത് സിങ്കപ്പൂരിലെ ചിലയിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു. പിന്നീട് 2001 ൽ ബംഗ്ലാദേശിലാണ് നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 2001 മുതൽ 2008 വരെ, ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പകുതിയോളം കേസുകളും രോഗബാധിതരായ രോഗികൾക്ക് പരിചരണം നൽകുന്നതിലൂടെയാണ് പകർന്നത്.
കൂടാതെ പശ്ചിമ ഇന്ത്യയിലും ഈ രോഗം ഇടക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2001 ൽ ഇന്ത്യയിലെ സിലിഗുരിയിൽ വൈറസിന്റെ ബാധ റിപ്പോർട്ട് ചെയ്തതിൽ 75% പേരും ആശുപത്രി ജീവനക്കാരോ സന്ദർശകരോ ആംയിരുന്നു. കംബോഡിയ, ഘാന, ഇന്തോനേഷ്യ, മഡഗാസ്കർ, ഫിലിപ്പൈൻസ്, തുടങ്ങി നിരവധി രാജ്യങ്ങളിലെ അറിയപ്പെടുന്ന പ്രകൃതിദത്ത ജലസംഭരണിയിലും വവ്വാലുകളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
എങ്ങനെ പകരാം?
രോഗിയെ പരിചരിക്കുന്നവരാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇവർക്ക് രോഗം പകരാൻ സാധ്യത കൂടുതലാണ്. തുമ്മൽ,ചുമ തുടങ്ങിയവയിൽ നിന്നാണ് രോഗം പകരാൻ സാധ്യത.
രോഗബാധയുള്ള പഴംതീനി വവ്വാലുകളിൽ നിന്നുള്ള മൂത്രമോ ഉമിനീരോ കലർന്ന പഴങ്ങൾ അല്ലെങ്കിൽ പഴ ഉൽപന്നങ്ങൾ കഴിക്കുന്നതും വൈറസ് ബാധയ്ക്ക് കാരണമാകുന്നു. രോഗിയുടെ സ്രവങ്ങളുമായും വിസർജ്ജനങ്ങളുമായും അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും വൈറസ് പകരുന്നു.
സ്ഥിരീകരണം എങ്ങനെ?
രോഗം സ്ഥിരീകരിച്ച രോഗിയുമായി അടുത്തിടപഴകുകയും , പിന്നീട് രോഗലക്ഷണങ്ങൾ കാണിക്കുകയും ചെയ്തിട്ടുള്ളവരായ വ്യക്തികളെയാണ് ലാബ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. അവരിൽ നിന്ന് രക്തം മൂത്രം തൊണ്ടയിൽ നിന്നുള്ള സ്രവം, നട്ടെല്ലിൽ നിന്നും കുത്തിയെടുത്ത നീര് എന്നിവ പരിശോധനയ്ക്കായി അയച്ചാണ് രോഗം സ്ഥിതീകരിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിപ്പ വൈറസ് വാഹകരാണ് വവ്വാലുകൾ. പഴംതീനി വവ്വാലുകളെയാണ് സൂക്ഷിക്കേണ്ടത്. വീട്ടിലെ പഴം കായ്ക്കുന്ന മരങ്ങളിൽ നിന്ന് ഭക്ഷിക്കുകയാണെങ്കിൽ നാം കരുതലെടുക്കേണ്ടതുണ്ട്. കാരണം വൈറസ് ബാധയേറ്റ വവ്വാലുകളുടെ കാഷ്ഠങ്ങൾ അവ കഴിച്ച പഴങ്ങൾ ഇവയിൽ നിന്നെല്ലാം നിപ്പ വൈറസ് ബാധയേൽക്കാം. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ള്, വവ്വാലുകൾ കടിച്ച ചാമ്പക്ക, മാമ്പഴം, പേരക്ക തുടങ്ങിയ പഴവർഗങ്ങൾ ഒഴിവാക്കുക.
രോഗലക്ഷണങ്ങള്
വൈറസ് മനുഷ്യ ശരീരത്തിനുള്ളില് പ്രവേശിച്ച് രോഗലക്ഷണങ്ങള് പ്രകടമാകുന്ന കാലയളവ് (ഇന്കുബേഷൻ പീരിയഡ് ) 4 മുതൽ 14 ദിവസം വരെയാണ്. എന്നാൽ ഇത് ചിലപ്പോൾ 21 ദിവസം വരെ ആകാൻ സാധ്യതയുണ്ട്. ശരീരത്തിൽ രോഗബാധയുണ്ടായാലും രോഗലക്ഷണങ്ങൾ പ്രകടമാകൻ ഇത്രയും ദിവസം വേണം. ഇൻക്യുബേഷൻ പിരീഡിൽ രോഗം പകരില്ല. രോഗം പകരാൻ മാത്രമുളള രോഗാണുക്കൾ ശരീര സ്രവങ്ങളിൽ ഈ കാലയളവിൽ ഉണ്ടാവുന്നില്ല.
പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് സാധാരണ ലക്ഷണങ്ങൾ. ചർദ്ദി, ചുമ, ക്ഷീണം, മനംപുരട്ടൽ, കാഴ്ചമങ്ങല് എന്നിവയും അപൂർവമായി പ്രകടിപ്പിക്കാം. രോഗം ശ്വാസകോശത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ നിപ്പ രോഗം ബാധിച്ച് രോഗലക്ഷണങ്ങൾ കാണിച്ച രണ്ട് ദിവസത്തിനകം കോമ സ്റ്റേജിൽ ആകാൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
രോഗി ഉപയോഗിച്ച സാധനങ്ങൾ എങ്ങനെ വൃത്തിയാക്കാം?
രോഗിയെ പരിചരിക്കുമ്പോൾ കയ്യുറകളും കാലുറകളും മാസ്കും ധരിക്കേണ്ടതുണ്ട്. വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ കലക്കി ഉണ്ടാക്കുന്ന ബ്ലീച്ചിങ് ലായനി ഒഴിച്ച് അരമണിക്കൂർ കഴിഞ്ഞ് മുറികൾ വൃത്തിയാക്കാം. പാത്രങ്ങളും ഇതുപോലെയാണ് അണുവിമുക്തമാക്കേണ്ടത്. വസ്ത്രങ്ങൾ പുഴുങ്ങി അലക്കുകയോ ആഴത്തിൽ കുഴിച്ചു മൂടുകയോ ചെയ്യാം. എല്ലാം കഴിഞ്ഞതിനു ശേഷം പരിചരിച്ച ആൾ കൈയും കാലും ദേഹവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
രോഗം നിയന്ത്രണവിധേയമാകുന്നത് എപ്പോൾ
അവസാനമായി രോഗം കണ്ടെത്തിയത് മുതൽ 42 ദിവസത്തെ കാലയളവിൽ മറ്റാർക്കും രോഗം വന്നില്ലെങ്കിൽ രോഗം നിയന്ത്രണവിധേയമായി എന്ന് പറയാം.
മുൻകരുതലെടുക്കാം
സോപ്പ് അല്ലെങ്കിൽ ആൽക്കഹോൾ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
രോഗിയുടെ സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക്കേണ്ടതുണ്ട്.വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക.
രോഗിയുമായുള്ള സമ്പർക്കത്തിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക….
രോഗിക്ക് ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസബിൾ ആയിരിക്കണം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണുവിമുക്തമാക്കേണ്ടതുണ്ട്.
രോഗം ഉണ്ടെന്നു സംശയിക്കുന്ന രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കണം.
രോഗമുണ്ടെന്നു സംശയിക്കുന്ന ആളുകളുമായി ഇടപെടുമ്പോൾ കയ്യുറകളും 95% വരെ രോഗപ്രതിരോധം ഉറപ്പാക്കുന്ന എൻ–95 മാസ്ക് ഉപയോഗിക്കുക .
ഐസൊലേഷൻ വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തണം.
രോഗികളുടെ കട്ടിലുകൾ തമ്മിൽ മിനിമം ഒരു മീറ്റർ അകലം എങ്കിലും ഉറപ്പാക്കുക.
Story Highlights: Everything You Should Know About the Nipah Virus
More Headlines
Anjana
Related posts
Latest News
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 90 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 12 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാക്കിസ്ഥാനിലെ കറാച്ചിയിൽ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി പിതാവിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകി. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു പിതാവ് മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. സുരക്ഷാ കാരണങ്ങളാൽ ചെയ്ത ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി ഇതിനെക്കുറിച്ച് ഒരു ചാനലിന് അഭിമുഖം നൽകി.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.