മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് അഞ്ചാമത്തെ പ്രസവത്തിനിടെ

home birth death

◼️ ഭർത്താവിൻ്റെ പിടിവാശി കാരണമാണ് വീട്ടിൽ പ്രസവം നടത്തേണ്ടി വന്നതെന്ന് സ്ത്രീയുടെ ബന്ധുക്കൾ.
◼️ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.
എറണാകുളം◼️ മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് മരിച്ചത്. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് ഇവരുടെ ഭർത്താവ് സിറാജ് എതിരായിരുന്നു. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന് നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല എന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അസ്മ മരിച്ചതിന് പിന്നാലെ ആരെയും വിവരമറിയിക്കാതെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്കരിക്കാനായിരുന്നു സിറാജിന്റെ ശ്രമം. എന്നാൽ അസ്മയുടെ വീട്ടുകാരും നാട്ടുകാരും അത് തടഞ്ഞു. തുടർന്ന് സംഭവത്തിൽ ഇടപെട്ട പൊലീസ് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴയാണ് സിറാജുദ്ദീന്റെ സ്വദേശം. കുറച്ചു കാലമായി മലപ്പുറം ചട്ടിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം.

ഇവരുടെ ആദ്യ മൂന്നുപ്രസവങ്ങൾ ആശുപത്രിയിൽ വെച്ചായിരുന്നു. നാലാമത്തെ പ്രസവം വീട്ടിൽ വച്ച് നടന്നു. ഇതിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ ആണ് അഞ്ചാമത്തെ പ്രസവവും വീട്ടിൽ മതിയെന്ന് ഭർത്താവ് തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ സ്ത്രീയുടെ ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഭർത്താവ് അത് വക വച്ചില്ലെന്നാണ് വിവരം.

  കാളികാവിൽ നരഭോജി കടുവ; പിടികൂടാൻ വനംവകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചു

സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അസ്മയ്ക്കും സിറാജുദ്ദീനും അഞ്ച് കുട്ടികൾ ഉള്ള കാര്യം അറിയില്ലായിരുന്നു എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. അഞ്ചാമത് കുഞ്ഞ് ജനിച്ചതായി സിറാജുദ്ദീൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

Story Highlights: A woman died after giving birth at home in Malappuram, Kerala, allegedly due to her husband’s insistence against hospital delivery.

Related Posts
കൂരിയാട് ദേശീയപാത തകർന്ന സംഭവം; സന്ദർശനം ഒഴിവാക്കണമെന്ന് കളക്ടർ
Kuriad National Highway

മലപ്പുറം കൂരിയാട് ദേശീയപാതയിലെ തകർന്ന ഭാഗം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. Read more

  ദേശീയപാത 66: നിർമ്മാണത്തിലെ വീഴ്ചകൾ ദൗർഭാഗ്യകരമെന്ന് മന്ത്രി റിയാസ്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ഇന്ന് സൈറൺ മുഴക്കും
Kerala monsoon rainfall

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഇന്ന് സംസ്ഥാന Read more

പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
Radhakrishnan Chakyat

പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 40 വർഷത്തിലേറെയായി ഫോട്ടോഗ്രഫി Read more

ദേശീയപാത 66: നിർമ്മാണത്തിലെ വീഴ്ചകൾ ദൗർഭാഗ്യകരമെന്ന് മന്ത്രി റിയാസ്
Kerala NH-66 construction

ദേശീയപാത 66 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങൾ ദൗർഭാഗ്യകരമാണെന്ന് മന്ത്രി പി.എ. Read more

മലപ്പുറം കരുവാരക്കുണ്ടിൽ വീണ്ടും കടുവ; ഭീതിയിൽ നാട്ടുകാർ
Karuvarakund tiger sighting

മലപ്പുറം കരുവാരക്കുണ്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തി. കടുവയെ പിടികൂടാനായി വനം വകുപ്പ് Read more

ദേശീയപാത തകർച്ച: കെഎൻആർ കൺസ്ട്രക്ഷൻസിനെതിരെ നടപടിയുമായി കേന്ദ്രം
KNR Constructions

ദേശീയ പാത നിർമ്മാണത്തിലെ അപാകതയെ തുടർന്ന് കെഎൻആർ കൺസ്ട്രക്ഷൻസിനെ കേന്ദ്രം ഡീബാർ ചെയ്തു. Read more

  കൂരിയാട് ദേശീയപാത തകർന്ന സംഭവം; സന്ദർശനം ഒഴിവാക്കണമെന്ന് കളക്ടർ
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കി; നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ്
Food safety inspection

സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വഴിയോര കടകൾ എന്നിവിടങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ Read more

മലപ്പുറം ദേശീയപാത തകർച്ച: വിദഗ്ധ സംഘം പരിശോധന നടത്തി; മന്ത്രി റിയാസ് പ്രതികരിച്ചു
National Highway collapse

മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. Read more

മലപ്പുറം കാളികാവിൽ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടിക്ക് ഒരുങ്ങി വനപാലകർ
man-eating tiger

മലപ്പുറം കാളികാവിൽ ഏഴ് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന നരഭോജി കടുവയെ കണ്ടെത്തി. കരുവാരകുണ്ട് Read more

കൂരിയാട് ദേശീയപാത തകർന്ന സംഭവം: വിദഗ്ധ സംഘം പരിശോധന നടത്തുന്നു
National highway collapse

മലപ്പുറം കൂരിയാട് ദേശീയപാതയിലെ തകർച്ചയെ തുടർന്ന് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. നാഷണൽ Read more