മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് അഞ്ചാമത്തെ പ്രസവത്തിനിടെ

home birth death

◼️ ഭർത്താവിൻ്റെ പിടിവാശി കാരണമാണ് വീട്ടിൽ പ്രസവം നടത്തേണ്ടി വന്നതെന്ന് സ്ത്രീയുടെ ബന്ധുക്കൾ.
◼️ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.
എറണാകുളം◼️ മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് മരിച്ചത്. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് ഇവരുടെ ഭർത്താവ് സിറാജ് എതിരായിരുന്നു. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന് നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല എന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അസ്മ മരിച്ചതിന് പിന്നാലെ ആരെയും വിവരമറിയിക്കാതെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്കരിക്കാനായിരുന്നു സിറാജിന്റെ ശ്രമം. എന്നാൽ അസ്മയുടെ വീട്ടുകാരും നാട്ടുകാരും അത് തടഞ്ഞു. തുടർന്ന് സംഭവത്തിൽ ഇടപെട്ട പൊലീസ് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴയാണ് സിറാജുദ്ദീന്റെ സ്വദേശം. കുറച്ചു കാലമായി മലപ്പുറം ചട്ടിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം.

ഇവരുടെ ആദ്യ മൂന്നുപ്രസവങ്ങൾ ആശുപത്രിയിൽ വെച്ചായിരുന്നു. നാലാമത്തെ പ്രസവം വീട്ടിൽ വച്ച് നടന്നു. ഇതിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ ആണ് അഞ്ചാമത്തെ പ്രസവവും വീട്ടിൽ മതിയെന്ന് ഭർത്താവ് തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ സ്ത്രീയുടെ ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഭർത്താവ് അത് വക വച്ചില്ലെന്നാണ് വിവരം.

  മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അസ്മയ്ക്കും സിറാജുദ്ദീനും അഞ്ച് കുട്ടികൾ ഉള്ള കാര്യം അറിയില്ലായിരുന്നു എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. അഞ്ചാമത് കുഞ്ഞ് ജനിച്ചതായി സിറാജുദ്ദീൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

Story Highlights: A woman died after giving birth at home in Malappuram, Kerala, allegedly due to her husband’s insistence against hospital delivery.

Related Posts
കൺസ്യൂമർഫെഡ് ഓണച്ചന്തകൾ നാളെ മുതൽ; കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാകും

ഓണം പ്രമാണിച്ച് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ നാളെ ആരംഭിക്കും. 167 കേന്ദ്രങ്ങളിലായി സെപ്റ്റംബർ നാല് Read more

  തിരുവനന്തപുരം ബാലരാമപുരത്ത് പനി ബാധിച്ച് ഒരാൾ മരിച്ചു; മസ്തിഷ്കജ്വരമാണോ മരണകാരണമെന്ന് സംശയം
സ്വർണവിലയിൽ നേരിയ കുറവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാമോ?
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില Read more

സപ്ലൈക്കോയിൽ വെളിച്ചെണ്ണക്ക് വിലക്കുറവ്; ‘ഹാപ്പി അവേഴ്സ്’ തിരിച്ചെത്തി
Supplyco coconut oil discount

സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. 529 രൂപ വില Read more

മലപ്പുറത്ത് ലഹരി വേട്ട: 54.8 ഗ്രാം എംഡിഎംഎയുമായി അഞ്ച് പേർ പിടിയിൽ
Malappuram drug hunt

മലപ്പുറം ജില്ലയിൽ രണ്ട് വ്യത്യസ്ത ലഹരി വേട്ടകളിൽ അഞ്ച് പേർ അറസ്റ്റിലായി. വേങ്ങര Read more

സാങ്കേതിക സർവകലാശാലകളിൽ വിസി നിയമനം: വിജ്ഞാപനം പുറത്തിറങ്ങി
VC appointment notification

സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള വിജ്ഞാപനം സർക്കാർ Read more

മെസ്സിയും സംഘവും കേരളത്തിലേക്ക്; AFA പ്രൊമോ വീഡിയോ പുറത്ത്
Argentina Football Team

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രൊമോ Read more

  രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി
Amoebic Encephalitis Kerala

വയനാട് സ്വദേശിയായ 45 വയസ്സുള്ള ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. Read more

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള: രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ തുടക്കം
IDSFFK 2024

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ Read more

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള: രണ്ടാം ദിനം മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും
International Short Film Fest

17-ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ മത്സര വിഭാഗത്തിലെ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. Read more

മെസ്സിയുടെ അർജന്റീന കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി വി. അബ്ദുറഹിമാൻ
Argentina Kerala Football

ലയണൽ മെസ്സിയുടെ അർജന്റീന ടീം കേരളത്തിലേക്ക് വരുന്നതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ Read more