ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടു പോയി അൻപത്തിയഞ്ചുകാരിക്കു നേരെ പീഢന ശ്രമം; വിതുരയിൽ ‘കാപ്പ’ ചുമത്തപ്പെട്ടയാൾ അറസ്റ്റിൽ

Vithura Assault Case

സ്ത്രീ രക്ഷപ്പെട്ടത് ഓടുന്ന വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടി
വിതുര(തിരുവനന്തപുരം)◾ ബസ് കാത്ത് നിന്ന അൻപത്തിയഞ്ച് വയസ്സുകാരിയായ സ്ത്രീയെ ഓട്ടോയിൽ കയറ്റി കൊണ്ടു പോയി പീഢിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ‘കാപ്പ’ ചുമത്തപ്പെട്ടയാൾ അറസ്റ്റിൽ. പേരൂർക്കട സ്വദേശിയായ ഓട്ടോ ഡ്രൈവർ വയ്ക്കഞ്ചി ഗോപൻ(ഗോപ കുമാർ– 47) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ആയിരുന്നു സംഭവം. തേവിയോട് ജംക്ഷനിൽ നിന്ന സ്ത്രീയോട് ആനപ്പാറ ജംക്ഷനിൽ ഇറക്കാമെന്നു പറഞ്ഞ് ഇയാൾ ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആനപ്പാറയിലേക്കുള്ള വഴി പോകാതെ തെറ്റായ വഴിയിലൂടെ കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഇയാൾ ഇവരെ കടന്നു പിടിച്ചു. സ്ത്രീ ബഹളം വച്ചതോടെ ഇവരെ ആനപ്പാറ ജംക്ഷനിൽ കൊണ്ടാക്കാമെന്നു പറഞ്ഞു അനുനയിപ്പിച്ച് ഇവരെ തിരിച്ചു വന്നു. ഇതിനിടെ പേരയം ജംക്ഷനു സമീപം എത്തിയപ്പോൾ പിന്നെയും പ്രതി കടന്നു പിടിച്ചു. തുടർന്ന് സ്ത്രീ ഓടുന്ന വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടി വിവരം ജംക്ഷനിൽ ഉണ്ടായിരുന്നവരോട് പറയുകയായിരുന്നു. ഇതിനിടെ പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. വീഴ്ചയുടെ ആഘാതത്തിൽ നിസ്സാര പരുക്കേറ്റ സ്ത്രീ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വിതുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

  നടി ആക്രമിക്കപ്പെട്ട കേസ്: വിധി തീയതി ഇന്ന് തീരുമാനിക്കും

സ്ത്രീ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്ഐ: എസ്.എൻ.മുഹ്സിൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയിലേക്ക് എത്തിയത്. ഇയാൾക്കെതിരെ പത്തോളം പീഡന കേസുകൾ നിലവിലുണ്ട്. പേരൂർക്കട സ്വദേശിയായ ഇയാൾ അഞ്ച് വർഷമായി ആനപ്പാറ വയ്ക്കഞ്ചിയിലെ തന്റെ പെൺ സുഹൃത്തിനൊപ്പമാണ് താമസിക്കുന്നത്. ഇയാൾക്കെതിരെ 2014 ലാണ് കാപ്പ ചുമത്തിയത്. തുടർന്ന് ആറ് മാസത്തോളം ഇയാൾക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.

Story Highlights: A man with prior charges under the Kerala Anti-Social Activities (Prevention) Act (KAPA) was arrested for attempting to assault a woman in Vithura, Thiruvananthapuram.

Related Posts
വിതുരയിൽ വീണ്ടും കാട്ടാനയിറങ്ങി; നാട്ടുകാർ ഭീതിയിൽ
Wild elephant attack

തിരുവനന്തപുരം വിതുരയിൽ വീണ്ടും കാട്ടാനയിറങ്ങി. രണ്ടാഴ്ച മുൻപ് മണലി മേഖലയിൽ ഇറങ്ങിയ ആനയെ Read more

  നടിയെ ആക്രമിച്ച കേസ്: കൊച്ചിയിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മെക്സിക്കൻ പ്രസിഡന്റിനെ ആക്രമിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ; വീഡിയോ വൈറൽ
Mexican President Assault

മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോമിനെ പൊതുസ്ഥലത്ത് അതിക്രമിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിലായി. മദ്യലഹരിയിൽ പ്രസിഡന്റിനെ Read more

പാലക്കാട് സി.പി.ഐ.എം നേതാക്കൾ കടയിൽ കയറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചെന്ന് പരാതി
CPIM leaders attack

പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിൽ സി.പി.ഐ.എം നേതാക്കൾ കോൺഗ്രസ് പ്രവർത്തകനെ കടയിൽ കയറി മർദ്ദിച്ചതായി പരാതി. Read more

കൊച്ചി വാഴക്കാലയിൽ ട്രാഫിക് വാർഡൻമാരുടെ ക്രൂര മർദ്ദനം; യുവാവിന് പരിക്ക്, ദൃശ്യങ്ങൾ പുറത്ത്
Traffic Wardens Assault

കൊച്ചി വാഴക്കാലയിൽ ട്രാഫിക് വാർഡൻമാർ യുവാവിനെ മർദിച്ചതായി പരാതി. റോഡിന്റെ ഒരുവശത്തെ ഗതാഗതം Read more

കിളിമാനൂർ: എസ്എച്ച്ഒയ്ക്കെതിരെ മർദ്ദന പരാതിയുമായി യുവാവ്
Assault complaint

കിളിമാനൂർ സ്റ്റേഷനിൽ എസ്എച്ച്ഒ ബി. ജയനെതിരെ യുവാവിനെ മർദ്ദിച്ചെന്ന് പരാതി. ബസ് സ്റ്റാൻഡിന് Read more

കൊല്ലം പരവൂരിൽ ബസ് ഡ്രൈവർക്ക് മർദ്ദനം; പ്രതിക്കെതിരെ കേസ്
Bus Driver Assault

കൊല്ലം പരവൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ബസിനുള്ളിൽ വെച്ച് മർദ്ദനമേറ്റു. സാമിയ ബസ് Read more

  'മതമിളകില്ല തനിക്കെന്ന് ഉറപ്പാക്കാനായാൽ മതി'; മീനാക്ഷി അനൂപിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു
കടയ്ക്കലിൽ പണമിടപാട് തർക്കം; മധ്യവയസ്കക്ക് മർദ്ദനം, പാലോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
Money Dispute Assault

കൊല്ലം കടയ്ക്കലിൽ പണമിടപാട് തർക്കത്തെ തുടർന്ന് മധ്യവയസ്കക്ക് മർദ്ദനമേറ്റു. 55 വയസ്സുള്ള ജലീലാ Read more

മണിയൻ സ്വാമിയുടെ മരണം; കാർ ഓടിച്ചിരുന്ന വില്ലേജ് ഓഫിസർ എസ്.പ്രമോദ് കീഴടങ്ങി
Vithura accident case

തിരുവനന്തപുരം വിതുരയിൽ കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. ആര്യനാട് വില്ലേജ് Read more

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വില്ലേജ് ഓഫീസർക്ക് ജാമ്യം
Vithura accident case

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വില്ലേജ് ഓഫീസർ സി. പ്രമോദിനെ Read more

പാസ് നിഷേധിച്ചു; കോഴിക്കോട് പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം
Bus conductor assaulted

കോഴിക്കോട് പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമായ മർദ്ദനമേറ്റു. തലശ്ശേരി - തൊട്ടിൽപ്പാലം Read more