വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; മാതാവിന്റെ മൊഴിയെടുക്കൽ വൈകും

Anjana

Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, അഫാന്റെ മാതാവ് ഷമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്ന് മൊഴിയെടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി. സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷമിക്ക് ഇതുവരെ സംസാരിക്കാൻ കഴിയുന്നില്ല. 72 മണിക്കൂർ കഴിയാതെ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്ന് ഡോക്ടർമാർ പോലീസിനോട് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷമിയുടെ മുഖത്ത് ചുറ്റിക കൊണ്ടുള്ള ഇടിയിൽ മുറിവുകളും പൊട്ടലുകളുമുണ്ട്. നാളെ ഷമിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൂട്ടക്കൊലപാതകത്തിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതി അഫാന്റെ ഫോണിലെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി പരിശോധിക്കും.

അഫാന്റെയും ഷമിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി അഫാൻ മൊഴി നൽകിയിരുന്നു. ഇക്കാര്യം സോഷ്യൽ മീഡിയയിൽ തെരഞ്ഞിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. സൈബർ പൊലീസിന് അന്വേഷണ സംഘം ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.

സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നെന്നും ഉമ്മയുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അഫാൻ പോലീസിനോട് പറഞ്ഞു. സ്വയം മരിക്കാൻ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞതിനെ തുടർന്ന് ഷാൾ ഉപയോഗിച്ച് ഉമ്മയുടെ കഴുത്ത് ഞെരിച്ചെന്നും അഫാൻ പറഞ്ഞു. ഉമ്മ മരിച്ചില്ലെന്ന് കണ്ട് വെഞ്ഞാറമൂട് എത്തി ഹാമർ വാങ്ങി വന്ന് ഉമ്മയുടെ തലയ്ക്ക് അടിച്ചുവെന്നും അഫാൻ മൊഴി നൽകി.

  നാലുവയസ്സുകാരൻ വെടിയേറ്റ് മരിച്ചു; അമ്മയ്ക്ക് പരിക്ക്

തുടർന്ന് പാങ്ങോട് എത്തി അമ്മുമ്മയെ കൊലപ്പെടുത്തിയെന്നും പണം ആവശ്യമായി വന്നപ്പോൾ അമ്മൂമ്മ മാല ചോദിച്ചിട്ട് നൽകിയില്ലെന്നും അഫാൻ പറഞ്ഞു. അച്ഛന്റെ സഹോദരൻ ലത്തീഫ് സാമ്പത്തിക പ്രതിസന്ധിയിൽ സഹായിച്ചില്ലെന്നും അഫാൻ മൊഴിയിൽ പറയുന്നു. ഭാഗം വയ്ക്കലടക്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു.

സ്നേഹിച്ച പെൺകുട്ടി ഒറ്റയ്ക്ക് ആകണ്ട എന്ന് കരുതിയാണ് അവളെയും വീട്ടിൽ എത്തിച്ചു കൊലപ്പെടുത്തിയതെന്നും താൻ മരിക്കാൻ വേണ്ടിയാണ് എലിവിഷം കഴിച്ചതെന്നും അഫാൻ പറഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ പറയുവാൻ തോന്നിയെന്നും അഫാൻ മൊഴി നൽകി. എന്നാൽ അഫാന്റെ മൊഴി വിശ്വാസിയോഗ്യമല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Story Highlights: Police investigate digital evidence in Venjaramoodu multiple murder case as the accused’s mother remains unable to give a statement.

  രഞ്ജി ട്രോഫി: പഞ്ചലിന്റെ സെഞ്ച്വറിയിൽ ഗുജറാത്ത് കരുത്ത്
Related Posts
വടക്കാഞ്ചേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവിൽ
Wadakkanchery Murder

വടക്കാഞ്ചേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സേവ്യർ എന്നയാളാണ് മരിച്ചത്. Read more

മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട: 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പിടികൂടി
drug bust

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്ക് സമീപം മുതുവല്ലൂരിൽ വൻ ലഹരിമരുന്ന് വേട്ടയിൽ 544 ഗ്രാം Read more

വെഞ്ഞാറമൂട് കൊലപാതകം: ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയുടെ ഫോണിലെ വിവരങ്ങൾ പരിശോധിക്കാൻ പൊലീസ്. കൂട്ട ആത്മഹത്യയ്ക്ക് Read more

ആശാ വർക്കേഴ്‌സ് സമരം 17-ാം ദിവസത്തിലേക്ക്; പിന്തുണ വർധിക്കുന്നു
Asha workers strike

പതിനേഴാം ദിവസത്തിലേക്ക് കടന്ന ആശാ വർക്കേഴ്‌സിന്റെ സമരം തുടരുന്നു. വേതന വർധന, വിരമിക്കൽ Read more

കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; കാസർഗോഡ്, കണ്ണൂരിൽ യെല്ലോ അലേർട്ട്
Heatwave

കേരളത്തിൽ ഉഷ്ണതരംഗത്തിനു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് Read more

വെഞ്ഞാറമൂട് കൊലപാതകം: തെളിവ് ശേഖരണം തുടരുന്നു
Venjaramood Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നു. പ്രതി അഫാൻ മൂന്ന് Read more

  വെഞ്ഞാറമൂട് കൊലപാതക പരമ്പര: അഞ്ച് ജീവനുകൾ അപഹരിച്ച പതിമൂന്നുകാരൻ
എലപ്പുള്ളി മദ്യ നിർമ്മാണശാല: സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ
Elappully Brewery

എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാല സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ രൂക്ഷവിമർശനം ഉന്നയിച്ചു. Read more

മലപ്പുറത്ത് അമ്മയ്ക്കും മകൾക്കും വെട്ടേറ്റു
Malappuram attack

മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മൂന്നിയൂർ പാലക്കൽ സ്വദേശി Read more

മലപ്പുറത്ത് അമ്മയ്ക്കും മകൾക്കും വെട്ടേറ്റു
Malappuram Attack

മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മൂന്നിയൂർ പാലക്കൽ സ്വദേശി Read more

വാഹന മലിനീകരണ പരിശോധനയിൽ ഇളവ്
PUCC

പിയുസിസി പോർട്ടൽ തകരാറിലായതിനാൽ വാഹന മലിനീകരണ പരിശോധനയിൽ ആറ് ദിവസത്തേക്ക് ഇളവ് പ്രഖ്യാപിച്ചു. Read more

Leave a Comment