വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; മാതാവിന്റെ മൊഴിയെടുക്കൽ വൈകും

നിവ ലേഖകൻ

Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, അഫാന്റെ മാതാവ് ഷമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്ന് മൊഴിയെടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി. സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷമിക്ക് ഇതുവരെ സംസാരിക്കാൻ കഴിയുന്നില്ല. 72 മണിക്കൂർ കഴിയാതെ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്ന് ഡോക്ടർമാർ പോലീസിനോട് വ്യക്തമാക്കി. ഷമിയുടെ മുഖത്ത് ചുറ്റിക കൊണ്ടുള്ള ഇടിയിൽ മുറിവുകളും പൊട്ടലുകളുമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെ ഷമിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൂട്ടക്കൊലപാതകത്തിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതി അഫാന്റെ ഫോണിലെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി പരിശോധിക്കും. അഫാന്റെയും ഷമിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി അഫാൻ മൊഴി നൽകിയിരുന്നു.

ഇക്കാര്യം സോഷ്യൽ മീഡിയയിൽ തെരഞ്ഞിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. സൈബർ പൊലീസിന് അന്വേഷണ സംഘം ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നെന്നും ഉമ്മയുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അഫാൻ പോലീസിനോട് പറഞ്ഞു. സ്വയം മരിക്കാൻ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞതിനെ തുടർന്ന് ഷാൾ ഉപയോഗിച്ച് ഉമ്മയുടെ കഴുത്ത് ഞെരിച്ചെന്നും അഫാൻ പറഞ്ഞു. ഉമ്മ മരിച്ചില്ലെന്ന് കണ്ട് വെഞ്ഞാറമൂട് എത്തി ഹാമർ വാങ്ങി വന്ന് ഉമ്മയുടെ തലയ്ക്ക് അടിച്ചുവെന്നും അഫാൻ മൊഴി നൽകി.

  വയനാട്ടിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യാശ്രമം

തുടർന്ന് പാങ്ങോട് എത്തി അമ്മുമ്മയെ കൊലപ്പെടുത്തിയെന്നും പണം ആവശ്യമായി വന്നപ്പോൾ അമ്മൂമ്മ മാല ചോദിച്ചിട്ട് നൽകിയില്ലെന്നും അഫാൻ പറഞ്ഞു. അച്ഛന്റെ സഹോദരൻ ലത്തീഫ് സാമ്പത്തിക പ്രതിസന്ധിയിൽ സഹായിച്ചില്ലെന്നും അഫാൻ മൊഴിയിൽ പറയുന്നു. ഭാഗം വയ്ക്കലടക്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു. സ്നേഹിച്ച പെൺകുട്ടി ഒറ്റയ്ക്ക് ആകണ്ട എന്ന് കരുതിയാണ് അവളെയും വീട്ടിൽ എത്തിച്ചു കൊലപ്പെടുത്തിയതെന്നും താൻ മരിക്കാൻ വേണ്ടിയാണ് എലിവിഷം കഴിച്ചതെന്നും അഫാൻ പറഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ പറയുവാൻ തോന്നിയെന്നും അഫാൻ മൊഴി നൽകി.

എന്നാൽ അഫാന്റെ മൊഴി വിശ്വാസിയോഗ്യമല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Story Highlights: Police investigate digital evidence in Venjaramoodu multiple murder case as the accused’s mother remains unable to give a statement.

Related Posts
കോട്ടയം ഇരട്ടക്കൊല: പ്രതി അറസ്റ്റിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് അറസ്റ്റിലായി. കൊല്ലപ്പെട്ടയാളുടെ ഫോൺ ഉപയോഗിച്ചതാണ് പ്രതിയെ Read more

  അബ്ദുൽ റഹീം കേസ്: വിധി വീണ്ടും മാറ്റി
കോട്ടയം ദമ്പതികളുടെ മരണം: തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സി.ബി.ഐ അന്വേഷണം
Kottayam Couple Murder

കോട്ടയം തിരുവാതുക്കലിലെ ദമ്പതികളുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സി.ബി.ഐയും Read more

തൃശ്ശൂർ പൂരം: സ്വരാജ് റൗണ്ടിൽ 18,000 പേർക്ക് കൂടുതൽ വെടിക്കെട്ട് കാണാം
Thrissur Pooram fireworks

തൃശ്ശൂർ പൂരത്തിന് ഇത്തവണ സ്വരാജ് റൗണ്ടിൽ നിന്ന് 18,000 പേർക്ക് കൂടുതൽ വെടിക്കെട്ട് Read more

ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചതിന് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
Guruvayur temple reel

ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. Read more

കേരളം പൂർണ ഇ-സ്റ്റാമ്പിംഗിലേക്ക്
e-stamping

കേരളത്തിലെ രജിസ്ട്രേഷൻ ഇടപാടുകൾ പൂർണ്ണമായും ഇ-സ്റ്റാമ്പിംഗിലേക്ക് മാറി. മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതോടെ Read more

തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരൻ കസ്റ്റഡിയിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻ വീട്ടുജോലിക്കാരനെ പോലീസ് Read more

മുതലപ്പൊഴി: രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി
Muthalappozhy dredging

മുതലപ്പൊഴി വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. വി. Read more

  രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷം: കാസർഗോഡ് കാലിക്കടവിൽ ഉദ്ഘാടനം
ഗവർണറുടെ ബില്ല് കാലതാമസം: തമിഴ്നാട് വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം; ഹർജി സുപ്രീം കോടതി മാറ്റി
Kerala Governor bill delay

ബില്ലുകളിലെ കാലതാമസത്തിൽ തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ വാദിച്ചു. Read more

കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് ക്രൂരമർദ്ദനം; പ്രതി അറസ്റ്റിൽ
Kozhikode bus assault

കോഴിക്കോട് പന്തിരാങ്കാവ്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരന് മർദ്ദനമേറ്റു. മാങ്കാവ് Read more

കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും ഭാര്യയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
Kottayam Murder

കോട്ടയം തിരുവാതുക്കലിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടിനുള്ളിൽ മരിച്ച Read more

Leave a Comment