വെഞ്ഞാറമൂട് കൊലപാതക പരമ്പര: നാട്ടുകാർ നടുക്കത്തിൽ

നിവ ലേഖകൻ

Venjaramood Murder

വെഞ്ഞാറമൂട് മുക്കുന്നൂരിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതക പരമ്പരയിൽ നാട്ടുകാർ ഇപ്പോഴും നടുക്കത്തിലാണ്. ട്യൂഷനെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 22 കാരിയായ ഫർസാനയ്ക്ക് സ്വന്തം വീട്ടിലേക്ക് ഒരു മടക്കമില്ലെന്ന് അറിയില്ലായിരുന്നു. അഞ്ചൽ സെൻറ് ജോൺസ് കോളേജിലെ എംഎസ്സി വിദ്യാർത്ഥിനിയായിരുന്ന ഫർസാന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. പിതാവ് സുനിൽ വെഞ്ഞാറമൂട്ടിൽ അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തുകയാണ്. സ്കൂൾ കാലം മുതൽക്കേ പഠനത്തിൽ മിടുക്കിയായിരുന്ന ഫർസാന ബിരുദവും ബിരുദാനന്തര ബിരുദവും നേടി. നാട്ടുകാർക്ക് വളരെ പ്രിയപ്പെട്ടവളായിരുന്ന ഫർസാന ആറുവർഷം മുമ്പാണ് കുടുംബത്തോടൊപ്പം മുക്കുന്നൂരിൽ താമസം തുടങ്ങിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചുറ്റുവട്ടത്തെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നതിനിടെയാണ് അഫ്സാനുമായി ഫർസാനയ്ക്ക് പരിചയമുണ്ടാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വൈകുന്നേരം മൂന്നരയോടെ ട്യൂഷനെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് ഫർസാന വീട്ടിൽ നിന്നിറങ്ങിയത്. ബൈക്കുമായെത്തിയ അഫ്സാനൊപ്പം വെഞ്ഞാറമൂട്ടിലെ പ്രതിയുടെ വീട്ടിലേക്കാണ് ഫർസാന പോയത്. സാമ്പത്തിക തർക്കത്തെ തുടർന്ന് അഫാൻ ആദ്യം ആക്രമിച്ചത് മാതാവ് ഷെമിയെയാണ്.

— wp:image {“id”:84834,”sizeSlug”:”full”,”linkDestination”:”none”} –>

ഷെമിയുടെ കഴുത്തിൽ ഷാൾ കുരുക്കി നിലത്തേക്ക് എറിഞ്ഞു തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. മാതാവ് മരിച്ചുവെന്ന് കരുതി മുറിക്കുള്ളിൽ പൂട്ടിയ ശേഷം പാങ്ങോടുള്ള പിതൃമാതാവ് സൽമാ ബീവിയുടെ വീട്ടിലേക്ക് അഫാൻ പോയി. ആഭരണം ചോദിച്ചുണ്ടായ തർക്കത്തിനിടെ സൽമയെ ഭിത്തിയിൽ തലയിടിപ്പിച്ചു കൊലപ്പെടുത്തി.

 

അവിടെ നിന്നും ആഭരണവുമായി വെഞ്ഞാറമൂട്ടിൽ എത്തി പണയം വെച്ചു. പിതൃസഹോദരൻ ലത്തീഫ് ഉച്ചയ്ക്ക് 12 മണിയോടെ വിളിച്ചപ്പോൾ വെഞ്ഞാറമൂട് ബസ് സ്റ്റാൻഡ് പരിസരത്തെ ഹാർഡ്വെയർ സ്റ്റോറിൽ നിന്നും ചുറ്റിക വാങ്ങി ചുള്ളാളത്തെ ജിസ്ന മൻസിലിലെത്തി ലത്തീഫിനെയും ഭാര്യ സജിതയെയും കൊലപ്പെടുത്തി. വിദേശത്തായിരുന്ന അഫാന്റെ പിതാവിന് പകരം കുടുംബകാര്യങ്ങൾ നോക്കിയിരുന്നത് ലത്തീഫായിരുന്നു. ചുറ്റിക കൊണ്ട് 20 ഓളം തവണ അടിച്ചാണ് ലത്തീഫിനെ ക്രൂരമായി കൊലപ്പെടുത്തിയത്. വീടിന്റെ ഹാളിൽ സോഫയിലിരിക്കുന്ന നിലയിലും സജിതയെ അടുക്കളയിൽ രക്തത്തിൽ കുളിച്ച നിലയിലുമാണ് പൊലീസ് കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിൽ കസേരയിലിരിക്കുന്ന നിലയിലാണ് ഫർസാനയുടെ മൃതദേഹം കണ്ടെത്തിയത്.

ഫർസാനയുടെ നെറ്റിയിലും മുഖത്തും ചുറ്റികകൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ചുറ്റിക ഉപയോഗിച്ച് ആഴത്തിൽ മുറിപ്പെടുത്തിയതാണ് മരണകാരണം. അവസാനം കൊലപ്പെടുത്തിയത് കളിസ്ഥലത്തുനിന്ന് കുഴിമന്തി കഴിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സഹോദരൻ അഫ്സാനെയാണ്. അഫ്സാന്റെ തലയ്ക്ക് ചുറ്റും മുറിവുകളുണ്ടെന്നും തലയുടെ പിറകിലും ചെവിയിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ആളുകളുമായി അധികം ഇടപഴകാത്തയാളാണെങ്കിലും വലിയ കുഴപ്പക്കാരനായി ആരും കണ്ടിട്ടില്ലാത്ത അഫാൻ ഇത്രയും ഹീനകൃത്യം ചെയ്തതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

  ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ

Story Highlights: A young woman and her family were brutally murdered in Venjaramood, Kerala, leaving the community in shock.

Related Posts
കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാൾ മരിച്ചു
Kuravilangad bus accident

കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് പേരാവൂർ സ്വദേശി സിന്ധ്യ മരിച്ചു. കണ്ണൂരിൽ Read more

അടിമാലി മണ്ണിടിച്ചിൽ: അപകടകാരണം ദേശീയപാത നിർമ്മാണം തന്നെയെന്ന് നാട്ടുകാർ
Adimali landslide

ഇടുക്കി അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായ സംഭവത്തിൽ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് നാട്ടുകാർ Read more

ഇടുക്കി അടിമാലി മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം
Idukki landslide

ഇടുക്കി അടിമാലിക്കടുത്ത് കൂമന്പാറയിലുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ബിജു മരിച്ചു. രക്ഷാപ്രവർത്തകർ മണിക്കൂറുകൾ Read more

അടിമാലി മണ്ണിടിച്ചിൽ: മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബിജുവിനെയും രക്ഷിച്ചു; സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റി
Adimali landslide

അടിമാലി ലക്ഷം വീട് കോളനിയിലുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ബിജുവിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. Read more

കേരളത്തെ സംബന്ധിച്ച് ഇനി ഒരസാധ്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala development

ഒമാനിലെ സലാലയിൽ പ്രവാസോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം Read more

  ശബരിമല വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമം; ദേവസ്വം ബോര്ഡിനെ സംരക്ഷിക്കുന്നത് സ്വര്ണക്കടത്ത് മറയ്ക്കാന്: ഷാഫി പറമ്പില്
അടിമാലിയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗർത്തം; 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
Kochi-Dhanushkodi highway

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം ഗർത്തം രൂപപ്പെട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ Read more

ആളിയാർ ഡാമിന് താഴെ തമിഴ്നാടിന്റെ പുതിയ ഡാം; നിയമനടപടിക്ക് ഒരുങ്ങി കേരളം
Aliyar Dam issue

ആളിയാർ ഡാമിന് താഴെ തമിഴ്നാട് പുതിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചതോടെ നിയമനടപടിക്ക് ഒരുങ്ങി Read more

പി.എം.ശ്രീ പദ്ധതി കേരളത്തിന് ദോഷകരമെങ്കിൽ നടപ്പാക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ
PMShri project Kerala

പി.എം. ശ്രീ പദ്ധതി കേരളത്തിന് ദോഷകരമാണെങ്കിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. Read more

സ്വർണവില കൂടി; ഒരു പവൻ സ്വർണത്തിന് 92,120 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവന് 920 രൂപ വർധിച്ച് 92,120 Read more

സംരംഭകത്വത്തിന് പുതിയ യൂണിവേഴ്സിറ്റിയുമായി കേരളം
skill development Kerala

കേരളത്തിൽ സ്കിൽ ഡെവലപ്മെന്റിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പിപിപി മാതൃകയിൽ പുതിയ യൂണിവേഴ്സിറ്റി Read more

Leave a Comment