അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി ; സ്കൂളിൽ പോകാൻ മടിമൂലമുള്ള നുണക്കഥയെന്ന് കണ്ടെത്തൽ.

നിവ ലേഖകൻ

rape attempt fake complaint
rape attempt fake complaint

ആലപ്പുഴ: സ്കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാർത്ഥിനി സമർപ്പിച്ച പീഡന പരാതിയിൽ വാസ്തവമില്ലെന്ന് പോലീസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്കൂളിൽ പോകാനുള്ള മടിയാണ് പീഡനകഥയുണ്ടാക്കാൻ പ്രേരിപ്പിച്ചതെന്നും സൂചന.

നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ മൊബൈൽ ഗെയ്മുകൾക്ക് അടിമയായ പെൺകുട്ടി ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്കൂളിൽ പോകുന്നില്ലെന്നു പറഞ്ഞു വീട്ടിൽ വാശിപിടിച്ചിരുന്നു.

രണ്ടുവർഷമായി പെൺകുട്ടിയുടെ കൈയിൽ എപ്പോഴും മൊബൈൽ ഉണ്ടായിരുന്നു. എന്നാൽ, മൊബൈൽ തിരികെ നൽകി സ്കൂളിലേക്കു പോകണമെന്നു വീട്ടുകാർ ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തിൽ മൊബൈൽ കൈയിൽനിന്നു പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു കരുതുന്നത്.ഇതു കടുത്ത മാനസിക ആഘാതത്തിനു കാരണമായേക്കാം.

ഇതിന്റെ ഫലമായായാണ് കുട്ടി പീഡനകഥ മെനഞ്ഞതെന്നുമാണ് പോലീസിന്റെ നിഗമനം.സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു കുട്ടി വീട്ടുകാരോട് പറഞ്ഞത്.

തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.അന്വേഷണവുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്തെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും അയൽവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

  രക്ഷപ്പെട്ട മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന; തമിഴ്നാട് പൊലീസിന്റെ അന്വേഷണം ഊർജ്ജിതമാക്കി.

എന്നാൽ പെൺകുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ തുടക്കത്തിൽ തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.തന്നെ പീഡനത്തിനു ഇരയാക്കിയതായി കുട്ടി ചൂണ്ടിക്കാട്ടിയ ആളുകളെ ചോദ്യം ചെയ്തപ്പോൾ സംഭവ സമയത്ത് ഇവർ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും പോലീസിനു ലഭിച്ചു.

കൂടാതെ വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവുകൾ ഒന്നും തന്നെ ലഭിച്ചില്ല.

ഇതോടെയാണ് കുട്ടിയുടെ പീഡന പരാതി നുണക്കഥയാണെന്ന് മനസിലാക്കാൻ സാധിച്ചത്.

പരാതി ആരുടെയെങ്കിലും പ്രേരണയെ തുടർന്ന് നൽകിയതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Story highlight : The student’s complaint that she was molested by five people proved to be fake.

Related Posts
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് തമിഴ്നാട്ടിൽ വെച്ച് കടൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Fishermen attack Tamilnadu

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് നേരെ തമിഴ്നാട് തീരത്ത് ആക്രമണം. കന്യാകുമാരി Read more

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ Read more

  ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
അങ്കമാലിയിൽ സിസിടിവി ക്യാമറ പദ്ധതിക്ക് തുടക്കം
CCTV camera project

അങ്കമാലി നഗരസഭയിൽ സിസിടിവി ക്യാമറ പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവിൽ Read more

മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more

കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
Kerala development

കേരളത്തെ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ Read more

കഴിഞ്ഞ 5 വർഷത്തിനിടെ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് കേരളത്തിൽ 513 മരണം
Kerala monsoon deaths

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് 513 പേർ മരിച്ചു. ഇതിൽ Read more

അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും; യാത്രക്കാർ വലയും
Tourist bus strike

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചു അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ Read more

  സംസ്ഥാന വികസനത്തിന് കിഫ്ബി സഹായകമായി; മുഖ്യമന്ത്രി പിണറായി വിജയൻ
കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; മോഷ്ടാവ് വളകൾ കവരുന്നതിനിടെ കൈക്ക് പരിക്ക്
Kottayam theft case

കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട്ടുകാർ പള്ളിയിൽ പോയ Read more

ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala UAE relations

യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ Read more

“സഹായം മതിയാകില്ല, മകളെ മറക്കരുത്”: വിനോദിനിയുടെ അമ്മയുടെ അഭ്യർത്ഥന
Palakkad medical negligence

പാലക്കാട് പല്ലശ്ശനയിൽ കൈ നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരി വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം Read more