ധനുഷ്കോടി ഒരു പ്രേതനഗരമോ; ചരിത്രം ഇങ്ങനെ.

നിവ ലേഖകൻ

history of Dhanushkodi
history of Dhanushkodi
Photo credit – Travel triangle

ശ്രീലങ്കയിലേക്കുള്ള പ്രധാനകവാടം ആണ് തമിഴ്നാട്ടിലെ ധനുഷ്കോടി.രാമായണത്തിൽ ശ്രീരാമൻ സീതയെ വീണ്ടെടുക്കാൻ വേണ്ടി ലങ്കയിലേക്ക് പോകുമ്പോൾ വാനര സൈന്യത്തിൻറെ സഹായത്തോടെ കടലിൽ ചിറ കെട്ടിയത് ധനുഷ്ക്കോടിയിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റെയിൽവേ സ്റ്റേഷനും പോലീസ് സ്റ്റേഷനും സ്കൂളും പോസ്റ്റോഫീസും കടകളും എല്ലാം ഉണ്ടായിരുന്ന ധനുഷ്കോടി 1964 ഡിസംബർ മാസത്തിലെ ഒറ്റദിവസംകൊണ്ട് മാറിമറഞ്ഞു.

അന്ന് ഡിസംബർ 22ന് ഈ ചെറു നഗരത്തിലൊരു ചുഴലികാറ്റ് വീശി അടിച്ചു.

അപകടത്തിനുശേഷം ഇന്ന് ഇവിടെ ഒരു പ്രേതനഗരം ആണ്. എന്താണ് ധനുഷ്കോടിയിലെ ചരിത്രം എന്ന് നോക്കാം.


ധനുസ്സിനെ അറ്റം എന്നർത്ഥംവരുന്ന ധനുഷ്കോടി ഹിന്ദുക്കളുടെ പുണ്യ തീർത്ഥാടന കേന്ദ്രം ആയിരുന്നു.

പുരാണപ്രസിദ്ധമായ രാമേശ്വരവുമായി ബന്ധമുള്ള ഈ സ്ഥലം രാമായണത്തിലും പരാമർശിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ പാമ്പൻ ദ്വീപിൻറെ തെക്ക് കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ധനുഷ്കോടി.

ഇവിടെ നിന്നും രാമേശ്വരം പട്ടണത്തിലേക്ക് ഏകദേശം 18 കിലോമീറ്റർ ദൂരമുണ്ട്. വൻകരയുമായി ധനുഷ്കോടി ദ്വീപിനെ ബന്ധിക്കുന്നത് പാമ്പൻ പാലമാണ്.

ശ്രീരാമനും വാനര സൈന്യവും ചേർന്ന് നിർമ്മിച്ച രാമസേതുവിൻറെ അവശിഷ്ടം എന്ന് വിശ്വസിക്കപ്പെടുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ നിന്ന് ആരംഭിക്കുന്നു.

1964 സംഭവിച്ച ചുഴലിക്കാറ്റിൽ പാമ്പനെയും ധനുഷ്കോടിയെയും ബന്ധിപ്പിച്ചിരുന്ന മീറ്റർഗേജ് പാത തകർന്നു.

രാമേശ്വരത്തു ചുറ്റുമുള്ള തീരപ്രദേശം അത്യന്തം അപകട സാധ്യതയുള്ളതാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ ഒരു പഠന റിപ്പോർട്ട് അനുസരിച്ച് പറയുന്നു.

ഭൂമിയുടെ പുറം തോടിലെ ടെക്ടോണിക് ചലനം കാരണമായി 1948 ലും 1949 ലും ധനുഷ്കോടിയുടെ ചെറിയൊരുഭാഗം മുങ്ങി പോയിട്ടുണ്ട്.

ധനുഷ്കോടിയുടെ ചരിത്രം ആദ്യം മാറ്റിമറിച്ചത് 1964 ഡിസംബർ 17 തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെട്ട ഒരു ന്യൂനമർദ്ദം ആയിരുന്നു.

ഇത് ഡിസംബർ 19ന് പ്രതാപിയായ ചുഴലിക്കാറ്റായി മാറുകയും ഡിസംബർ 22ന് ധനുഷ്കോടിയിൽ വീശി അടിക്കുകയും ചെയ്തു.

കാറ്റിൻറെ ചലനവേഗത മണിക്കൂറിൽ 280 കിലോമീറ്റർ ആയിരുന്നു.ആ ചുഴലിക്കാറ്റിൽ ഏകദേശം 1800 പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അതിനുശേഷമാണ് പട്ടണം വിജനം ആവുകയും ധനുഷ്കോടിയെ പ്രേതനഗരം ആയി പ്രഖ്യാപിക്കുകയും ചെയ്തത്.

കൊടുംകാറ്റിന്റെ ഭീകരതയെ ഓർമ്മിപ്പിക്കുന്ന സ്മാരകശിലകളും പേറി ഇന്നും ഒരു ശവപ്പറമ്പായി ധനുഷ്കോടി നിൽക്കുന്നു.

Story highlight : The mysterious history of Dhanushkodi.

Related Posts
പുതിയ സ്മാർട്ട് ഫോണുകൾ: OnePlus 13s, Poco F7, വിവോ T4 അൾട്ര എന്നിവയുടെ വിലയും സവിശേഷതകളും
latest smartphones

പുതിയ സ്മാർട്ട് ഫോൺ മോഡലുകളുമായി വിപണിയിൽ മത്സരം കടുക്കുന്നു. OnePlus 13s, Poco Read more

ഇടിമിന്നലുള്ളപ്പോൾ ഫോൺ സുരക്ഷിതമാക്കാൻ ചില പൊടിക്കൈകൾ!
phone safety tips

ഇടിമിന്നലുള്ള സമയത്ത് ഫോൺ സുരക്ഷിതമായി ഉപയോഗിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ചാർജ് ചെയ്യാതെ Read more

ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച ലീഡ്
Shubman Gill

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 587 റൺസിന് പുറത്തായി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ Read more

മൈക്കിൾ മാഡ്സെൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതം
Michael Madsen death

പ്രശസ്ത ഹോളിവുഡ് നടൻ മൈക്കിൾ മാഡ്സെൻ (67) അന്തരിച്ചു. ക്വിന്റൻ ടറന്റീനോയുടെ ചിത്രങ്ങളിലൂടെ Read more

തിരുവനന്തപുരത്ത് ലഹരിമരുന്നുമായി നാല് യുവാക്കൾ പിടിയിൽ
Thiruvananthapuram drug arrest

തിരുവനന്തപുരത്ത് നെയ്യാറ്റിൻകര എക്സൈസ് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. Read more

39 വർഷം മുൻപത്തെ കൊലപാതകം; പ്രതിയുടെ കുറ്റസമ്മതം
confession of murder

മലപ്പുറം വേങ്ങര സ്വദേശി 39 വർഷം മുൻപ് നടന്ന കൊലപാതകം സമ്മതിച്ചു. 1986-ൽ Read more

നികുതി വെട്ടിച്ച് കറങ്ങിയ ഫെരാരി പിടിയിൽ; പിഴയടക്കം 1.42 കോടി രൂപ ഈടാക്കി
Road tax evasion

ബെംഗളൂരുവിൽ റോഡ് നികുതി അടയ്ക്കാതെ കറങ്ങിയ ആഡംബര സ്പോർട്സ് കാർ ഒടുവിൽ പിടിയിലായി. Read more

പെൺകുട്ടികളോട് സംസാരിച്ചതിന് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സഹപാഠികൾ അറസ്റ്റിൽ
student murder case

തമിഴ്നാട്ടിലെ ഈറോഡിൽ പെൺകുട്ടികളോട് സംസാരിച്ചതിനെ തുടർന്ന് 12-ാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ തല്ലിക്കൊന്നു. Read more

വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു; വിമർശനം പ്രതിഷേധാർഹമെന്ന് മന്ത്രി

ആരോഗ്യമന്ത്രി വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ.ബിന്ദു രംഗത്ത്. വീണാ ജോർജ് രാപ്പകലില്ലാതെ Read more

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിയുടെ Read more