കണ്ണൂര് യൂണിവേഴ്സിറ്റി വിവാദ സിലബസ് ; പ്രതികരണവുമായി ശശി തരൂര്.

നിവ ലേഖകൻ

വിവാദ സിലബസ് പ്രതികരണവുമായി ശശിതരൂര്‍
വിവാദ സിലബസ് പ്രതികരണവുമായി ശശിതരൂര്

കണ്ണൂര് യൂണിവേഴ്സിറ്റിയുടെ വിവാദ സിലബസ് വിഷയത്തില് തന്റെ നിലപാട് വ്യക്തമാക്കി കോണ്ഗ്രസ് നേതാവ് ശശി തരൂര് എംപി. സവര്ക്കറിനെയും ഗോള്വാള്ക്കറിനെയും കുറിച്ച് വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ എതിര്ക്കാന് കഴിയുകയെന്നാണ് ശശി തരൂരിന്റെ വാദം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നമ്മള് യോജിച്ചാലും ഇല്ലെങ്കിലും പഠന സ്വാതന്ത്ര്യം എന്നത് വായിക്കാനും മനസ്സിലാക്കാനും സംവാദിക്കാനുമുള്ള സ്വാതന്ത്ര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മള് ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്തകങ്ങൾ പഠിക്കുന്നതോടൊപ്പം നമ്മള് എതിര്ക്കുന്നവരുടെ പുസ്തകങ്ങളും പഠിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ശശി തരൂരിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

‘പഠന സ്വാതന്ത്ര്യം എന്നത് വായിക്കാനും മനസ്സിലാക്കാനും സംവാദിക്കാനുമുള്ള സ്വാതന്ത്ര്യമാണ്; നമ്മൾ അതിനോട് യോജിച്ചാലും ഇല്ലെങ്കിലും, എന്ന എന്റെ നിലപാടിനോട് പല സുഹൃത്തുക്കളും വിയോജിക്കുന്നു എന്നത് മനസ്സിലാക്കുന്നു. സവർക്കറിനെയും ഗോൾവാൾക്കറിനെയും വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ നമുക്കെതിർക്കാൻ കഴിയുക? കണ്ണൂർ യൂണിവേഴ്സിറ്റി നമ്മൾ ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്തകങ്ങളും പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം നമ്മൾ എതിർക്കുന്നവരുടെ പുസ്തകങ്ങളും നമ്മൾ പഠിക്കണം. ബൗദ്ധിക സ്വാതന്ത്ര്യം എന്നത് കക്ഷി രാഷ്ട്രീയത്തിനതീതമായി കാണേണ്ട ഒരു സാമൂഹിക മൂല്യമാണ്. മറ്റുള്ളവരുടെ ആശയങ്ങളെക്കുറിച്ചുള്ള അജ്ഞത അവയെ പരാജയപ്പെടുത്തുന്നതിൽ നമ്മെ സഹായിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഞാൻ എന്റെ പുസ്തകങ്ങളിൽ പലവട്ടം സവർക്കറിന്റെയും ഗോൾവാൾക്കറിന്റെയും ചിന്തകളെ കുറിച്ച് എഴുതിയിട്ടുണ്ട്; അവയെ കൃത്യമായി നിഷേധിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്.’

Story highlight: Shashi Tharoor responds to Kannur University syllabus.

  മെസിയുടെ വരവിൽ മുഖ്യമന്ത്രിക്ക് ധാരണയില്ല; ഗുരുതര ആരോപണവുമായി ഹൈബി ഈഡൻ
Related Posts
കൗമാരക്കാർക്ക് സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാൻ ഓസ്ട്രേലിയയുടെ പുതിയ നീക്കം; ലക്ഷ്യം റെഡ്ഡിറ്റും കിക്കും
social media ban

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം തടയുന്നതിന് ലക്ഷ്യമിട്ടുള്ള നിയമം കൂടുതൽ Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; ഈ മാസം റിപ്പോർട്ട് ചെയ്തത് മൂന്ന് മരണങ്ങൾ
Amoebic Encephalitis death

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57 വയസ്സുകാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. Read more

  പി.എം. ശ്രീ: സി.പി.ഐ.യെ അനുനയിപ്പിക്കാൻ സി.പി.ഐ.എം. വീണ്ടും ചർച്ചയ്ക്ക്
കേരളത്തിന് അർഹമായ തുക നൽകും; കേന്ദ്രം സുപ്രീം കോടതിയിൽ
Kerala education fund allocation

സർവ്വ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് അർഹമായ തുക നൽകാമെന്ന് കേന്ദ്രം സുപ്രീം Read more

മിൽമയിൽ ഉടൻ നിയമനം; ക്ഷീരകർഷകരുടെ ആശ്രിതർക്ക് മുൻഗണനയെന്ന് മന്ത്രി ചിഞ്ചുറാണി
Milma recruitment

മിൽമയിൽ നിയമന നടപടികൾ ആരംഭിക്കുന്നു. തിരുവനന്തപുരം, മലബാർ മേഖലകളിൽ നിരവധി ഒഴിവുകളുണ്ട്. ക്ഷീരകർഷകരുടെ Read more

തൃശ്ശൂർ കുതിരാനിൽ വീണ്ടും കാട്ടാനയിറങ്ങി; ജനവാസ മേഖലയിൽ ഭീതി
Wild elephant Thrissur

തൃശ്ശൂർ കുതിരാനിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. പ്രശ്നക്കാരനായ ഒറ്റയാനാണ് ഇന്നലെ Read more

വർക്കല ട്രെയിൻ സംഭവം: പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Varkala train incident

വർക്കലയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ Read more

  കൊലക്കേസിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി; പ്രതികൾ കസ്റ്റഡിയിൽ
കെഎസ്ആർടിസി പെൻഷന് 74.34 കോടി രൂപ അനുവദിച്ച് സർക്കാർ
KSRTC pension fund

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. Read more

വർക്കല ട്രെയിൻ സംഭവം: യുവതിയെ തള്ളിയിടാൻ ശ്രമം നടത്തിയെന്ന് ദൃക്സാക്ഷി
Varkala train incident

വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് മദ്യലഹരിയിൽ യാത്രക്കാരിയെ ഒരാൾ ചവിട്ടി വീഴ്ത്തി. പെൺകുട്ടിക്ക് Read more

തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി; ആളുകൾ ചിതറിയോടി
Thrissur wild elephants

തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി. വഴിയാത്രക്കാർക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. Read more

ചങ്ങനാശ്ശേരിയിലെ മാലിന്യം: ജർമൻ വ്ളോഗറുടെ വീഡിയോക്കെതിരെ വിമർശനം
Changanassery waste issue

ജർമൻ വ്ളോഗർ ചങ്ങനാശ്ശേരിയിലെ മാലിന്യം നിറഞ്ഞ റോഡുകളുടെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ Read more