കോഴിക്കോട്◾: പേരാമ്പ്രയിലെ സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എം.പി.യെ പ്രിയങ്ക ഗാന്ധി എം.പി. ഫോണിൽ വിളിക്കുകയും ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഇന്ന് വാർഡിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, ഷാഫി പറമ്പിലിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്.പി.യുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് മൂക്കിന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ സന്ദർശിക്കാനായി കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിൽ എത്തുന്നുണ്ട്.
ഷാഫി പറമ്പിലിന്റെ മൂക്കിൽ രണ്ട് പൊട്ടലുകളുണ്ട്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തെ ഇന്ന് വാർഡിലേക്ക് മാറ്റും. അതേസമയം, ഷാഫി പറമ്പിലിനെ പോലീസ് ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ 24-ന് പുറത്തുവന്നു. എന്നാൽ, പ്രകോപിതരായ യു.ഡി.എഫ്. പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർവാതകമാണ് പ്രയോഗിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
അതിനിടയിൽ ഷാഫിക്ക് പരിക്കേറ്റതാകാമെന്നായിരുന്നു പോലീസ് ഇതിന് മുൻപ് പറഞ്ഞത്. എന്നാൽ പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നു. ഈ ചോര കൊണ്ടൊന്നും ശബരിമല സ്വർണ്ണമോഷണം മറക്കാനാവില്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.
പേരാമ്പ്ര സി.കെ.ജി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് യു.ഡി.എഫും എൽ.ഡി.എഫും ഇന്നലെ വൈകീട്ട് പേരാമ്പ്രയിൽ റാലി സംഘടിപ്പിച്ചത്. റാലികൾ നേർക്കുനേർ വന്നതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതിനിടെ പൊലീസിന്റെ ലാത്തി ചാർജിലും കണ്ണീർവാതക പ്രയോഗത്തിലുമാണ് ഷാഫി പറമ്പിലിന് പരുക്കേറ്റത്.
സംഭവത്തിൽ ഷാഫി പറമ്പിൽ, ഡി.സി.സി. പ്രസിഡൻറ് പ്രവീൺകുമാർ ഉൾപ്പെടെ എട്ട് യു.ഡി.എഫ്. നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 692 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മാരകായുധങ്ങൾ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഇതിന് പുറമെ സംഭവത്തിൽ എട്ട് എൽ.ഡി.എഫ്. പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പോലീസ് ഷാഫിയെ തെരഞ്ഞുപിടിച്ചു മർദിക്കുകയായിരുന്നുവെന്ന് ഡി.സി.സി. അധ്യക്ഷൻ പ്രവീൺകുമാർ ആരോപിച്ചു. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരുക്കേറ്റിരുന്നു. പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights : Priyanka gandhi called shafi parambil