ഫുഡ് ഡെലിവറി ജനങ്ങൾക്കിടയിൽ വളരെയേറെ സ്ഥാനംപിടിച്ച ഒരു തൊഴിൽ മേഖലയാണ്.
സമയ ക്രമീകരണങ്ങൾക്ക് അതീതമായി ഏതു കാലാവസ്ഥയിലും ഇഷ്ടഭക്ഷണം കൈകളിലേക്ക് എത്തിക്കുന്ന ഫുഡ് ഡെലിവറി ബോയ്കളെയും ഒട്ടുമിക്ക ജനങ്ങളും സ്നേഹത്തോടെ കാണുന്നു.
മെട്രോ സിറ്റി എന്നോ ഗ്രാമങ്ങൾ എന്നോ വ്യത്യാസമില്ലാതെ രാജ്യത്തെമ്പാടും ഫുഡ് ഡെലിവറി ബോയ് കളുടെ സാന്നിധ്യം നമുക്ക് കാണുവാൻ കഴിയും.
ഈ തൊഴിൽ മേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം ചെറുതല്ല. വിദ്യാഭ്യാസത്തോടൊപ്പം പാർട്ട് ടൈം ആയി വരുന്നവർ ഒരുപാടാണ്. ലിംഗ പ്രായ ഭേദമന്യേ എല്ലാവരെയും ഈ തൊഴിൽമേഖലയിൽ നമുക്ക് കാണുവാൻ കഴിയും.
ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു യുവാവിൻറെ പോസ്റ്റ് വൈറലായിരിക്കുകയാണ്.
വിശന്ന് ഇരുന്നപ്പോൾ തൊട്ടടുത്ത ഒരു ഹോട്ടലിൽ നിന്നും സോമാറ്റോ വഴി ഷവർമ ഓർഡർ ചെയ്തു ഡെലിവറി ബോയ്ക്കായി കാത്തു നിൽക്കുകയായിരുന്നു അദ്ദേഹം.
സമയം ഒരുപാട് കഴിഞ്ഞതിനു ശേഷവും ഡെലിവറി ബോയെ കാണുവാൻ കഴിയാതെ വന്നപ്പോൾ ,മാപ്പിൽ നോക്കി.കുറച്ചധികം നേരം ആയി ആയി ഡെലിവറി ബോയിയുടെ വണ്ടി ഒരു സ്ഥലത്ത് തന്നെ നിർത്തിയിട്ടിരിക്കുകയാണ്.
എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാതെ നിൽക്കുന്ന സമയത്ത് ഒരു കോൾ വരുന്നു അത് ഡെലിവറി ബോയ് ആയിരുന്നു.
താൻ വീടിനടുത്ത് എത്തി എന്നു പറഞ്ഞ് കോൾ കട്ട് ചെയ്തു. പുറത്തിറങ്ങി ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച യുവാവിനെ അത്ഭുതപ്പെടുത്തിവേറെ ഒരാളുടെ ബൈക്കിന് പിറകിലിരുന്ന് ആയിരുന്നു ഡെലിവറി ബോയ് വന്നിരുന്നത്.
ആ സുഹൃത്ത് പറയുകയുണ്ടായി വരുന്ന വഴി ഒരു ആക്സിഡൻറ് സംഭവിക്കുകയും, എന്നിട്ടും ഹോസ്പിറ്റലിൽ പോകുവാൻ കൂട്ടാക്കാതെ ഈ ഫുഡ് ഡെലിവറി ചെയ്തിട്ട് മാത്രമേ പോകുവാൻ സാധിക്കു എന്ന് വാശിപിടിച് തന്റെ ബൈക്കിനു പുറകിൽ കയറിയതാണ് ഇദ്ദേഹം.
കാലിന് സാരമായി പരിക്കുണ്ടായിട്ടും ഡെലിവറി ബോയ് തൻറെ തൊഴിലിനോട് കാണിച്ച ആത്മാർത്ഥത അത്ഭുതപ്പെടുത്തുന്നതാണ്.
ഈ വിവരം പങ്കുവെച്ച കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നു
News highlight : Responsibility towards job by a food delivery boy
More Headlines
Anjana
Related posts
Latest News
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 90 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 12 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാക്കിസ്ഥാനിലെ കറാച്ചിയിൽ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി പിതാവിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകി. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു പിതാവ് മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. സുരക്ഷാ കാരണങ്ങളാൽ ചെയ്ത ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി ഇതിനെക്കുറിച്ച് ഒരു ചാനലിന് അഭിമുഖം നൽകി.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.