ഒഡീഷ മുന് ഐടി മന്ത്രിയ്ക്ക് സൈബര് തട്ടിപ്പിലൂടെ 1.4 കോടി രൂപ നഷ്ടപ്പെട്ടു; ഏഴ് പേർ അറസ്റ്റിൽ

നിവ ലേഖകൻ

Updated on:

cyber fraud

ഭുവനേശ്വർ ഒഡീഷ മുന് ഐടി മന്ത്രിയ്ക്ക് സൈബര് തട്ടിപ്പിലൂടെ ഒന്നര മാസത്തിനിടെ 1.4 കോടി രൂപ നഷ്ടപ്പെട്ടതായി വിവരം. നിലവിൽ ഒഡീഷ എംഎൽഎ കൂടിയായ അദ്ദേഹത്തെ ട്രേഡിംഗ് സംബന്ധമായ മുൻ മന്ത്രിയെ സ്വാധീനിച്ചാണ് പണം തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് പേര് കര്ണാടക സ്വദേശികളും മൂന്ന് പേര് തമിഴ്നാട്ടില് നിന്നുള്ളവരുമാണ്. ഒന്നര മാസത്തിനിടെ പല തവണകളായാണ് മുൻ മന്ത്രിക്ക് തുക നഷ്ടപ്പെട്ടത്. കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പോലീസിൽ ഈ ജനുവരിയിലാണ് പരാതി നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതികളും അവരുടെ കൂട്ടാളികളും ട്രേഡ് അനലിസ്റ്റുകളായി വേഷമിടുകയും ഓഹരികളിലായും മറ്റ് തരത്തിലുള്ള വ്യാപാരത്തിലും പണം നിക്ഷേപിക്കാന് പ്രേരിപ്പിക്കുകയും ഉയര്ന്ന വരുമാനം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2024 നവംബര് 13 നും 2025 ജനുവരി 1 നും ഇടയില് മുൻ മന്ത്രിയ്ക്ക് 1.4 കോടി രൂപ നഷ്ടപ്പെട്ടതെന്ന് ഒഡീഷ ക്രൈം ബ്രാഞ്ച് യൂണിറ്റ് കണ്ടെത്തി.

ജനുവരി 13 നാണ് സൈബർ തട്ടിപ്പുകാർ മൊബൈൽ ആപ്പ് വഴി പരാതിക്കാരനിൽ നിന്ന് 1.4 കോടി രൂപ തട്ടിയെടുത്തതായി ഞങ്ങൾക്ക് പരാതി ലഭിച്ചതെന്നു ക്രൈം ബ്രാഞ്ച് ഐജി സാർത്ഥക് സാരംഗി പറഞ്ഞു. എന്നാൽ പരാതിക്കാരനായ മുൻ ഐടി മന്ത്രിയും നിലവിൽ എംഎൽഎയുമായ ആളുടെ പേര് വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ, ഡൽഹി, ഹിമാചൽ പ്രദേശ്, ആസ്സാം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ആദ്യ ഘട്ടത്തിൽ, കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലേക്ക് ക്രൈംബ്രാഞ്ച് സംഘങ്ങളെ അയച്ചിരുന്നു. ഇതിനിടെ കർണാടക, തമിഴ്നാട് സ്വദേശികളായ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ ഉടൻ തന്നെ ഹൈദരാബാദ്, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലേക്ക് ക്രൈം ബ്രാഞ്ച് സംഘത്തെ അയയ്ക്കുമെന്ന് പോലീസ് പോലീസ് പറഞ്ഞു. ഇതുവരെ പ്രതികളിൽ നിന്ന് ക്രൈം ബ്രാഞ്ച് 4 ലക്ഷം രൂപ തിരിച്ചു പിടിച്ചു. പ്രതികളുടെ അക്കൗണ്ടുകളിൽ നിന്നും 15 ലക്ഷം രൂപ മരവിപ്പിച്ചിട്ടുമുണ്ട്. ഈയടുത്ത കാലത്ത് ഒരു യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ഒരു നാവിക ഉദ്യോഗസ്ഥനും സൈബർ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ട്. ഈ സംഭവങ്ങളിലും അന്വേഷണം തുടരുകയാണ്.

Related Posts
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പര സ്വന്തമാക്കി
India vs South Africa

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. യശസ്വി ജയ്സ്വാൾ Read more

ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പുടിന്റെ പങ്ക് വലുതെന്ന് മോദി
India Russia relations

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്ക് Read more

പുടിൻ ഇന്ത്യയിൽ: കനത്ത സുരക്ഷയിൽ രാജ്യം, ഉഭയകക്ഷി ചർച്ചകൾക്ക് സാധ്യത
Putin India Visit

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനം നാളെ നടക്കും. ദ്വിദിന സന്ദർശനത്തിൽ Read more

ഇന്ത്യ-റഷ്യ ഉച്ചകോടി: പുടിൻ നാളെ ഇന്ത്യയിലെത്തും
India Russia relations

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ദ്വിദിന സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തും. ഇരുപത്തിമൂന്നാമത് ഇന്ത്യാ- Read more

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ; 72 ലോഞ്ച് പാഡുകൾ സജീവമാക്കി ബിഎസ്എഫ്
India infiltration attempt

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ തയ്യാറെടുക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. ഇതിനായി 72 ലോഞ്ച് Read more

ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ;ഓപ്പറേഷൻ സാഗർ ബന്ധു ദൗത്യവുമായി വ്യോമസേനയും നാവികസേനയും
sri lanka aid

ശ്രീലങ്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് സഹായവുമായി ഇന്ത്യയുടെ വ്യോമസേനയും നാവികസേനയും Read more

ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശ് ആവശ്യം ഇന്ത്യ പരിശോധിക്കുന്നു
Sheikh Hasina extradition

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ പരിശോധിക്കുന്നു. ബംഗ്ലാദേശിലെ Read more

നാണംകെടുത്തി ദക്ഷിണാഫ്രിക്ക; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിൽ ഒന്ന് സ്വന്തമാക്കി ഇന്ത്യ
India Test defeat

ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 408 റൺസിന്റെ കനത്ത തോൽവി. 49 റൺസ് വിജയലക്ഷ്യവുമായി Read more

രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം; പരമ്പരയും സ്വന്തമാക്കി
India vs South Africa

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടു. ലോക ചാമ്പ്യൻമാരായ Read more

ഇന്ത്യൻ വനിതയെ തടഞ്ഞ സംഭവം; ചൈനയ്ക്ക് ശക്തമായ താക്കീതുമായി ഇന്ത്യ
Arunachal Pradesh India

ഇന്ത്യൻ വനിതയെ ചൈന തടഞ്ഞുവെച്ച സംഭവത്തിൽ ഇതുവരെ കൃത്യമായ വിശദീകരണം ലഭ്യമല്ലെന്ന് വിദേശകാര്യ Read more