പട്ന◾: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരായി സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും തുടരും. എൻഡിഎ നിയമസഭാ കക്ഷി യോഗത്തിൽ നിതീഷ് കുമാറിനെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പട്നയിലെ ഗാന്ധി മൈതാനത്ത് രാവിലെ 11.30-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
എൻഡിഎ നേതാക്കളുടെ യോഗം പട്നയിൽ ചേർന്നാണ് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഇതിനു പിന്നാലെ നിതീഷ് കുമാർ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു. രാജ്ഭവനിൽ ഗവർണറെ സന്ദർശിച്ച് നിതീഷ് കുമാർ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. ജനങ്ങൾ നൽകിയ വിശ്വാസം കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പട്നയിൽ വിപുലമായ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. നാളെ രാവിലെ 11.30-ന് പട്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ജെഡിയുവിൽ നിന്ന് 9 പേരും ബിജെപിയിൽ നിന്ന് 10 പേരും മന്ത്രിസഭയിലേക്ക് എത്താൻ സാധ്യതയുണ്ട്. ഹിന്ദുസ്ഥാനി ആവാം മോർച്ചയ്ക്കും രാഷ്ട്രീയ ലോക് മോർച്ചയ്ക്കും ഓരോ മന്ത്രിസ്ഥാനങ്ങൾ വീതം നൽകും. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിതീഷ് കുമാറുമായും മറ്റ് ബിജെപി നേതാക്കളുമായും അമിത് ഷാ ചർച്ച നടത്തിയേക്കും. രാത്രി എട്ടുമണിയോടെ അമിത്ഷാ പട്നയിലെത്തും.
കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ ചിരാഗ് പാസ്വാൻ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റാൻ ശ്രമിക്കുമെന്നും അറിയിച്ചു. ബിഹാറിലെ ജനങ്ങൾ എൻഡിഎ സ്ഥാനാർത്ഥികൾക്ക് വമ്പിച്ച ഭൂരിപക്ഷം നൽകി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎ നിയമസഭാ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനെ എൻഡിഎ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.
അതേസമയം മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് അമിത് ഷാ നിതീഷ് കുമാറുമായും മറ്റ് ബിജെപി നേതാക്കളുമായും ചർച്ചകൾ നടത്തും. ഇതിനായി അമിത് ഷാ രാത്രി എട്ടുമണിയോടെ പട്നയിലെത്തും. ജെഡിയുവിൽ നിന്ന് 9 പേരും ബിജെപിയിൽ നിന്ന് 10 പേരും മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചന.
Story Highlights: Nitish Kumar will be sworn in as the Chief Minister of Bihar tomorrow.



















