കേരള മോഡലിനെ വിമർശിച്ചവർക്കെതിരെ രൂക്ഷമറുപടിയുമായി മുഖ്യമന്ത്രി.

നിവ ലേഖകൻ

കേരള മോഡലിനെ വിമർശിച്ചവർക്കെതിരെ രൂക്ഷമറുപടി
കേരള മോഡലിനെ വിമർശിച്ചവർക്കെതിരെ രൂക്ഷമറുപടി

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ച വന്നെന്ന് വിമർശിച്ചവർക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രിയുടെ ലേഖനം. കേരളം സ്വീകരിച്ച മാതൃക തെറ്റെങ്കിൽ മറ്റേത് മാതൃക സ്വീകരിക്കണമെന്ന് പറയാൻ വിമർശിച്ചവർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊവിഡ് പ്രതിസന്ധിയിലും ഒരാളും വിശന്നു ഉറങ്ങേണ്ടതായി വന്നില്ലെന്നും ഒരു മൃതദേഹവും നദിയിൽ ഒഴുകേണ്ടതായി വന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് വ്യാപനവും വിമർശനവും ഉണ്ടായിട്ടും ഭരണപ്രതിസന്ധി കേരളത്തിന് നേരിടേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നെന്നും മൂന്നാം തരംഗത്തെ നേരിടാൻ കേരളം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും ഒരാൾക്കുപോലും ചികിത്സ ലഭ്യമാക്കാതിരുന്നില്ലെന്നും അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്ത സ്ഥിതി ഉണ്ടായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു തുള്ളി വാക്സിൻ പോലും പാഴാക്കാതെ വയലിൽ ശേഷിച്ച ഡോസ് വാക്സിൻ കൂടി ഉപയോഗിച്ച് കേരളത്തിലെ ജനങ്ങളെ വാക്സിനേറ്റ് ചെയ്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റുള്ള സംസ്ഥാനങ്ങളിൽ ഓക്സിജൻ ലഭ്യമാകാതെ സ്ഥിതി രൂക്ഷമായപ്പോൾ പോലും കേരളത്തിൽ ഒരാളും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തിലെ മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്.

കേരളത്തിൽ ലഭ്യമായതിൽ അധികവും സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ചതാണ് വീഴ്ച എങ്കിൽ, ആ വീഴ്ചയിൽ അഭിമാനിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിൽ എണ്ണിയെണ്ണി സർക്കാരിന്റെ നേട്ടങ്ങൾ പറയുകയും പ്രതിപക്ഷത്തിനെതിരെ തക്കതായി വിമർശിക്കാനും മുഖ്യമന്ത്രി മറന്നില്ല.

പ്രതിസന്ധിഘട്ടത്തിൽ ഭക്ഷ്യകിറ്റ് വിതരണത്തിനെതിരെ കോടതിയിൽ പോയതാരാണെന്നും എസ്എസ്എൽസി പരീക്ഷ നടത്തിയതിന് സർക്കാരിനെതിരെ കൂവി വിളിച്ചത് ആരാണെന്നും ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അനാവശ്യമായ വിമർശനങ്ങൾക്ക് ചെവി കൊടുത്താൽ ഉത്തരവാദിത്വങ്ങളിൽ വീഴ്ച സംഭവിക്കുമെന്നതിനാൽ അതിനു മുതിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ വാക്സിൻ തദ്ദേശീയമായി വികസിപ്പിക്കാൻ കേരളം നടപടികൾ തുടങ്ങി കഴിഞ്ഞെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: Kerala CM Pinarayi Vijayan about Opposition’s Criticism.

Related Posts
മന്ത്രി ശകാരിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; ടിഡിഎഫ് ഹൈക്കോടതിയിലേക്ക്
ksrtc driver unwell

മന്ത്രി കെ.ബി. ഗണേഷ് കുമാർ ശകാരിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ ജയ്മോൻ ജോസഫിന് Read more

മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു
Dadasaheb Phalke Award

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരത്ത് Read more

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം; അഭിനന്ദനവുമായി മുഖ്യമന്ത്രി
Dada Saheb Phalke Award

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ മുഖ്യമന്ത്രി Read more

കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ; ഒരാളെ രക്ഷപ്പെടുത്തി
Kozhikode river accident

കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ. കുളിക്കാനായി എത്തിയ കുട്ടികളാണ് Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
Rahul Mamkootathil Allegations

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് നടപടി. Read more

യുവനേതാവിൻ്റെ പേര് വെളിപ്പെടുത്താനില്ലെന്ന് റിനി ആൻ ജോർജ്; ആരോപണങ്ങൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Rini Ann George

യുവനേതാവിൻ്റെ പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലെന്ന് നടി റിനി ആൻ ജോർജ്. സ്ത്രീകൾക്ക് വേണ്ടിയാണ് Read more

യുവ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി റിനി ആൻ ജോർജ്
Rini Ann George

സിനിമാ നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് ഒരു യുവ രാഷ്ട്രീയ Read more

നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
Shweta Menon case

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ Read more

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
Adoor Gopalakrishnan complaint

അടൂർ ഗോപാലകൃഷ്ണനെതിരെ ഉയർന്ന വിവാദ പരാമർശത്തിൽ പൊലീസ് നിയമോപദേശം തേടുന്നു. പട്ടികജാതി, പട്ടിക Read more