കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി പോലീസ് കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ അനുരാജ് ഗൂഗിൾ പേ വഴി 16,000 രൂപ കഞ്ചാവ് വാങ്ങാൻ കൈമാറ്റം ചെയ്തതായി പോലീസ് പറയുന്നു. കഴിഞ്ഞ ആറ് മാസമായി ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിവരുന്നതായും പോലീസ് കണ്ടെത്തി.
കളമശ്ശേരിയിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നത് ഈ ഹോസ്റ്റലിൽ നിന്നാണെന്ന് പോലീസ് പറയുന്നു. പ്രധാന ലഹരി ഇടപാടുകാരനായ ആഷിക് പിടിയിലായി. ഹോസ്റ്റലിൽ പോലീസ് പരിശോധന ഉണ്ടാകില്ലെന്ന ഉറപ്പിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കേസിൽ കൂടുതൽ പേർ പണമിടപാട് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനുരാജിന് പരിചയക്കാരനായതിനാൽ കടമായി കഞ്ചാവ് നൽകിയിരുന്നതായി ഷാലിഖ് പറഞ്ഞു. ആലുവയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് ഷാലിഖിനും ആഷിഖിനും കഞ്ചാവ് ലഭിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
കാണാതായ രണ്ട് കിലോ കഞ്ചാവിനായി തിരച്ചിൽ തുടരുകയാണ്. ആലുവയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചില ആളുകൾ നിരീക്ഷണത്തിലാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
അനുരാജ് വഴിയാണ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണം നടന്നിരുന്നത്. ഗൂഗിൾ പേ വഴി പണം നൽകിയതിന് പുറമേ അനുരാജ് നേരിട്ടും പണം നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി.
കളമശ്ശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റൽ മിനി കഞ്ചാവ് വിപണന കേന്ദ്രമാണെന്ന് പോലീസ് പറയുന്നു. കോളേജിനകത്ത് മാത്രമല്ല, കളമശ്ശേരിയുടെ വിവിധ ഭാഗങ്ങളിലേക്കും കഞ്ചാവ് എത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
Story Highlights: Police uncover drug distribution network operating from Kalamassery Polytechnic College hostel, with main accused using Google Pay for transactions.