കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ ദുരൂഹസാഹചര്യത്തില്‍ മൂന്ന് മരണം. സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ ശകുന്തള എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷിന്റെയും ശാലിനിയുടെയും മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയിലും ശകുന്തളയുടേത് കട്ടിലിലുമായിരുന്നു.
\
ജാര്‍ഖണ്ഡ് സ്വദേശിയായ മനീഷ് വിജയിയുടെ വീട്ടിലാണ് സംഭവം. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് മുറികളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മനീഷിന്റെ മൃതദേഹം വീടിന്റെ മുന്‍ഭാഗത്തെ മുറിയിലും സഹോദരി ശാലിനിയുടെ മൃതദേഹം പിന്‍ഭാഗത്തെ മുറിയിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
\
ഒരാഴ്ചയായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ചെത്തി. വീട്ടില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം പുറത്തേക്ക് വന്നതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
\
കതക് പൊളിച്ച് അകത്തുകടന്ന പോലീസിനാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്താനായത്. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാന്‍ എത്തിയിട്ട് കുറച്ച് നാളുകളേ ആയിരുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസ്സായ ശാലിനി അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു.
\
മനീഷ് വിജയിയും കുടുംബവും ആരുമായും കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓഫീസിലും കാര്യമായ സൗഹൃദം പുലര്‍ത്താത്ത ഉദ്യോഗസ്ഥനായിരുന്നു മനീഷ്. പൊലീസ് അടുക്കള ഭാഗത്തുനിന്നും ഒരു സ്ത്രീയുടെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയിരുന്നു.
\
അഴുകിയ നിലയിലായിരുന്നു മൃതദേഹം. വീടിന്റെ വാതില്‍ തുറക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. വീടിനകത്തെ മുറിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
\
**ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056**
Story Highlights: Three bodies, including that of a Central Excise Assistant Commissioner, were found in a customs quarters in Kakkanad.