കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ മരണമൊഴി പോലുള്ള പരാതി: മേലുദ്യോഗസ്ഥർക്കെതിരേ കടുത്ത ആരോപണങ്ങൾ

നിവ ലേഖകൻ

KSRTC employee complaint, harassment, abuse of power

ഒരേ വകുപ്പിൽ പ്രവർത്തിക്കുന്ന മേലുദ്യോഗസ്ഥനും ജീവനക്കാരനും തമ്മിലുള്ള അധികാര സംഘർഷങ്ങൾ പതിവാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ പരിമിതികളുണ്ട്. എന്നാൽ, ജന്മനാ മേലുദ്യോഗസ്ഥനും അടിയനും തമ്മിലുള്ള ബന്ധം അതിലുപരി കടന്നാൽ പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും രൂപം മാറും. കേരള സംസ്ഥാന ഗതാഗത കോർപ്പറേഷനിലെ ഒരു ജീവനക്കാരൻ തന്റെ ജീവൻ അപകടത്തിലാണെന്ന് അഭിപ്രായപ്പെട്ട് മരണമൊഴിക്കു സമാനമായ പരാതി നൽകിയിരിക്കുന്നു. ഈ പരാതി മേലുദ്യോഗസ്ഥർക്കെതിരേയാണ്. മാർച്ച് 14നാണ് ഗതാഗത മന്ത്രിക്കും കോർപ്പറേഷൻ എം. ഡിക്കും ജീവനക്കാരൻ പരാതി നൽകിയത്. എന്നാൽ, പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കാതെ അവർ അടയിരിക്കുകയായിരുന്നു. പലതവണ മന്ത്രി ഓഫീസിൽ കയറിയിറങ്ങിയിട്ടും പരാതി പരിഗണിക്കപ്പെട്ടില്ല. അതോടെ ജീവനക്കാരൻ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോടതി ജീവനക്കാരനെ കേട്ടു. വിധി പുറപ്പെടുവിക്കുകയും ചെയ്തു. മന്ത്രിയോ എം. ഡിയോ ജീവനക്കാരന്റെ പരാതിയിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കാൻ മെനക്കെടാതെ ദ്രോഹിച്ചവരോട് കാണിക്കുന്ന മൃദുസമീപനത്തോട് പ്രതികരിച്ചേ മതിയാകൂ എന്നാണ് ജീവനക്കാരന്റെ നിലപാട്. പരാതിക്കാരനായ വള്ളിയപ്പ ഗണേഷ് കണ്ടക്ടറാണ്. മുൻ മന്ത്രി ആന്റണി രാജുവിന്റെ ബന്ധുവായ എ. ടി. ഒ എൻ. കെ. ജേക്കബ് സാം ലോപ്പസാണ് പ്രധാന പ്രതി.

കൂട്ടുപ്രതികളായി എ. ടി. ഒ കെ. ജി. ഷൈജു, ഇൻസ്പെക്ടർമാരായ എസ്. എൻ. അജിത്കുമാർ, ബി. രാജേന്ദ്രൻ, കണ്ടക്ടർ മനോജ് കെ. നായർ എന്നിവരുമുണ്ട്. ജേക്കബ് ലോപ്പസിന്റെ ധാർഷ്ട്യവും സഹപ്രവർത്തകരോടുള്ള നിർദാക്ഷിണ്യവും പേരെടുത്തതാണ്.

  പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്

ഇയാൾക്കെതിരേ നിരവധി പരാതികളും ഉയർന്നിട്ടുണ്ട്. മുൻ മന്ത്രിയുടെ പിന്തുണയുണ്ടായിരുന്നതിനാൽ പരാതികൾ പുറത്തുവന്നില്ല. എന്നാൽ, മന്ത്രി മാറിയതോടെ ജേക്കബ് ലോപ്പസിന്റെ ഒരു കൊമ്പൊടിഞ്ഞു. പരാതിയിൽ ജേക്കബ് ലോപ്പസിന്റെ പീഡനത്തിന്റെ പരമ്പര രേഖപ്പെടുത്തിയിരിക്കുന്നു. 2021 ഡിസംബറിൽ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടിയിലേക്ക് ട്രാൻസ്ഫർ ചെയ്തതുമുതൽ പീഡനം ആരംഭിച്ചു. അവിവാഹിതനും പ്രായമായ അമ്മയും മാത്രമുള്ള പരാതിക്കാരനെ കേരളത്തിന്റെ വടക്കേയറ്റത്തേക്ക് ട്രാൻസ്ഫർ ചെയ്തത് മന്ത്രിയുടെ പിന്തുണയോടെയായിരുന്നു. പരാതിക്കാരൻ കേസുമായി കോടതിയെ സമീപിച്ചു. തുടർന്ന് എവിടെ നിന്നാണോ ട്രാൻസ്ഫർ ചെയ്തത്, അതേ സ്ഥലത്തേക്ക് തിരിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു. ഇത് ജേക്കബ് ലോപ്പസും സംഘവും കെ. എസ്.

ആർ. ടി. സിയെ ഒരു കോൺസൻട്രേഷൻ ക്യാമ്പുപോലെയാണ് കണ്ടിരുന്നതെന്ന് വ്യക്തമാക്കുന്നു. പരാതിയിൽ പറയുന്നത് പോലെ, ജേക്കബ് ലോപ്പസ് പരാതിക്കാരനെ വിവിധ തരത്തിൽ പീഡിപ്പിച്ചിട്ടുണ്ട്. ഇനി ഈ കേസിൽ കോടതിയുടെ വിധി നടപ്പാക്കുകയേ വേണ്ടൂ. വകുപ്പ് മന്ത്രിക്കും എം. ഡിക്കും കഴിഞ്ഞില്ലെങ്കിൽ കോടതി ഇടപെടൽ നടത്തിയിട്ടുണ്ട്. പരാതിക്കാരന് നീതി ലഭിക്കുന്ന ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

  ശബരിമലയിൽ തീർത്ഥാടന ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് പരാതി

Story Highlights: A KSRTC employee has filed a complaint alleging life threat from superiors, highlighting the abuse of power and harassment faced by workers.

Related Posts
കൊയിലാണ്ടിയിൽ അമ്മയെ വെട്ടി മകൻ; ഗുരുതര പരിEdgeറ്റ മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Koyilandy son attack mother

കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more

ശബരിമലയിൽ തീർത്ഥാടന ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് പരാതി
Sabarimala pilgrimage

ശബരിമല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. പമ്പയിൽ ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതിനാൽ അയ്യപ്പഭക്തർ ദുരിതത്തിലായി. Read more

പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്
CPM Kerala criticism

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Kerala job oriented courses

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിനായി Read more

കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് തമിഴ്നാട്ടിൽ വെച്ച് കടൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Fishermen attack Tamilnadu

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് നേരെ തമിഴ്നാട് തീരത്ത് ആക്രമണം. കന്യാകുമാരി Read more

  "സഹായം മതിയാകില്ല, മകളെ മറക്കരുത്": വിനോദിനിയുടെ അമ്മയുടെ അഭ്യർത്ഥന
അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ Read more

അങ്കമാലിയിൽ സിസിടിവി ക്യാമറ പദ്ധതിക്ക് തുടക്കം
CCTV camera project

അങ്കമാലി നഗരസഭയിൽ സിസിടിവി ക്യാമറ പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവിൽ Read more

മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more

കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
Kerala development

കേരളത്തെ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ Read more

കഴിഞ്ഞ 5 വർഷത്തിനിടെ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് കേരളത്തിൽ 513 മരണം
Kerala monsoon deaths

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് 513 പേർ മരിച്ചു. ഇതിൽ Read more

Leave a Comment