കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ ഓൺലൈനായി പണം അടയ്ക്കുമ്പോളും, ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോളും വിലയിൽ വ്യത്യാസം വരുന്നതിനെക്കുറിച്ച് അന്വേഷണം നടത്താൻ ഒരുങ്ങുന്നു. ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് എന്തിനാണ് അധിക തുക ഈടാക്കുന്നതെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു. ഈ വിഷയത്തിൽ സർക്കാർ തലത്തിൽത്തന്നെ ഒരു അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ക്യാഷ് ഓൺ ഡെലിവറിക്ക് അധിക തുക ഈടാക്കുന്നതിനെതിരെ നിരവധി ഉപഭോക്താക്കൾ രംഗത്ത് വന്നിട്ടുണ്ട്. ഓൺലൈൻ പെയ്മെൻ്റുകൾക്ക് ഈടാക്കാത്ത അധിക തുക എന്തുകൊണ്ട് സിഒഡിക്ക് ഈടാക്കുന്നുവെന്ന് അവർ ചോദിക്കുന്നു. ഇതിനെക്കുറിച്ചുള്ള ഒരു വൈറൽ സോഷ്യൽ മീഡിയ പോസ്റ്റിനോടുള്ള പ്രതികരണമെന്ന നിലയിലാണ് സർക്കാർ വിഷയത്തിൽ ഇടപെടുന്നത്.
വൈറൽ പോസ്റ്റിൽ ഒരു യുവാവ് പ്രൊട്ടക്ഷൻ ഫീ, ഹാൻഡിലിങ് ഫീ എന്നിവ എന്തിന് ഉപഭോക്താവിൽ നിന്ന് ഈടാക്കണം എന്ന് ചോദിക്കുന്നു. ഉപഭോക്താക്കളിൽ ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും പരാതിയുണ്ട്. ഫ്ലിപ്പ്കാർട്ട് ക്യാഷ് ഓൺ ഡെലിവറിക്ക് അധികമായി ഈടാക്കിയ 226 രൂപ ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിൻ്റെ വിമർശനങ്ങൾ.
ഈ അധിക തുക പലപ്പോഴും പേയ്മെന്റ് ഹാന്‍ഡിലിങ് ഫീ, അല്ലെങ്കില്‍ ഓഫര്‍ ഹൈന്ഡ്ലിങ് ഫീ മുതലായ പേരുകളിലാണ് ഈടാക്കുന്നതെന്നും ഇത് കബളിപ്പിക്കലാണെന്നും ഒരു കൂട്ടം നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.
Indian govt is probing extra charges for cash-on-delivery
കൂടുതൽ ആളുകളും ഓൺലൈൻ ഷോപ്പിംഗ് തിരഞ്ഞെടുക്കുന്ന ഈ കാലത്ത് പെയ്മെന്റുകളിൽ സുതാര്യത വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓൺലൈൻ വ്യാപാരം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, പണമിടപാടുകളിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ക്യാഷ് ഓൺ ഡെലിവറിക്ക് നമ്മൾ എന്തിന് അധിക തുക നൽകണം എന്ന ചോദ്യം പ്രസക്തമാണ്.
ഇ-കൊമേഴ്സ് സൈറ്റുകളിൽ ക്യാഷ് ഓൺ ഡെലിവറിക്ക് ഈടാക്കുന്ന അധിക ചാർജുകൾക്കെതിരെ ഉയർന്ന പരാതികളിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു. ഉപഭോക്താക്കളിൽ നിന്ന് പ്രൊട്ടക്ഷൻ, ഹാന്‍ഡിലിങ് ഫീസുകൾ ഈടാക്കുന്നതിനെക്കുറിച്ചും, ഓൺലൈൻ പെയ്മെൻ്റുകൾക്ക് ഇല്ലാത്ത അധിക ചാർജ് സിഒഡിക്ക് ഈടാക്കുന്നതിനെക്കുറിച്ചുമാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. പെയ്മെന്റുകളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.
Story Highlights: The central government is investigating complaints of price differences between online payments and cash-on-delivery options on e-commerce sites.