തിരൂർ◾: പതിനഞ്ചു വയസ്സുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പതു വയസ്സുകാരിയായ യുവതിയെ പോക്സോ നിയമപ്രകാരം തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കല്ലടിക്കോട് സ്വദേശിനിയായ സത്യഭാമയാണ് അറസ്റ്റിലായത്. ഭർത്താവ് സാബിക്കിന്റെ ഒത്താശയോടെയാണ് യുവതി പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തിരൂർ ബിപി അങ്ങാടി സ്വദേശിയായ സാബിക് ഒളിവിലാണ്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പീഡനത്തിന്റെ ദൃശ്യങ്ങൾ സാബിക് തന്നെയാണ് പകർത്തിയത്. സാബിക്കും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരനും ലഹരി നൽകാൻ ശ്രമിച്ചിരുന്നതായും പോലീസ് കണ്ടെത്തി. പീഡന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു.
സ്ത്രീകളുടെ നഗ്ന വീഡിയോകൾ എടുത്തു തരണമെന്നും ഇവർ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സത്യഭാമയെ പിടികൂടിയ പോലീസ് ഒളിവിലായിരിക്കുന്ന സാബിക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Story Highlights: A 30-year-old woman was arrested in Tirur, Kerala, for sexually assaulting a 15-year-old boy and extorting money using video evidence of the assault.