കേരളത്തിൽ സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡി-ഹണ്ട് എന്ന സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2210 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഏപ്രിൽ 18ന് നടന്ന ഈ ഡ്രൈവിൽ വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 188 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നാർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്.
ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.029 കി.ഗ്രാം), കഞ്ചാവ് (5.401 കി.ഗ്രാം), കഞ്ചാവ് ബീഡി (140 എണ്ണം) എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രിൽ 18ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്.
196 പേരാണ് ഈ സ്പെഷ്യൽ ഡ്രൈവിൽ അറസ്റ്റിലായത്. ഓപ്പറേഷൻ ഡി-ഹണ്ട് എന്ന ഈ സ്പെഷ്യൽ ഡ്രൈവ് സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ തീവ്രമായ നടപടികൾ തുടരുന്നു.
Story Highlights: Kerala police arrested 196 people and seized various drugs in a statewide operation D-Hunt.