കച്ചവട പങ്കാളിയുടെ ആസൂത്രിത കൊലപാതകം; ബിജുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി

നിവ ലേഖകൻ

Thodupuzha Murder

ഈ മാസം 15ന് ബിജുവിനെ ലക്ഷ്യം വച്ചാണ് പ്രതികൾ എത്തിയത്. ദിവസങ്ങളോളം ബിജുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ച പ്രതികൾ 19ന് രാത്രി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു. എന്നാൽ ബിജു നേരത്തെ വീട്ടിൽ തിരിച്ചെത്തിയതിനാൽ പ്രതികളുടെ പദ്ധതി പാളി. രാത്രി മുഴുവൻ ബിജുവിന്റെ വീടിനടുത്ത് കാത്തുനിന്ന പ്രതികൾ വ്യാഴാഴ്ച പുലർച്ചെ നാലുമണിക്ക് ബിജുവിന്റെ സ്കൂട്ടറിനെ പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി ബിജുവിനെ വലിച്ചുകയറ്റി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിജുവിന്റെ മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ സംസ്കാരം നടക്കും. തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മർദ്ദനത്തിൽ ആന്തരിക രക്തസ്രാവവും ഉണ്ടായിട്ടുണ്ട്.

കച്ചവട പങ്കാളിത്തം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ബിജുവിന്റെ സഹോദരൻ പറഞ്ഞു. ബിജുവിന്റെ വലത് കയ്യിലെ മുറിവ് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ദിവസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് തൊടുപുഴ കലയന്താനി ചുങ്കം സ്വദേശി ബിജു ജോസഫിനെ കച്ചവട പങ്കാളി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിലെ പ്രതിയായ ജോമോനും ബിജുവിനോട് വിരോധം ഉണ്ടായിരുന്നു.

ചെറുപുഴയിലെ സ്ഥാപനത്തിൽ ജോലി ചെയ്ത വകയിൽ ഒരു ലക്ഷം രൂപയോളം ഇയാൾക്ക് ബിജു നൽകാനുണ്ടായിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. എന്നാൽ ബിജുവും ജോമോനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ബിജുവിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് ജോമോൻ ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരൻ ജോസ് പറഞ്ഞു. ബിജുവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ സംഘങ്ങൾ മർദിച്ചത്. എന്നാൽ കാപ്പാ കേസ് പ്രതിയെ ക്വട്ടേഷൻ ഏൽപ്പിച്ചതോടെ കൊലപാതകത്തിന് ശേഷമുള്ള ആസൂത്രണങ്ങൾ പാളിപ്പോയി.

അറസ്റ്റിലായ മൂന്ന് പ്രതികളുമായും പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതി ജോമോനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Highlights: Biju Joseph, a native of Thodupuzha Kalayanthani Chungam, was abducted and murdered by his business partner after days of planning.

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

കോട്ടയം മാണിക്കുന്നം കൊലപാതകം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതികൾ പിടിയിൽ
Kottayam murder case

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കോട്ടയം Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
Kollam murder case

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more

തേവരയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
Kochi Murder Case

കൊച്ചി തേവരയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ വീട്ടുടമ Read more

കൊയിലാണ്ടിയിൽ അമ്മയെ വെട്ടി മകൻ; ഗുരുതര പരിEdgeറ്റ മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Koyilandy son attack mother

കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more

തിരുവനന്തപുരത്ത് ഫുട്ബോൾ തർക്കം കൊലപാതകത്തിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം
football dispute murder

തിരുവനന്തപുരത്ത് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൈക്കാട് ശാസ്താ Read more

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; ഫുട്ബോൾ തർക്കം കൊലപാതകത്തിൽ കലാശിച്ചു
Thiruvananthapuram murder case

തിരുവനന്തപുരത്ത് രാജാജി നഗർ സ്വദേശി അലൻ കുത്തേറ്റ് മരിച്ചു. ഫുട്ബോൾ കളിയിലെ തർക്കമാണ് Read more

കൊച്ചിയിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
Kochi murder attempt

കൊച്ചി കടവന്ത്രയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പിറവം Read more

ചാലക്കുടി മേലൂരിൽ വയോധികനെ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
Chalakudy murder case

ചാലക്കുടി മേലൂരിൽ 60 വയസ്സുള്ള സുധാകരനെ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച Read more

Leave a Comment