കസേര കൊമ്പന്റെ ജഡത്തിൽ വെടിയുണ്ട; മരണകാരണം വീണ്ടും അന്വേഷണത്തിൽ

നിവ ലേഖകൻ

Kasera Komban

ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാന കസേര കൊമ്പന്റെ ജഡത്തിൽ വെടിയുണ്ട കണ്ടെത്തിയതാണ് ഏറ്റവും പുതിയ വാർത്ത. മലപ്പുറം നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാനയുടെ ജഡത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഒരു വെടിയുണ്ട കണ്ടെത്തിയത്. കരുളായി വനത്തിൽ വെച്ചാണ് വെറ്റിനറി സർജന്മാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. 40 വയസ് പ്രായം കണക്കാക്കുന്ന കൊമ്പന്റെ ആകൃതി കാരണമാണ് കസേര കൊമ്പൻ എന്ന പേര് ലഭിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാട്ടാനയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് വനം വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ വെടിയുണ്ട കണ്ടെത്തിയതോടെ മരണകാരണത്തെക്കുറിച്ച് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുമാസത്തിലേറെയായി ജനവാസ മേഖലയിൽ തമ്പടിച്ചിരുന്ന ആനയായിരുന്നു കസേര കൊമ്പൻ. ചോളമുണ്ട ഇഷ്ടിക കളത്തിനോട് ചേർന്ന ഖാദറിന്റെ സ്ഥലത്താണ് പുലർച്ചെ നാലുമണിയോടെ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കസേര കൊമ്പൻ നിലമ്പൂരിലെത്തുന്നതിന് മുമ്പ് തമിഴ്നാട് വനമേഖലയിലായിരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. വെടിയുണ്ടയുടെ പഴക്കം കണക്കാക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും. അതിനാൽ, വെടിയേറ്റത് തമിഴ്നാട്ടിൽ നിന്നാണോ അതോ കേരളത്തിൽ നിന്നാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാട്ടാനയുടെ ദേഹത്ത് മുറിവുകളും ഉണ്ടായിരുന്നു.

  ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്ന് പരാതി.

പ്രായാധിക്യവും പഴയ മുറിവുകളുമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ വീണാണ് ആന ചരിഞ്ഞതെന്നും റിപ്പോർട്ടുണ്ട്. ആനയ്ക്ക് കയറിപ്പോകാൻ കഴിയുന്ന വലിപ്പമേ കുഴിയ്ക്കുണ്ടായിരുന്നുള്ളൂവെങ്കിലും പുറത്തേക്ക് കടക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കേസെടുത്ത് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്.

Story Highlights: A bullet was found in the body of ‘Kasera Komban’, the wild elephant that died in Cholamunda, Nilambur.

Related Posts
നിലമ്പൂരിലെ ആദിവാസി കുടുംബത്തിന്റെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
Human Rights Commission

മലപ്പുറം നിലമ്പൂരില് 21 അംഗ ആദിവാസി കുടുംബം സ്ഥലപരിമിതിയുള്ള വീട്ടില് കഴിയുന്നതിനെക്കുറിച്ച് ട്വന്റിഫോര് Read more

നിലമ്പൂരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് പരാതി; അഞ്ച് വർഷം മുൻപത്തെ സംഭവമെന്ന് ബൈജു ആൻഡ്രൂസ്
forest officials assault

നിലമ്പൂരിൽ അഞ്ച് വർഷം മുൻപ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമർദനമേറ്റെന്ന് പൊതുപ്രവർത്തകൻ ബൈജു ആൻഡ്രൂസ് Read more

  പാക് അധീന കശ്മീരിൽ സംഘർഷം; വെടിവെപ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്
മലയാറ്റൂർ വനമേഖലയിൽ ആവർത്തിച്ച് ആനകളുടെ ജഡങ്ങൾ; വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു
Forest elephant deaths

മലയാറ്റൂർ വനമേഖലയിലെ പുഴകളിൽ കാട്ടാനകളുടെ ജഡങ്ങൾ ആവർത്തിച്ച് കണ്ടെത്തുന്നത് പതിവായതോടെ വനം വകുപ്പ് Read more

നിലമ്പൂർ മാരിയമ്മൻ ക്ഷേത്രത്തിലെ കവർച്ച: പ്രതി പിടിയിൽ
Mariamman temple theft

നിലമ്പൂർ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് Read more

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു
Asia's oldest elephant

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആനയായ വത്സല 100 വയസ്സിൽ ചരിഞ്ഞു. കേരളത്തിൽ Read more

നിലമ്പൂരിൽ അൻവർ ഘടകമായിരുന്നു; സി.പി.ഐ.എം നിലപാട് തിരുത്തി
Nilambur bypoll

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ ഒരു ഘടകമായിരുന്നുവെന്ന് സി.പി.ഐ.എം തിരുത്തി. പി.വി. അൻവർ Read more

  ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവം; കെഎസ്ആർടിസി പരിപാടിയിൽ പങ്കെടുത്തു
സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിന് ഏതറ്റം വരെയും പോകും; ആര്യാടൻ ഷൗക്കത്ത്
Nilambur election win

ഒരു ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും Read more

ആര്യാടൻ ഷൗക്കത്തും സംഘവും വാണിയമ്പുഴയിൽ കുടുങ്ങി; പിന്നീട് രക്ഷപ്പെടുത്തി
Aryadan Shoukath stranded

നിലമ്പൂർ വാണിയമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം എത്തിച്ച് മടങ്ങവെ ആര്യാടൻ Read more

നിലമ്പൂരിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐഎം; സർവേ നടത്താൻ സർക്കാർ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. തിരഞ്ഞെടുപ്പിൽ Read more

നിലമ്പൂരിൽ കാട്ടാന ആക്രമണം; രക്ഷാപ്രവർത്തനത്തിന് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഒഴുക്കിൽ കുടുങ്ങി
Nilambur elephant attack

മലപ്പുറം നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിയാറ്റിലെ ഒഴുക്കിൽപ്പെട്ട് മൃതദേഹം തിരിച്ചെത്തിക്കാൻ Read more

Leave a Comment