വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; മാതാവിന്റെ മൊഴിയെടുക്കൽ വൈകും

നിവ ലേഖകൻ

Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, അഫാന്റെ മാതാവ് ഷമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്ന് മൊഴിയെടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി. സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷമിക്ക് ഇതുവരെ സംസാരിക്കാൻ കഴിയുന്നില്ല. 72 മണിക്കൂർ കഴിയാതെ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്ന് ഡോക്ടർമാർ പോലീസിനോട് വ്യക്തമാക്കി. ഷമിയുടെ മുഖത്ത് ചുറ്റിക കൊണ്ടുള്ള ഇടിയിൽ മുറിവുകളും പൊട്ടലുകളുമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെ ഷമിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൂട്ടക്കൊലപാതകത്തിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതി അഫാന്റെ ഫോണിലെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി പരിശോധിക്കും. അഫാന്റെയും ഷമിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി അഫാൻ മൊഴി നൽകിയിരുന്നു.

ഇക്കാര്യം സോഷ്യൽ മീഡിയയിൽ തെരഞ്ഞിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. സൈബർ പൊലീസിന് അന്വേഷണ സംഘം ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നെന്നും ഉമ്മയുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അഫാൻ പോലീസിനോട് പറഞ്ഞു. സ്വയം മരിക്കാൻ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞതിനെ തുടർന്ന് ഷാൾ ഉപയോഗിച്ച് ഉമ്മയുടെ കഴുത്ത് ഞെരിച്ചെന്നും അഫാൻ പറഞ്ഞു. ഉമ്മ മരിച്ചില്ലെന്ന് കണ്ട് വെഞ്ഞാറമൂട് എത്തി ഹാമർ വാങ്ങി വന്ന് ഉമ്മയുടെ തലയ്ക്ക് അടിച്ചുവെന്നും അഫാൻ മൊഴി നൽകി.

  ലഹരിക്കെതിരെ കൈകോർത്ത് മമ്മൂട്ടി; ടോക് ടു മമ്മൂട്ടി പദ്ധതിക്ക് തുടക്കം

തുടർന്ന് പാങ്ങോട് എത്തി അമ്മുമ്മയെ കൊലപ്പെടുത്തിയെന്നും പണം ആവശ്യമായി വന്നപ്പോൾ അമ്മൂമ്മ മാല ചോദിച്ചിട്ട് നൽകിയില്ലെന്നും അഫാൻ പറഞ്ഞു. അച്ഛന്റെ സഹോദരൻ ലത്തീഫ് സാമ്പത്തിക പ്രതിസന്ധിയിൽ സഹായിച്ചില്ലെന്നും അഫാൻ മൊഴിയിൽ പറയുന്നു. ഭാഗം വയ്ക്കലടക്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു. സ്നേഹിച്ച പെൺകുട്ടി ഒറ്റയ്ക്ക് ആകണ്ട എന്ന് കരുതിയാണ് അവളെയും വീട്ടിൽ എത്തിച്ചു കൊലപ്പെടുത്തിയതെന്നും താൻ മരിക്കാൻ വേണ്ടിയാണ് എലിവിഷം കഴിച്ചതെന്നും അഫാൻ പറഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ പറയുവാൻ തോന്നിയെന്നും അഫാൻ മൊഴി നൽകി.

എന്നാൽ അഫാന്റെ മൊഴി വിശ്വാസിയോഗ്യമല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Story Highlights: Police investigate digital evidence in Venjaramoodu multiple murder case as the accused’s mother remains unable to give a statement.

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
Related Posts
ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; ‘നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് തുടക്കം
anti-drug campaign Kerala

ലോക ലഹരിവിരുദ്ധ ദിനത്തിൽ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; അയൽവാസിക്കും പരിക്ക്
Manjeshwaram mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി. വോർക്കാടി നലങ്ങി സ്വദേശി Read more

  കേരളത്തിൽ സ്പേസ് പാർക്ക് യാഥാർഥ്യത്തിലേക്ക്; ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി
ലഹരിക്കെതിരെ കൈകോർത്ത് മമ്മൂട്ടി; ടോക് ടു മമ്മൂട്ടി പദ്ധതിക്ക് തുടക്കം
anti-drug campaign

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സർക്കാരുമായി സഹകരിച്ച് 'ടോക് ടു മമ്മൂട്ടി' എന്ന Read more

ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം; സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം
Chooralmala protests

ചൂരൽമലയിൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. ബെയ്ലി പാലത്തിനു മുൻപിൽ Read more

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരുകളെന്ന് എൻഐഎ
Popular Front hit list

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരുകളുണ്ടെന്ന് എൻഐഎ കോടതിയിൽ Read more

തൃശ്ശൂരിൽ വയോധികനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
Vellangallur murder case

തൃശ്ശൂർ വെള്ളാങ്കല്ലൂരിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വയോധികനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. Read more

ആറ്റിങ്ങലിൽ സ്കൂൾ ബസ്സിൽ കെഎസ്ആർടിസി ഇടിച്ചു; ഡ്രൈവർക്കെതിരെ നടപടിയെന്ന് മന്ത്രി
Attingal school bus accident

ആറ്റിങ്ങൽ ആലംകോട് സ്കൂൾ ബസ്സിൽ കെഎസ്ആർടിസി ബസ് ഇടിച്ച സംഭവത്തിൽ ഗതാഗത മന്ത്രി Read more

Leave a Comment