ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണനയിൽ

നിവ ലേഖകൻ

Question paper leak

ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി പ്രോസിക്യൂഷനോട് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് സമർപ്പിച്ച അധിക റിപ്പോർട്ടിൽ സംഘടിത ഗൂഢാലോചന എന്ന കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ഇത് മറ്റൊരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ ജോലി ചെയ്യുന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ക്രിസ്മസ് പരീക്ഷകൾക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളിലേക്ക് ‘predicted questions’ എന്ന പേരിൽ അടുത്ത ദിവസത്തെ പരീക്ഷ ചോദ്യങ്ങൾ എത്തിയതാണ് വിവാദമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

40 മാർക്കിന്റെ പരീക്ഷയിലെ 36 മാർക്കിന്റെ ചോദ്യങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമിലെ ട്യൂട്ടർ പ്രവചിക്കുകയായിരുന്നു. പത്താം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിലും പ്ലസ് വണ്ണിലെ കെമിസ്ട്രി ചോദ്യപേപ്പറിലുമാണ് ഇത്തരത്തിൽ വലിയ സാദൃശ്യം വന്നത്. എം എസ് സൊല്യൂഷന്റേത് കൂടാതെ മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എന്നാൽ, പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിൽ എം എസ് സൊല്യൂഷൻസ് മാത്രമാണെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഡിവൈ.

എസ്. പി ഇ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ഓൺലൈൻ ട്യൂട്ടോറിയൽ രംഗത്ത് നിലനിൽക്കുന്ന കടുത്ത മത്സരത്തിന്റെ തെളിവുകളാണ് ഈ വിവാദത്തിലൂടെ കൂടുതലായി പുറത്തുവരുന്നത്. കോവിഡ് കാലത്ത് വിക്റ്റേസ് ആണ് കുട്ടികളെ ആദ്യമായി ഓൺലൈൻ പഠനമുറികളിലേക്ക് എത്തിച്ചത്. എന്നാൽ ലോക്ഡൗൺ കഴിഞ്ഞതോടെ സ്കൂൾ തുറക്കുകയും വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകളിൽ നിന്നും പിൻവാങ്ങുകയും ചെയ്തു.

  രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പരാതി രാഷ്ട്രീയപ്രേരിതമെന്ന് രാഹുൽ

ഈ ശൂന്യതയിലേക്കാണ് സ്വകാര്യ ഓൺലൈൻ ട്യൂഷൻ സെന്ററുകൾ എത്തുന്നത്. ഇവർ തമ്മിലുള്ള മത്സരം വിദ്യാഭ്യാസ പ്രക്രിയയെയും കൂടുതൽ മത്സരാധിഷ്ഠിതമാക്കി മാറ്റി. സ്കൂൾ അധ്യാപകർക്ക് പോർഷൻസ് തീർക്കാനുള്ള സമ്മർദ്ദവും മറ്റു ചുമതലകളും കാരണം എല്ലാം പഠിപ്പിച്ചു തീർക്കുക എന്നത് പ്രയാസമായി തീരുന്നു. ഇത് കുട്ടികളെ സാരമായി ബാധിക്കുന്നതായി വിദ്യാർത്ഥികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന ഈ പ്രതിസന്ധിയെ മുതലെടുത്തുകൊണ്ടാണ് സ്വകാര്യ ലേർണിംഗ് പ്ലാറ്റുഫോമുകൾ വളരുന്നത്.

എന്നാൽ, ഓൺലൈൻ ട്യൂഷൻ സെന്ററുകൾ പറയുന്ന predicted question മാത്രം ആശ്രയിച്ച് മുന്നോട് പോകുന്ന കുട്ടികൾ പിന്നീട് അവർ ജീവിതത്തിൽ നേരിടുന്ന മത്സര പരീക്ഷകളിൽ പരാജയപ്പെട്ടേക്കാം. ഓൺലൈൻ ട്യൂഷൻ സെന്ററുകൾ ഒരിക്കലും സ്ഥായിയായി ആശ്രയിക്കാവുന്ന സംവിധാനമല്ലെന്നും, അത് കുട്ടികളെ കിട്ടാനും ലാഭം നേടാനുമുള്ള ഒരു ബിസിനസ് തന്ത്രം മാത്രമാണെന്നും വിക്ടേഴ്സ് അധ്യാപകൻ ഷാനോജ് അഭിപ്രായപ്പെടുന്നു. ഓൺലൈൻ ട്യൂഷൻ രംഗത്തെ ഈ പ്രതിസന്ധി പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കുട്ടികളുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്ന പാഠ്യപദ്ധതി പരിഷ്കരണവും, അധ്യാപകർക്ക് കൂടുതൽ പരിശീലനവും നൽകേണ്ടതുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിലൂടെ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ.

  കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

Story Highlights: Question paper leak case involving MS Solutions CEO Muhammad Shuhaib under investigation

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
Kollam murder case

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more

കൊയിലാണ്ടിയിൽ അമ്മയെ വെട്ടി മകൻ; ഗുരുതര പരിEdgeറ്റ മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Koyilandy son attack mother

കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more

കൊച്ചിയിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
Kochi murder attempt

കൊച്ചി കടവന്ത്രയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പിറവം Read more

  കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Kerala job oriented courses

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിനായി Read more

ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
sexual assault case

ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. Read more

അസംഘടിത തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി
Kerala scholarship program

അസംഘടിത തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെ Read more

സിവിൽ സർവീസ് മോഹം: പട്ടികവർഗക്കാർക്ക് സൗജന്യ പരിശീലനവുമായി സർക്കാർ
civil service coaching

സിവിൽ സർവീസ് പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം. തിരഞ്ഞെടുക്കപ്പെടുന്ന Read more

കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; മോഷ്ടാവ് വളകൾ കവരുന്നതിനിടെ കൈക്ക് പരിക്ക്
Kottayam theft case

കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട്ടുകാർ പള്ളിയിൽ പോയ Read more

Leave a Comment