ഇടുക്കി കട്ടപ്പന കുന്തളംപാറയിൽ 65 വയസ്സുള്ള അമ്മിണിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അയൽവാസിയായ മണി എന്ന പ്രതിക്കാണ് ഇടുക്കി അഡീഷണൽ കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി പ്രതി 23 വർഷം ശിക്ഷ അനുഭവിക്കേണ്ടി വരും.
2020 ജൂൺ രണ്ടിന് രാത്രി 8:30-നാണ് കട്ടപ്പന കുന്തളം പാറ പ്രിയദർശിനി കോളനിയിലെ കുര്യാലിൽ കാമാക്ഷിയുടെ ഭാര്യ അമ്മിണി കൊല്ലപ്പെട്ടത്. പീഡനവും മോഷണവുമായിരുന്നു പ്രതിയുടെ ലക്ഷ്യം. സമീപത്തെ ഒറ്റപ്പെട്ട വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന മണി രാത്രിയിൽ അമ്മിണിയുടെ വീട്ടിലെത്തി കടന്നുപിടിച്ചു. കുതറി മാറാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ ഉണ്ടായിരുന്ന കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി. അമ്മിണി വീണ്ടും പ്രതിരോധിച്ചതോടെ കത്തികൊണ്ട് കഴുത്തിൽ കുത്തി.
മണിയുടെ ദേഹത്തേക്കും രക്തം വീണതോടെ തിരിച്ചു വീട്ടിലേക്ക് പോയി. വസ്ത്രം മാറി തിരിച്ചെത്തിയപ്പോഴേക്കും അമ്മിണി മരണപ്പെട്ടിരുന്നു. രക്തംപുരണ്ട വസ്ത്രങ്ങളും മറ്റും റോഡരികിൽ ഇട്ട് കത്തിച്ചു. മൊബൈൽ ഫോണിന്റെ ബാറ്ററി ഊരി മാറ്റി. അടുത്ത ദിവസം മുതൽ ഒന്നും സംഭവിക്കാത്ത രീതിയിൽ പ്രതി ജോലിക്ക് പോയി തുടങ്ങി. ജൂൺ ആറിന് ജോലി കഴിഞ്ഞു മടങ്ങിയെത്തിയ പ്രതി സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും തൂമ്പ വാങ്ങി കുഴിയെടുത്തു. ഏഴാം തീയതി രാത്രി അമ്മിണിയുടെ മൃതദേഹം വലിച്ച് കുഴിക്കുള്ളിൽ ഇട്ട് മൂടി. പിന്നീട് പുറ്റടിയിലെത്തി പച്ചക്കറി വാഹനത്തിൽ തമിഴ്നാട്ടിലേക്ക് കടന്നു. പൊലീസ് അതിവിദഗ്ധമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുകയും തെളിവുകൾ സഹിതം കോടതിയിൽ ഹാജരാക്കുകയും ചെയ്തത്.
Story Highlights: Elderly woman murdered and buried in Idukki; accused sentenced to life imprisonment
More Headlines
Anjana
Related posts
Latest News
ബോർഡ് പരീക്ഷയിൽ ഒന്നാമതെത്തിയ മകന് ഐഫോൺ സമ്മാനിച്ച ആക്രി കച്ചവടക്കാരൻ; വാർത്ത വൈറൽ
ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മകന് 1.50 ലക്ഷം രൂപയുടെ ഐഫോൺ സമ്മാനമായി നൽകിയ ആക്രി കച്ചവടക്കാരന്റെ കഥ വൈറലായി. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും പ്രശംസിച്ചു. ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തു.
വ്യാജ ആരോപണം ഉന്നയിച്ച ബംഗ്ലാദേശ് ആരാധകൻ ടൈഗർ റോബിയെ നാട്ടിലേക്ക് തിരിച്ചയച്ചു
ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിനിടെ വ്യാജ ആരോപണം ഉന്നയിച്ച ബംഗ്ലാദേശ് ആരാധകൻ ടൈഗർ റോബിയെ നാട്ടിലേക്ക് തിരിച്ചയച്ചു. പൊലീസ് കാവലിൽ ചകേരി വിമാനത്താവളത്തിലെത്തിച്ച റോബിയെ ഡൽഹി വഴി ധാക്കയിലേക്ക് അയച്ചു. റോബിയുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഇലോൺ മസ്കും ജോർജിയ മലോണിയും ഡേറ്റിങിലെന്ന അഭ്യൂഹം: വിശദീകരണവുമായി മസ്ക്
ഇലോൺ മസ്കും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മലോണിയും തമ്മിൽ ഡേറ്റിങിലാണെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ വൈറലായതിനെ തുടർന്നാണ് ഇത് സംഭവിച്ചത്. എന്നാൽ, തങ്ങൾ ഡേറ്റിങിലല്ലെന്നും താൻ അമ്മയ്ക്കൊപ്പമായിരുന്നു അവിടെ ചെന്നതെന്നും മസ്ക് വ്യക്തമാക്കി.
തിരുപ്പതി ലഡ്ഡു: നെയ്യിൽ മായം കണ്ടെത്തിയതിന് പിന്നാലെ വിശദീകരണവുമായി ദേവസ്വം
തിരുപ്പതി ലഡ്ഡു നിർമാണത്തിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് തിരുമല തിരുപ്പതി ദേവസ്വം വിശദീകരണം നൽകി. നിലവിൽ പരിശുദ്ധിയോടെയാണ് ലഡ്ഡു തയ്യാറാക്കുന്നതെന്നും ഭക്തർ ആശങ്കപ്പെടേണ്ടതില്ലെന്നും ട്രസ്റ്റ് അറിയിച്ചു. നെയ്യിൽ മായം കണ്ടെത്താനുള്ള യന്ത്രം ഉടൻ സ്ഥാപിക്കുമെന്നും ദേവസ്വം വ്യക്തമാക്കി.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.