Headlines

Politics, Sports, Viral

ഒളിമ്പിക്സ് വനിതാ ബോക്സിങ്: ഇമാനെ ഖെലിഫിനെതിരെ ലിംഗ വിവാദം

ഒളിമ്പിക്സ് വനിതാ ബോക്സിങ്: ഇമാനെ ഖെലിഫിനെതിരെ ലിംഗ വിവാദം

വനിതകളുടെ 66 കിലോഗ്രാം ബോക്സിങ് മത്സരത്തിൽ അൽജീരിയൻ താരം ഇമാനെ ഖെലിഫ് ജയിച്ചതിനെ തുടർന്ന് ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിന് തുടക്കമായിരിക്കുകയാണ്. എതിരാളിയായിരുന്ന ഇറ്റാലിയൻ താരം ഏഞ്ചല കരിനി, ഇമാനെ പുരുഷനാണെന്ന ആരോപണവുമായി രംഗത്തെത്തി. മത്സരത്തിനിടെ ഇമാനെയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കിൽനിന്ന് രക്തം വരികയും 46 സെക്കൻഡിനകം മത്സരം അവസാനിക്കുകയും ചെയ്തു. ജീവൻ രക്ഷിക്കാനാണ് മത്സരത്തിൽനിന്ന് പിന്മാറിയതെന്ന് കരിനി കണ്ണീരോടെ പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2023ൽ ന്യൂഡൽഹിയിൽ നടന്ന ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ജെൻഡർ യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇമാനെയെ ഫൈനലിന് തൊട്ടുമുമ്പ് വിലക്കിയിരുന്നു. രക്തത്തിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ പാരിസ് ഒളിംപിക്സിന് ഇമാനെയ്ക്ക് യോഗ്യത ലഭിച്ചു.

ഇമാനെക്കെതിരെ സൈബർ ആക്രമണം വ്യാപകമായതോടെ ഒളിമ്പിക്സ് അസോസിയേഷൻ ന്യായീകരണവുമായി രംഗത്തെത്തി. വനിതാ വിഭാഗത്തിൽ മത്സരിക്കുന്ന എല്ലാവരും മത്സര യോഗ്യതാ നിയമങ്ങൾ പാലിക്കുന്നവരാണെന്നും അവരുടെ പാസ്പോർട്ടിൽ സ്ത്രീകളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഐ.ഒ.സി വക്താവ് മാർക് ആഡംസ് പറഞ്ഞു. ചില വിദേശമാധ്യമങ്ങൾ ഇമാനെ ഖലിഫിനെതിരെ വിദ്വേഷമുളവാക്കുന്നതും അധാർമികവുമായ ആക്രമണമാണ് നടത്തുന്നതെന്ന് അൾജീരിയ ഒളിമ്പിക് കമ്മിറ്റി പ്രതികരിച്ചു.

Story Highlights: Olympics: Women’s boxing sparks gender row as Khelif knocks out Carini

Image Credit: twentyfournews

More Headlines

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യവുമായി വീണാ ജോർജ് കേന്ദ്രമന്ത്രിയെ കാണും
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 74-ാം ജന്മദിനം: മൂന്നാം തവണയും പ്രധാനമന്ത്രിയായി തുടരുന്നു
കൊൽക്കത്തയിലെ ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മമതാ ബാനർജി; ഉന്നത ഉദ്യോഗസ്ഥരെ നീക്കി
അരവിന്ദ് കെജ്‍രിവാൾ ഇന്ന് രാജിവെക്കും; പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ആം ആദ്മി പാർട്ടി യോഗം
ഇറാൻ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനം
വയനാട് ദുരന്തം: രക്ഷാപ്രവർത്തന ചെലവ് കണക്കുകൾക്കെതിരെ കെ സുധാകരൻ
ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പ്രചാരണം അവസാനിച്ചു, ബുധനാഴ്ച വോട്ടെടുപ്പ്
പിവി അന്‍വറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഹമ്മദ് ഷിയാസ്; വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന് ആരോപ...
വയനാട് ദുരന്ത സഹായ നിധി: വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രി

Related posts