3-Second Slideshow

അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി ; സ്കൂളിൽ പോകാൻ മടിമൂലമുള്ള നുണക്കഥയെന്ന് കണ്ടെത്തൽ.

നിവ ലേഖകൻ

rape attempt fake complaint
rape attempt fake complaint

ആലപ്പുഴ: സ്കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാർത്ഥിനി സമർപ്പിച്ച പീഡന പരാതിയിൽ വാസ്തവമില്ലെന്ന് പോലീസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്കൂളിൽ പോകാനുള്ള മടിയാണ് പീഡനകഥയുണ്ടാക്കാൻ പ്രേരിപ്പിച്ചതെന്നും സൂചന.

നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ മൊബൈൽ ഗെയ്മുകൾക്ക് അടിമയായ പെൺകുട്ടി ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്കൂളിൽ പോകുന്നില്ലെന്നു പറഞ്ഞു വീട്ടിൽ വാശിപിടിച്ചിരുന്നു.

രണ്ടുവർഷമായി പെൺകുട്ടിയുടെ കൈയിൽ എപ്പോഴും മൊബൈൽ ഉണ്ടായിരുന്നു. എന്നാൽ, മൊബൈൽ തിരികെ നൽകി സ്കൂളിലേക്കു പോകണമെന്നു വീട്ടുകാർ ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തിൽ മൊബൈൽ കൈയിൽനിന്നു പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു കരുതുന്നത്.ഇതു കടുത്ത മാനസിക ആഘാതത്തിനു കാരണമായേക്കാം.

ഇതിന്റെ ഫലമായായാണ് കുട്ടി പീഡനകഥ മെനഞ്ഞതെന്നുമാണ് പോലീസിന്റെ നിഗമനം.സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു കുട്ടി വീട്ടുകാരോട് പറഞ്ഞത്.

തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.അന്വേഷണവുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്തെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും അയൽവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

  ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ ഭർത്താവ് നാലാം ദിവസം തിരികെ കൊണ്ടുപോയി

എന്നാൽ പെൺകുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ തുടക്കത്തിൽ തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.തന്നെ പീഡനത്തിനു ഇരയാക്കിയതായി കുട്ടി ചൂണ്ടിക്കാട്ടിയ ആളുകളെ ചോദ്യം ചെയ്തപ്പോൾ സംഭവ സമയത്ത് ഇവർ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും പോലീസിനു ലഭിച്ചു.

കൂടാതെ വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവുകൾ ഒന്നും തന്നെ ലഭിച്ചില്ല.

ഇതോടെയാണ് കുട്ടിയുടെ പീഡന പരാതി നുണക്കഥയാണെന്ന് മനസിലാക്കാൻ സാധിച്ചത്.

പരാതി ആരുടെയെങ്കിലും പ്രേരണയെ തുടർന്ന് നൽകിയതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Story highlight : The student’s complaint that she was molested by five people proved to be fake.

Related Posts
ആശാ വർക്കേഴ്സ് സർക്കാരിനും എൻഎച്ച്എമ്മിനുമെതിരെ രൂക്ഷവിമർശനം
ASHA workers protest

ആശാ വർക്കേഴ്സിന് ലഭിക്കുന്ന ഓണറേറിയത്തിന്റെ കാര്യത്തിൽ വ്യാജ കണക്കുകൾ നൽകിയെന്ന് എൻഎച്ച്എമ്മിനെതിരെ ആരോപണം. Read more

വഖഫ് നിയമത്തിൽ സുപ്രീംകോടതി ഇടപെടൽ: സിപിഐഎം, മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണം
Waqf Law

സുപ്രീം കോടതിയുടെ വഖഫ് നിയമത്തിലെ ഇടപെടലിനെതിരെ സി.പി.ഐ.എം, മുസ്ലീം ലീഗ് നേതാക്കൾ പ്രതികരിച്ചു. Read more

  കോട്ടയം: അഭിഭാഷകയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവം; ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും
ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ
traffic fines kerala

വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ. ഇത്തരത്തിൽ പിഴ Read more

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളത്തിൻ്റെ മുന്നോടിയായുള്ള സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
Kshetra Samrakshana Samithi

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. Read more

മുനമ്പം: സർക്കാർ ഇടപെടണമെന്ന് കുമ്മനം
Munambam land dispute

മുനമ്പം ഭൂമി പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് ബിജെപി നേതാവ് കുമ്മനം Read more

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം: എക്സൈസ് അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്
drug use film sets

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവും മോശം പെരുമാറ്റവും അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. Read more

  കെഎസ്ആർടിസിയിൽ വീണ്ടും ബ്രത്ത് അനലൈസർ വിവാദം; ഡ്രൈവർ കുടുംബസമേതം പ്രതിഷേധിച്ചു
പെസഹാ ആചരണം: ക്രൈസ്തവ സഭകളിൽ പ്രത്യേക ശുശ്രൂഷകൾ
Maundy Thursday

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി ക്രൈസ്തവ സഭകൾ പെസഹാ ആചരിച്ചു. യാക്കോബായ, Read more

ചീഫ് സെക്രട്ടറി ഹിയറിംഗ്: വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്
N Prasanth IAS

ചീഫ് സെക്രട്ടറിയുടെ ഹിയറിംഗിന് ശേഷം വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്. Read more

ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: മൂവാറ്റുപ്പുഴ സ്വദേശി അറസ്റ്റിൽ
PG Manu Suicide

ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപ്പുഴ സ്വദേശി ജോൺസണെ പോലീസ് Read more

ഹൈക്കോടതി അഭിഭാഷകന്റെ ആത്മഹത്യ: വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
lawyer suicide kerala

ഹൈക്കോടതി അഭിഭാഷകൻ പി. ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോൺസൺ Read more