പ്രമാണങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, ആധാരം രജിസ്റ്റർ ചെയ്ത സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകി ഫീസ് കൊടുത്ത് പകർപ്പ് എടുക്കുന്നതാണ് നിലവിലെ രീതി. ഇതിന് കാലതാമസം നേരിടുന്നുണ്ട്, ഇതിനു പ്രധിവിധിയെന്നോണം ആധാരം ഓൺലൈനായി പരിശോധിക്കാൻ രജിസ്ട്രേഷൻ വകുപ്പ് സംവിധാനമൊരുക്കിയിരിക്കുകയാണ്.
ലോകത്തിന്റെ ഏതുഭാഗത്തിരുന്നും രജിസ്ട്രാർ ഓഫീസിൽ പോവാതെ തന്നെ പ്രമാണം പരിശോധിക്കാൻ ഇനി നിങ്ങൾക്ക് കഴിയും. പകർപ്പ് എപ്പോഴും ഓൺലൈനിൽ കിട്ടുമെന്നതിനാൽ ഒരേ ആധാരത്തിന് പിന്നീട് എപ്പോഴൊക്കെ അപേക്ഷ ലഭിച്ചാലും വീണ്ടും പകർപ്പ് തയ്യാറാക്കുന്ന അധിക ജോലിയും ഒഴിവാകും.
പരിശോധിക്കുന്ന രീതി:
രജിസ്ട്രേഷൻ വകുപ്പിന്റെ ‘www.keralaregistration.gov.in‘ എന്ന വെബ്സൈറ്റിൽ ഓൺലൈനായി പ്രമാണം പരിശോധിക്കുന്നതിന്,ഹോംപേജിൽ കാണുന്ന ഓൺലൈൻ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം ക്വയറീസ് സെക്ഷൻ തിരഞ്ഞെടുത്ത് വ്യൂ വിഭാഗത്തിൽ ഡോക്യുമെന്റ് ബട്ടൻ ക്ലിക്ക് ചെയ്യുക
ഡോക്യുമെന്റ് വിഭാഗത്തിൽ, ജില്ല തിരഞ്ഞെടുത്തതിന് ശേഷം ആധാരം രജിസ്ട്രേഷൻ ചെയ്ത ഓഫീസ്, ആധാരം രജിസ്ട്രേഷൻ നടത്തിയ വർഷം, ആധാരം രജിസ്ട്രേഷൻ നമ്പർ, എന്നിവ ടൈപ്പ് ചെയ്ത് സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യാം
തുടർന്ന് ലഭിക്കുന്ന പേജിൽ ആധാരം രജിസ്റ്റർ ചെയ്ത തീയതി, രേഖകൾ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ഇവിടെ കാണാം. അതിനു താഴെ വസ്തു വാങ്ങിയ വ്യക്തിയുടെ പേരും വിലാസവും വസ്തുവിവരങ്ങളും നൽകിയിട്ടുണ്ടാകും.
ആദ്യ പേജ് പ്രിവ്യൂ തിരഞ്ഞെടുത്താൽ ആധാരത്തിന്റെ ഒന്നാം പേജ് മാത്രമേ കാണാൻ സാധിക്കൂ. എന്നാൽ അടുത്ത പേജുകൾ കാണണമെങ്കിൽ അതിന് പ്രത്യേക ഫീസ് നൽകേണ്ടതുണ്ട്. ഇവ പ്രിന്റ് ചെയ്യാൻ കഴിയില്ല. ഇതരത്തിൽ നിങ്ങൾക്ക് ആധാരത്തെക്കുറിച്ച് ആവശ്യമായ വിവരങ്ങൾ ഓൺലൈനായി അറിയാൻ സാധിക്കും.
രജിസ്ട്രേഷൻ വകുപ്പിനെ അടിമുടി മാറ്റുകയാണ് സർക്കാർ. സബ് രജിസ്ട്രാർ ഓഫീസുകളിലെ സേവനം ആയാസ രഹിതമാവനും കൈക്കൂലിയും അഴിമതിയും ഇല്ലാതാവാനും ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താം.
Story Highlights: You can also check the documents online
More Headlines
Anjana
Related posts
Latest News
ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
ഹോട്ടലുകളിലും പൊതുശുചിമുറികളിലും ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള മാർഗങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. സ്മോക്ക് ഡിറ്റക്ടറുകൾ, ടിഷ്യൂ ബോക്സുകൾ, സിങ്കുകൾ, ഷവറുകൾ, കണ്ണാടികൾ എന്നിവിടങ്ങളിൽ സൂക്ഷ്മമായി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ഫോൺ സിഗ്നൽ, ലൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുടെ സഹായത്തോടെ ഒളിക്യാമറകൾ കണ്ടെത്താനുള്ള മാർഗങ്ങളും വിശദീകരിക്കുന്നു.
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 90 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 12 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാക്കിസ്ഥാനിലെ കറാച്ചിയിൽ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി പിതാവിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകി. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.