പൂഞ്ച്◾: പാക് ഷെല്ലിംഗിൽ ദുരിതത്തിലായ പൂഞ്ചിലെ ജനങ്ങൾക്ക് സൈന്യത്തിന്റെ സഹായം എത്തി. വീടുകൾ തോറും ഭക്ഷ്യവസ്തുക്കളും മരുന്നുകളും വിതരണം ചെയ്തു. കൂടാതെ സൈന്യം മെഡിക്കൽ ക്യാമ്പുകളും നടത്തി.
അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ നാശനഷ്ടം സംഭവിച്ചവർക്ക് സൈനികർ സഹായം നൽകുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ സൈനികരുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നുവെന്നും, സൈന്യം അതിർത്തി കാക്കുന്നത് പോലെ പൂഞ്ചിൽ അവരോടൊപ്പം ഉണ്ടാകുമെന്നും ഒരു പ്രദേശവാസി പറഞ്ഞു. “അവർ ഞങ്ങൾക്ക് റേഷൻ നൽകുന്നു. ഈ സൈനികരുടെ ദീർഘായുസ്സിനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞങ്ങൾ അവരോടൊപ്പം ഉണ്ട്. അവർ ധീരമായി അതിർത്തികൾ കാക്കുന്നത് പോലെ പൂഞ്ചിൽ ഞങ്ങളും അവരോടൊപ്പം ഉണ്ട്”- പ്രദേശവാസി പറയുന്നു.
ജമ്മു കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിലും ജില്ലകളിലും ഇന്ത്യയും പാകിസ്താനും നടത്തിയ ഷെല്ലാക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. നൗഷേര പോലുള്ള അതിർത്തി പ്രദേശങ്ങളിൽ കന്നുകാലികൾക്കും, സ്വത്തുക്കൾക്കും നാശനഷ്ടം സംഭവിച്ചു. പ്രദേശവാസികളുടെ ഉപജീവനമാർഗ്ഗങ്ങൾക്കും സ്വത്തുക്കൾക്കും നാശനഷ്ടം സംഭവിച്ചതായി ANI റിപ്പോർട്ട് ചെയ്തു.
സൈന്യം മെഡിക്കൽ ക്യാമ്പുകൾ നടത്തിയെന്നും, ആവശ്യമായ പിന്തുണ നൽകുന്നതും വീഡിയോയിൽ കാണാം. വീടുകൾ തോറും സൈന്യം ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിച്ചു നൽകി.