രോഹിത് വെള്ളക്കുപ്പായം അഴിച്ചു; അകലുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ‘സമാനതകളില്ലാത്ത ആക്രമണ ബാറ്റിംഗ് മുഖം’

വെളക്കുപ്പായത്തിലെ കളി അവസാനിപ്പിക്കാൻ രോഹിത് ശർമ തീരുമാനിച്ചതോടെ ആക്രമണ ക്രിക്കറ്റിന്റെ സമാനതകളില്ലാത്ത മുഖമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അന്യമാകുന്നത്. 12 വർഷം നീണ്ട കരിയറിൽ4,301 റൺസ് നേടിയ താരം കളി മതിയാക്കുന്നതോടെ രോഹിത്തിന്റെ പകരക്കാരനെ കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്തം കൂടി ഇന്ത്യൻ ക്രിക്കറ്റിനു മുന്നിൽ വന്നു. പ്രതിഭകൾക്ക് കുറവില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് അതൊരു വെല്ലുവിളിയല്ലെങ്കിലും രോഹിത്തിനോളം പോന്നൊരു പ്രതിഭയെ അദ്ദേഹത്തെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന് കണ്ടറിയണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, സായ് സുദർശൻ, ഋതുരാജ് ഗെയ്ക്വാദ്, സർഫറാസ് ഖാൻ, കരുൺ നായർ ഉൾപ്പെടെയുള്ളവരെ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെങ്കിലും ‘ഏതു സമയവും പൊട്ടിത്തെറിച്ച് കത്തിയുയരുന്ന ഓപ്പണർ’ സ്ഥാനത്തേക്ക് ആളെ വേണം. നിലവിൽ ശുഭ്മാൻ ഗിൽ ഓപ്പണർ സ്ഥാനത്തേക്ക് എത്തുമെന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പാണ്. അങ്ങനെ വരുമ്പോൾ വൺ ഡൗൺ പൊസിഷനിൽ ആരെ ഉപയോഗിക്കുമെന്നതാണ് ചോദ്യം. സച്ചിൻ ടെൻഡുൽക്കർ ചരിത്രമാക്കിയ നാലാം നമ്പറിൽ ഇപ്പോൾ കളിക്കുന്ന വിരാട് കോഹ്ലിയെ മൂന്നാം നമ്പറിലേക്ക് ഉയർത്താൻ സാധ്യതയില്ലെന്നിരിക്കെ മൂന്നാം നമ്പറിൽ പുതിയൊരാളെ പരീക്ഷിക്കേണ്ടി വരും.

നിലവിൽ ശ്രേയസ് അയ്യറെ പരീക്ഷിച്ചേക്കാൻ സാധ്യയുണ്ടെങ്കിലും അഞ്ചാം നമ്പറിലാകും താരം ഏറെ ശ്രദ്ധിക്കപ്പെടുകയെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിരാടിനെ മൂന്നാം നമ്പറിലേക്ക് മാറ്റിയാൽ ശ്രേയസ് അയ്യർ നാലിലേക്കെത്താം. അതേ സമയം കെ.എൽ.രാഹുലിനെ പരീക്ഷിക്കാനുള്ള സാധ്യതയുമുണ്ട്. നിലവിൽ മികച്ച ഫോമിലാണ് രാഹുൽ കളിക്കുന്നതെന്നതും അദ്ദേഹത്തിന്റെ സാധ്യത കൂട്ടുന്നു.

മറ്റൊരു സാധ്യത അജങ്ക്യ രഹാനെയെ തിരിച്ചു വിളിക്കാനുള്ള സാധ്യതയാണ്. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ചൂഷണം ചെയ്യാൻ ഇന്ത്യ തീരുമാനിച്ചാൽ അതിൽ അതിശയോക്തിയില്ല. സർഫറാസും കരുണും സായിയും ടീമിൽ തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും അവസാന ഇലവനിൽ ഉൾപ്പെടുമോയെന്ന് കണ്ടറിയണം.

  കെപിസിസി അധ്യക്ഷ സ്ഥാനം: പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല

രോഹിത് സൃഷ്ടിച്ച വിടവ് അതൊരു വിടവ് തന്നെയാണെന്ന് പറയുന്നതിനു പിന്നിൽ കാരണങ്ങളേറെയാണ്. എതിരാളിയെ വേഗത്തിൽ തല്ലിത്തുടങ്ങി അവരെ മാനസികമായി തളർത്തി മത്സരത്തിൽ കൃത്യമായ മേൽക്കൈ നേടുന്നതിൽ രോഹിത് വഹിച്ച പങ്ക് വളരെ വലുതാണ്. മുന്നിലൊരാൾ ആളിപ്പടരുമ്പോൾ പിന്നാലെ വരുന്നവരെങ്കനെ ജ്വലിക്കാതിരിക്കും. ഈയൊരു നയമാണ് സമീപ കാലത്ത് ഇന്ത്യ പ്രാവർത്തികമാക്കിയത്. ഇടയ്ക്ക് അതൊന്നു പാളിയെങ്കിലും രോഹിത് വലിയ തോതിൽ ഇന്ത്യയെ സ്വാധീനിച്ചിരുന്നു. ഇന്ത്യയുടെ പോരാട്ട വീര്യത്തെ പരമാവധി അപ്ഗ്രേഡ് ചെയ്തിരുന്നു.

സമകാലിക ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്റർമാർക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്ത 300 റൺസെന്ന മൈൽ സ്റ്റോണിലേക്കെത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന താരമാണ് രോഹിത്. ഗില്ലിനും ജെയ്സ്വാളിനും ആ നേട്ടത്തിലേക്കെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിലും അതിനേക്കാൾ മുൻ ടെസ്റ്റിൽ വ്യക്തി ഗത സ്കോർ 300 എന്ന സംഖ്യയിലേക്കെത്താൻ എന്തുകൊണ്ടും രോഹിത്തിന് കഴിയുമായിരുന്നു. ഏകദിനത്തിൽ അദ്ദേഹം കുറിച്ച സർവ കാല റെക്കാഡായ 264 ആണെന്നിരിക്കെ അതിലുമുയർന്നൊരു ടെസ്റ്റ് വ്യക്തി ഗത സ്കോർ ആരാധാകർ പ്രതീക്ഷിച്ചിരുന്നതുമാണ്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരുടെയെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റിലെ ഉയർന്ന സ്കോർ ടെസ്റ്റിലേതാണ്. ഏകദിനത്തിലെ ഉയർന്ന സ്കോറിനേക്കാൾ വലിയ സ്കോർ മികവ് കാട്ടിയ ഇന്ത്യൻ ബാറ്റർമാരെല്ലാം നേടിയിട്ടുണ്ട്. അക്കൂട്ടത്തിൽ രോഹിത് മാത്രമാണ് വേറിട്ട് നിൽക്കുന്നത്. നൂറ് ശതമാനവും അദ്ദേഹമൊരു ഏകദിന ബാറ്റർ ആയത് കൊണ്ടാണങ്ങനെയെന്ന് വാദിക്കാമെങ്കിലും ടെസ്റ്റിൽ ഒരു ഇന്നിംഗ്സിൽ ഒന്നര ദിവസം രോഹിത് ബാറ്റ് ചെയ്താൽ 300 അപ്രാപ്യമല്ല.

  പേവിഷബാധ മരണങ്ങൾ: അന്വേഷണത്തിന് മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം

ഇനി പറയാൻ പോകുന്നതൊരു പ്രതീക്ഷയാണ്. അടിച്ചു തകർക്കുന്ന താരം 300 എന്ന മാന്ത്രിക സംഖ്യയിലെത്തണമെന്ന പ്രതീക്ഷ. അത് ഏകദിനത്തിലൂടെ ആണെങ്കിലോ. 50 ഓവർ തികച്ച് ബാറ്റ് ചെയ്താൽ ഒരു പക്ഷേ അത് സംഭവിച്ചേക്കാം. രോഹിത് ശർമ ആയതു കൊണ്ട് അതിൽ അത്ഭുതം കൂറേണ്ട കാര്യവുമില്ല. ഏകദിന ക്രിക്കറ്റ് അതാണോ രോഹിത്തിനു വേണ്ടി കാത്ത് വച്ചിരിക്കുന്നതെന്ന് കണ്ടറിയണം. രോഹിത് ‘ആത്മവിശ്വാസ’ത്തിന്റെ പര്യായം കൂടിയാണ്. ഏത് ലക്ഷ്യത്തിലേക്കും സധൈര്യം പൊരുതാൻ പോന്ന ‘സമാനതകളില്ലാത്ത പോരാട്ട വീര്യ’ത്തിന്റെ പര്യായം.

Related Posts
ഇന്ത്യാ-പാക് വെടിനിർത്തൽ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം ഇങ്ങനെ
India-Pak ceasefire

ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. Read more

ഇന്ത്യ-പാക് വെടിനിർത്തൽ: ഭീകര കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടെന്ന് പ്രതിരോധ മന്ത്രാലയം
India Pakistan ceasefire

ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് ധാരണയായെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വൈകീട്ട് അഞ്ചുമണി മുതൽ വെടിനിർത്തൽ Read more

ഇന്ത്യാ-പാക് വെടിനിർത്തൽ: പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണമെന്ന് എം.എ. ബേബി
India-Pak ceasefire

ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി Read more

അതിർത്തിയിൽ റെയിൽവേ സുരക്ഷ ശക്തമാക്കി; കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ
Railway border security

അതിർത്തിയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് റെയിൽവേ പൊലീസ് സുരക്ഷ ശക്തമാക്കി. റെയിൽവേ സ്റ്റേഷനുകളിലും Read more

ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചു: പാക് വിദേശകാര്യമന്ത്രിയുടെ സ്ഥിരീകരണം
India Pakistan ceasefire

ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചതായി പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദർ സ്ഥിരീകരിച്ചു. ഉടൻ Read more

  വഖഫ് വിഷയത്തിൽ വിഭാഗീയത പാടില്ല: സാദിഖ് അലി ശിഹാബ് തങ്ങൾ
ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ സ്ഥിരീകരിച്ച് കേന്ദ്രം
India Pakistan ceasefire

ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിൽ എത്തിയെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. പാകിസ്ഥാൻ്റെ ഡിജിഎംഒയാണ് വെടിനിർത്തൽ Read more

ഓപ്പറേഷൻ ഡി ഹണ്ട്: സംസ്ഥാനത്ത് 86 പേർ അറസ്റ്റിൽ; ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
Kerala drug operation

സംസ്ഥാനത്ത് ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 86 പേരെ അറസ്റ്റ് Read more

ഇന്ത്യയും പാകിസ്താനും വെടിനിര്ത്തലിന് സമ്മതിച്ചെന്ന് ട്രംപ്
India Pakistan ceasefire

അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പ്രഖ്യാപനമനുസരിച്ച് ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചു. ട്രംപിന്റെ Read more

പാക് ഷെല്ലാക്രമണം: ഇരകളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി
pak shelling victims

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് Read more

ഭീകരാക്രമണമുണ്ടായാൽ തുറന്ന യുദ്ധം; പാകിസ്താന് ഇന്ത്യയുടെ താക്കീത്
India Pakistan terror war

പാകിസ്താൻ അതിർത്തിയിൽ പ്രകോപനം തുടരുന്നതിനിടെ, ഭീകരാക്രമണങ്ങൾ ആവർത്തിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യ. Read more