ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ നടന്ന പുന്നപ്ര വയലാര് സമരത്തിലെ വി.എസ് അച്യുതാനന്ദന്റെ പോരാട്ടവീര്യവും അതിജീവനവും ഈ ലേഖനത്തിൽ വിവരിക്കുന്നു. കർഷകത്തൊഴിലാളികൾക്കെതിരായ അതിക്രമങ്ങളെ ചെറുത്ത് അദ്ദേഹം എങ്ങനെ ഒരു കമ്യൂണിസ്റ്റുകാരനായി വളർന്നു എന്നും പരിശോധിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന ഏടുകളിലേക്ക് വെളിച്ചം വീശുന്ന ഒരു വിവരണം കൂടിയാണിത്.
പുന്നപ്ര വയലാര് സമരം വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദനിലെ പോരാട്ടവീര്യത്തിന് ഊര്ജ്ജം നല്കി. ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്. വി.എസ് എന്ന കമ്യൂണിസ്റ്റുകാരനെ ആ പോരാട്ടവീര്യം അവസാന ശ്വാസം വരെ ജ്വലിപ്പിച്ചു നിര്ത്തി.
1946 ഒക്ടോബർ 24-ന് ഗത്യന്തരമില്ലാതെ നൂറുകണക്കിന് തൊഴിലാളികൾ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിച്ചു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായത് ജന്മിമാരുടെ ചൂഷണത്തിനെതിരെ പ്രതിഷേധമുയർത്തിയ കർഷക തൊഴിലാളികൾക്കെതിരായ അതിക്രൂരമായ അടിച്ചമർത്തലായിരുന്നു. ഈ ആക്രമണത്തിൽ 29 പേർ വെടിയേറ്റു മരിച്ചു.
തൊഴിലാളികൾക്ക് ഈ കൊടിയ പീഡനങ്ങള്ക്കിടയിലും തളരാതെ പോരാടാന് പ്രചോദനമായത് ഇരുപത്തിമൂന്നുകാരനായ വി.എസ്സായിരുന്നു. ഒക്ടോബർ 26-ന് വയലാറിലേക്കുള്ള പട്ടാള മുന്നേറ്റം തടയാൻ മാരാരിക്കുളത്തെ തടിപ്പാലം പൊളിച്ച തൊഴിലാളികൾക്ക് നേരെ വെടിവെപ്പുണ്ടായി. ഈ വെടിവെപ്പിൽ ആറ് തൊഴിലാളികൾ മരിച്ചു.
സമരത്തിന്റെ മുഖ്യകണ്ണിയായിരുന്ന വി.എസിനെ ഒക്ടോബർ 28-ന് പാലാ പൊലീസ് പൂഞ്ഞാറിലെ ഒരു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തുടർന്ന് ഒക്ടോബർ 27-ന് പുന്നപ്രയിലും വയലാറിലും പട്ടാളം കൂട്ടക്കൊല നടത്തി. ഈ സംഭവത്തിൽ ആയിരത്തിലധികം പേർ മരിച്ചു.
ലോക്കപ്പിൽ വെച്ച് വി.എസിനെ ഭീകരമായി മർദ്ദിച്ചു. അഴികൾക്കിടയിലൂടെ രണ്ടുകാലുകളും പുറത്തെടുത്ത് പാദങ്ങൾക്ക് മുകളിലും താഴെയും രണ്ട് ലാത്തികൾ കയറുകൊണ്ട് കെട്ടിയ ശേഷം കാൽവെള്ളയിൽ ലാത്തി കൊണ്ട് അടിച്ചു. കാല്പാദത്തില് തോക്കിന്റെ ബയണറ്റ് കുത്തിക്കയറ്റി. മർദ്ദനത്തിനൊടുവിൽ വി.എസ് മരിച്ചെന്ന് കരുതി സഹതടവുകാരെ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യാൻ ഏൽപ്പിച്ചു.
എന്നാൽ കള്ളൻ കോരപ്പൻ എന്ന തടവുകാരനാണ് വി.എസ്സിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് രാജ്യം സ്വാതന്ത്ര്യത്തിലേക്ക് മിഴി തുറക്കും വരെ വി.എസ് ഒളിവിലായിരുന്നു. അതിനുശേഷം സ്വതന്ത്ര ഇന്ത്യയിലെ ഏഴ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ പിന്നീടുള്ള പോരാട്ടങ്ങളെല്ലാം താരതമ്യേന നിസ്സാരമായിരുന്നു.
Story Highlights : VS and the Punnapra Vayalar protest