സഖാവ് വി എസ് അച്യുതാനന്ദന്റെ നൂറ്റിയൊന്നാം പിറന്നാൾ: കേരള രാഷ്ട്രീയത്തിലെ അതികായന്റെ പോരാട്ട ജീവിതം

നിവ ലേഖകൻ

VS Achuthanandan 101st birthday

കേരള രാഷ്ട്രീയത്തിലെ അതികായനായ സഖാവ് വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ. പോരാട്ടമെന്ന വാക്കിനൊരു ആൾരൂപമുണ്ടെങ്കിലത് വി എസ് അച്യുതാനന്ദനാണ്. സമരങ്ങളുടെ നൂറ്റാണ്ട് താണ്ടിയ സഖാവിന്റെ പോരാട്ടങ്ങൾ എന്നും സമൂഹത്തിന് ആവേശമാണ്. നാടുവാഴിക്കാലത്ത് നട്ടെല്ലുയർത്തി നിന്ന് മുഷ്ടിചുരുട്ടിയതിന്റെ കരുത്തുമായി നാട്ടിലിറങ്ങിയതാണാ ചങ്കൂറ്റം. ആ ഊറ്റംകൊണ്ട വരവിന് പിന്നിൽ അണിനിരന്ന മനുഷ്യർ ആവേശത്താലാമോദത്താൽ ആർത്തലച്ചു. 1923 ഒക്ടോബർ 20-ന് ആലപ്പുഴയിലെ പുന്നപ്രയിൽ വെന്തലത്തറക്കുടുംബത്തിൽ ശങ്കരന്റേയും അക്കമ്മയുടേയും മകനായി ജനനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടിക്കാലം മുതൽ തുടങ്ങിയ പോരാട്ട ജീവിതം. നാലാം വയസിൽ അമ്മയെയും പതിനൊന്നാം വയസിൽ അച്ഛനെയും നഷ്ടമായതോടെ ഏഴാം ക്ലാസിൽ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. തുടർന്ന് മൂത്ത സഹോദരന്റെ തുന്നൽക്കടയിൽ സഹായിയായും പിന്നീട് കയർ ഫാക്ടറിയിൽ തൊഴിലാളിയായും പ്രവർത്തിച്ചു. സഖാക്കളുടെ സഖാവ് പി. കൃഷ്ണപിള്ളയുടെ സ്വാധീനം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിച്ചു. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് തുടക്കം.

പതിനേഴാം വയസിൽ പാർട്ടി അംഗമായി. പുന്നപ്ര വയലാറിൽ തുടങ്ങി സൂര്യനെല്ലിയിലേയും മൂന്നാറിലേയും വൻമലകളിൽ തട്ടിയാ മുദ്രാവാക്യം കാസർകോടൻ കശുവാണ്ടി തോപ്പുകളിലും പ്ലാച്ചിമടയിലെ പൊരിയുന്ന വെയിലത്തും അയാളുടെ പിന്നാലെതന്നെ നടന്നു. 1980 മുതൽ 92 വരെ 12 വർഷം സി പി ഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. കണിശതയ്ക്കൊരു പകരം വാക്കുണ്ടെങ്കിൽ അത് പാർട്ടി സെക്രട്ടറി വിഎസ് അച്യുതാനന്ദൻ എന്നായി. പാർട്ടിക്കകത്തെ വിഭാഗീയതയിൽ ഒരുഭാഗത്ത് എന്നും വി. എസ് ഉണ്ടായിരുന്നു.

  പി.വി. അൻവർ നിലമ്പൂരിൽ ഒരു ഘടകമേയല്ല; കോൺഗ്രസ് തട്ടിക്കളിക്കുന്നു: എം.വി. ജയരാജൻ

ആദ്യം നായനാരും പിന്നീട് പിണറായി വിജയനും എതിരാളികൾ ആയി. എൺപത്തിമൂന്നാം വയസിൽ കേരളമുഖ്യമന്ത്രിയായി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക്, ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് സീറ്റ് നൽകേണ്ടിവന്നതും ചരിത്രം. പാമോലിൻ, ലാവ്ലിൻ, ഐസ്ക്രീം പാർലർ, ഇടമലയാർ എന്നീ വിവാദ കേസുകളിൽ ഒറ്റയ്ക്ക് പോരാടി. എൻഡോസൾഫാൻ, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു. മതികെട്ടാൻമല നടന്നുകയറി.

സൂര്യനെല്ലിയിലെ പാവം പെൺകുട്ടിയ്ക്ക് താങ്ങും തണലുമായി നിന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ നെഞ്ചോടു ചേർത്തുപിടിച്ചു. അങ്ങനെ, സമരമെന്നാൽ, കേരളത്തിന് വിഎസായി. ഇപ്പോൾ വിശ്രമജീവിതത്തിലാണ് വിഎസ്. നീട്ടിയും കുറുക്കിയുമുള്ള ആ പ്രസംഗത്തിന്റെ അഭാവം പാർട്ടിയും കേരളവും വല്ലാണ്ടങ്ങറിയുന്നുണ്ട്.

Story Highlights: VS Achuthanandan, Kerala’s political giant, celebrates 101st birthday

  നിലമ്പൂർ യുഡിഎഫ് കൺവെൻഷനിൽ സുധാകരനും ചെന്നിത്തലയുമില്ല; പാണക്കാട് കുടുംബവും വിട്ടുനിന്നു
Related Posts
റിയാസിനെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ; വകുപ്പിൽ ഒന്നും നടക്കുന്നില്ല, ജനങ്ങൾ മറുപടി നൽകും
Hibi Eden against Riyas

മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ഹൈബി ഈഡൻ എം.പി വിമർശനവുമായി രംഗത്ത്. റിയാസ് Read more

പി.വി അൻവറിൻ്റെ ആരോപണങ്ങൾ ജനം വിലയിരുത്തട്ടെ: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Nilambur bypoll

പി.വി അൻവറിൻ്റെ ആരോപണങ്ങൾ ജനം വിലയിരുത്തട്ടെ എന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. Read more

രാജ്ഭവൻ പൊതുസ്ഥലം; വർഗീയത പ്രചരിപ്പിക്കാൻ ഉപയോഗിക്കരുത്: എം.വി. ഗോവിന്ദൻ
Rajbhavan Photo controversy

രാജ്ഭവനിലെ ചിത്ര വിവാദത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. രാജ്ഭവൻ Read more

വിദ്വേഷ പരാമർശങ്ങൾക്കെതിരെ എം. സ്വരാജ്; മലപ്പുറത്തിൻ്റെ ചരിത്രം ഓർമ്മിപ്പിക്കേണ്ടി വന്നുവെന്ന് സ്ഥാനാർത്ഥി
M Swaraj speech

മലപ്പുറം ജില്ലയുടെ ചരിത്രം വിദ്വേഷ പരാമർശങ്ങൾ ഉയർന്നുവന്നതുകൊണ്ടാണ് ഓർമ്മിപ്പിക്കേണ്ടി വന്നതെന്ന് എം. സ്വരാജ് Read more

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട; സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ
Thennala Balakrishna Pillai

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ ഭൗതികശരീരം ഇന്ന് സംസ്കരിക്കും. തിരുവനന്തപുരം നെട്ടയത്തെ Read more

നിലമ്പൂരിൽ ഇടത് കൗൺസിലർ തൃണമൂൽ കോൺഗ്രസിൽ; അൻവറിന് പിന്തുണയെന്ന് ഇസ്മയിൽ
Nilambur Left Councillor

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിലമ്പൂരിൽ നഗരസഭയിലെ ഇടത് കൗൺസിലർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ജെഡിഎസ് Read more

  വിദ്വേഷ പരാമർശങ്ങൾക്കെതിരെ എം. സ്വരാജ്; മലപ്പുറത്തിൻ്റെ ചരിത്രം ഓർമ്മിപ്പിക്കേണ്ടി വന്നുവെന്ന് സ്ഥാനാർത്ഥി
യുഡിഎഫ് ഭരണകാലത്ത് ക്ഷേമ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നു; വെല്ലുവിളിയുമായി തോമസ് ഐസക്
welfare pension arrears

യുഡിഎഫ് ഭരണകാലത്ത് ക്ഷേമ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന വാദം തെറ്റാണെന്ന് ടി.എം. തോമസ് Read more

ബലിപെരുന്നാൾ അവധി: രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് മന്ത്രി വി. ശിവൻകുട്ടി
Bakrid holiday politics

ബലിപെരുന്നാൾ അവധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. Read more

ആർഎസ്എസ് ചിത്രത്തിന് മുന്നിൽ കുമ്പിടാൻ കിട്ടില്ല; ഗവർണർക്കെതിരെ മന്ത്രി പി. പ്രസാദ്
RSS agenda

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായ പശ്ചാത്തലത്തിൽ ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. Read more

രാജ്ഭവന് പരിപാടികളില് ഭാരതാംബയുടെ ചിത്രം; സര്ക്കാര്-ഗവര്ണര് പോര് തുടരുന്നു
Kerala Governor controversy

രാജ്ഭവനിലെ പരിപാടികളില് ഭാരതാംബയുടെ ചിത്രം വെക്കുന്നതുമായി ബന്ധപ്പെട്ട് സര്ക്കാരും ഗവര്ണറും തമ്മില് ഭിന്നത Read more

Leave a Comment