വെഞ്ഞാറമൂട് കൊലപാതകം: നിര്ണായക സിസിടിവി ദൃശ്യങ്ങള് പുറത്ത്

നിവ ലേഖകൻ

Venjaramood Murders

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില് നിര്ണായകമായ സിസിടിവി ദൃശ്യങ്ങള് പുറത്ത്. പെണ്സുഹൃത്ത് ഫര്സാനയെ കൊലപ്പെടുത്താനായി സഹോദരന് അഫ്സാനെ വീട്ടില് നിന്നും മാറ്റിയതാണെന്ന സംശയത്തിലാണ് പൊലീസ്. ഭക്ഷണം വാങ്ങാന് അയച്ചത് മുന്കൂട്ടി തയ്യാറാക്കിയ പ്ലാനെന്നും സംശയമുണ്ട്. കൊലപാതകത്തിന് തൊട്ടുമുന്പുള്ള അഫ്സാന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. വെഞ്ഞാറമ്മൂട്ടിലെ ‘സഹര് അല് മന്ദി’ എന്ന കടയില് ഭക്ഷണം വാങ്ങാന് എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് ഓട്ടോറിക്ഷയില് ഭക്ഷണം വാങ്ങാന് അഫ്സാന് എത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭക്ഷണം വാങ്ങിയ ശേഷം അരമണിക്കൂറോളം കാത്ത് നില്ക്കുന്നതും ദൃശ്യങ്ങളില് കാണാം. ശേഷം റോഡ് മുറിച്ചു കടന്ന് വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് നടന്നു പോയി. കൊലപാതകം നടന്ന് 24 മണിക്കൂര് പിന്നിട്ടിട്ടും ഓട്ടോ ഡ്രൈവര് ശ്രീജിത്തിന് ഞെട്ടല് വിട്ടുമാറിയിട്ടില്ല. വൈകിട്ട് നാലു മണിക്കും 5. 30നും ഇടയിലാണ് അഫ്സാന്റെയും ഫര്സാനയുടെയും കൊലപാതകം നടക്കുന്നത്. വീട്ടില് നിന്ന് സഹോദരനെ മാറ്റുന്നത് അഫ്സാന്റെ പ്ലാനായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

പേരുമലയിലെ വീട്ടില് നിന്നും പേരുമല ജങ്ഷന് വരെ അഫ്സാന്, അഫ്സാനെ ബൈക്കില് കൊണ്ടുവരുന്നു. അവിടെ വച്ച് ഓട്ടോറിക്ഷയില് കയറ്റി ഭക്ഷണം വാങ്ങാനായി വെഞ്ഞാറമൂടുള്ള കടയിലേക്ക് വിടുന്നു. അഫ്സാനെ പറഞ്ഞു വിട്ടതിന് ശേഷമാകാം ഫര്സാനയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. പിന്നീട് മടങ്ങിയെത്തിയതിന് ശേഷം കുട്ടിയെയും കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം അഫ്സാന് പൊലീസ് സ്റ്റേഷനില് കീഴടങ്ങാനായി പോയത് ഓട്ടോറിക്ഷയിലാണ്. കൊലപാതകങ്ങള്ക്ക് ശേഷം ഒരു കൂസലുമില്ലാതെ തന്നെ അറിയുന്ന ശ്രീജിത്തിന്റെ ഓട്ടോയില് അഫ്സാന് പൊലീസ് സ്റ്റേഷനിലെത്തി.

  മുനമ്പത്ത് ഭൂമി സംരക്ഷണ സമിതിയുടെ സമരം താൽക്കാലികമായി അവസാനിപ്പിക്കും

ഫോണ് നോക്കിയിരിക്കുകയായിരുന്ന അഫ്സാന് മദ്യത്തിന്റെ മണം ഉണ്ടായിരുന്നുവെന്നും ഓട്ടോറിക്ഷ ഡ്രൈവര് ശ്രീജിത്ത് പറഞ്ഞു. നന്നായി അറിയുന്ന അഫ്സാന് അഞ്ച് പേരെ കൊന്നെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ശ്രീജിത്ത് പറയുന്നു. രണ്ട് തവണയാണ് ഇന്നലെ അഫ്സാന്, ശ്രീജിത്തിന്റെ ഓട്ടോ വിളിച്ചത്. വൈകിട്ട് ആദ്യം അനുജന് അഫ്സാനെ വെഞ്ഞാറമൂട് സഹര് അല് മന്ദി കടയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവെന്നും ശ്രീജിത്ത് പറയുന്നു. പിന്നീട്, വൈകുന്നേരം ആറുമണി കഴിഞ്ഞപ്പോള് വീണ്ടും വിളിച്ചു. ബൈക്ക് കേടായെന്നും പൊലീസ് സ്റ്റേഷന് സമീപത്തെ വര്ക്ക് ഷോപ്പില് എത്തിക്കണമെന്നും ആവശ്യപ്പെട്ടു.

യാത്രയില് യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കി. അഫ്സാനെ പൊലീസ് സ്റ്റേഷനില് ഇറക്കി തൊട്ടുപിന്നാലെ സ്റ്റേഷനില് നിന്ന് വിളിയെത്തി. ഫോണ് കട്ട് ചെയ്യാതെ അഫ്സാന്റെ വീട്ടിലെത്തിയപ്പോഴാണ് കൂട്ടക്കൊലയുടെ വിവരങ്ങള് ശ്രീജിത്ത് അറിഞ്ഞത്. കൂട്ടക്കൊലയ്ക്ക് മുന്പ് സഹോദരനെ ഭക്ഷണം വാങ്ങാന് അയച്ചത് മുന്കൂട്ടി തയ്യാറാക്കിയ പ്ലാനായിരുന്നുവെന്നും സംശയമുണ്ട്.

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിക്ക് സാധ്യത; അറസ്റ്റിലായാൽ പുറത്താക്കും

Story Highlights: CCTV footage reveals Afsan’s movements before the Venjaramood murders.

Related Posts
കേരളത്തിലെ 518 പൊലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിച്ചെന്ന് സർക്കാർ സുപ്രീം കോടതിയിൽ
CCTV installation in Kerala

കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിച്ചെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ Read more

കോട്ടയം മാണിക്കുന്നം കൊലപാതകം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതികൾ പിടിയിൽ
Kottayam murder case

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കോട്ടയം Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
Kollam murder case

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more

തേവരയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
Kochi Murder Case

കൊച്ചി തേവരയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ വീട്ടുടമ Read more

തിരുവനന്തപുരത്ത് ഫുട്ബോൾ തർക്കം കൊലപാതകത്തിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം
football dispute murder

തിരുവനന്തപുരത്ത് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൈക്കാട് ശാസ്താ Read more

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; ഫുട്ബോൾ തർക്കം കൊലപാതകത്തിൽ കലാശിച്ചു
Thiruvananthapuram murder case

തിരുവനന്തപുരത്ത് രാജാജി നഗർ സ്വദേശി അലൻ കുത്തേറ്റ് മരിച്ചു. ഫുട്ബോൾ കളിയിലെ തർക്കമാണ് Read more

ചാലക്കുടി മേലൂരിൽ വയോധികനെ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
Chalakudy murder case

ചാലക്കുടി മേലൂരിൽ 60 വയസ്സുള്ള സുധാകരനെ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച Read more

അങ്കമാലിയിൽ സിസിടിവി ക്യാമറ പദ്ധതിക്ക് തുടക്കം
CCTV camera project

അങ്കമാലി നഗരസഭയിൽ സിസിടിവി ക്യാമറ പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവിൽ Read more

ജോലിഭാരം കുറയ്ക്കാൻ 10 രോഗികളെ കൊലപ്പെടുത്തി; നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ
German nurse sentenced

ജർമ്മനിയിൽ രാത്രി ഷിഫ്റ്റിലെ ജോലിഭാരം കുറയ്ക്കുന്നതിനായി 10 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം Read more

കാനഡയിൽ കാറിൽ മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു
Canada Indian man killed

കാനഡയിൽ കാറിൽ മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത ഇന്ത്യൻ വംശജനായ അർവി സിങ് സാഗു Read more

Leave a Comment