Headlines

Terrorism

റാലി നടത്തിയ നൂറോളം പേര്‍ക്കുനേരെ നിറയൊഴിച്ച് താലിബാൻ.

നൂറോളം പേര്‍ക്കുനേരെ നിറയൊഴിച്ച് താലിബാൻ
Photo Credit: Reuters

കാബൂൾ: അഫ്ഗാനിസ്താനിലെ സ്ത്രീകൾക്ക് മതമനുവദിക്കുന്ന സ്വാതന്ത്ര്യവും സർക്കാർ ജീവനക്കാർക്ക് പൊതുമാപ്പും പ്രഖ്യാപിച്ച താലിബാൻ തൊട്ടുപിന്നാലെ വാഗ്ദാനങ്ങൾ ലംഘിക്കുകയാണ്. ചൊവ്വാഴ്ചയാണ് സ്ത്രീകൾക്ക് അവകാശങ്ങളിൽ ഉറപ്പ് നൽകിയത്. എന്നാൽ അന്നു തന്നെ മുഖംമറയ്ക്കാതെ റോഡിലിറങ്ങിയ ഒരു സ്ത്രീയെ വെടിവെച്ചു കോലപ്പെടുത്തിയിരുന്നു. കാബൂളിൽ പുറത്തിറങ്ങിയ സ്ത്രീകളെ  അക്രമിക്കുകയും ചെയ്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചഹർ കിന്ദിലെ വനിതാ ഗവർണറായ സലിമ മസാരിയെ താലിബാൻ സംഘം പിടികൂടി. ഇവരെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. പഴയ സർക്കാർജീവനക്കാരെ അന്വേഷിച്ച് സംഘം തെരുവിൽ അലയുന്നതായി പ്രാദേശികമാധ്യമങ്ങൾ അറിയിച്ചു.

ജലാലാബാദിൽ ദേശീയപതാക പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം നടത്തിയ മൂന്നുപേരെ വെടിവെച്ചുകൊന്നു. റാലി നടത്തിയ നൂറോളം പേര്‍ക്കുനേരെ നിറയൊഴിച്ചു. മാധ്യമപ്രവർത്തകരെ മർദിച്ചതായും,അഫ്ഗാൻ സൈന്യത്തിലെ നാലുപേരെ വെടിവെച്ചു കോലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

Story highlight: Taliban opened fire on about 100 protesters.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍
കൊല്ലം കാർ കൊലപാതകം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; വനിത ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കി
കൊച്ചി മരോട്ടിച്ചോട് കൊലപാതകം: മദ്യപാന തർക്കത്തിൽ നിന്ന് കൊലപാതകത്തിലേക്ക്, പ്രതി പിടിയിൽ
കൊച്ചി എളമക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതി അറസ്റ്റില്‍
കൊച്ചി ഇടപ്പള്ളിയിൽ യുവാവിന്റെ മൃതദേഹം നടുറോഡിൽ; കൊലപാതക സംശയം
സുഭദ്ര കൊലപാതകം: മൂന്നാമതൊരാൾക്കും പങ്കുണ്ടെന്ന് പൊലീസ്; അറസ്റ്റ് രേഖപ്പെടുത്തി
ആലപ്പുഴയിലെ വൃദ്ധ കൊലപാതകം: സാമ്പത്തിക നേട്ടത്തിനായി കൊന്നതെന്ന് പ്രതികൾ

Related posts