സ്വദേശാഭിമാനി രാമൃഷ്ണ പിള്ള ഓർമ്മയായിട്ട് 109 വർഷം

നിവ ലേഖകൻ

Swadeshabhimani Ramakrishna Pillai

‘ഈശ്വരൻ തെറ്റ് ചെയ്താലും ഞാൻ അത് റിപ്പോർട്ട് ചെയ്യും’ എന്ന് പ്രഖ്യാപിച്ച ധീരനായ പത്ര പ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ഓർമ്മയായിട്ട് 109 വർഷം. തിരുവിതാംകൂറിലെ മഹാരാജാവിന്റെ ഭരണപരമായ പാളിച്ചകൾക്കെതിരെയും വ്യക്തിപരമായ അപാകതകൾക്കെതിരെയും തൂലിക ചലിപ്പിച്ചതിന്റെ പേരിൽ നാടു കടത്തപ്പെട്ട ഇരുപതാം നൂറ്റാണ്ട് ദർശിച്ച സാഹസികനായ പത്ര പ്രവർത്തകനായിരുന്നു രാമകൃഷ്ണ പിള്ള.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സ്വാത്രന്ത്ര്യ സമര സേനാനിയുമായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ ‘കേരള ദർപ്പണം’,’കേരളപഞ്ചിക’,’മലയാളി, ‘കേരളൻ’ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. ‘ആത്മ പോഷിണി’, ‘ഉപാധ്യായൻ’, ‘വിദ്യാർത്ഥി’ എന്നീ മാസികകളും ഇദ്ദേഹം തുടങ്ങി.

1906 ജനുവരി 17 ന് വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ഉടമസ്ഥതയിലുള്ള സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായി ചുമതലയേറ്റ രാമകൃഷ്ണപ്പിള്ളയ്ക്ക്
മലേഷ്യയിലെ മലയാളികൾ ‘സ്വദേശാഭിമാനി’ എന്ന ബിരുദം നല്കി ആദരിച്ചു. 1912 സെപ്റ്റംബർ 28-ന് പാലക്കാട് നടന്ന മഹാസമ്മേളനത്തിൽവെച്ചായിരുന്നു മഹത്തായ ഈ അംഗീകാരം നല്കിയത്. തുടർന്ന് രാമകൃഷ്ണപിള്ള ‘സ്വദേശാഭിമാനി രാമകൃഷ്ണപിളള’ എന്നറിയപ്പെട്ടു.

  എം.വി ഗോവിന്ദൻ്റേത് തരംതാണ പ്രസ്താവന; ഗോവിന്ദൻ മാസ്റ്റർ ഗോവിന്ദച്ചാമിയാകരുത്: കത്തോലിക്കാ സഭ

‘വൃത്താന്ത പത്ര പ്രവർത്തനം’, ‘ഭാര്യാ ധർമ്മം’,’ബാല ബോധിനി’, ‘കൃഷി ശാസ്ത്രം’,’സോക്രട്ടീസ്’, ‘അങ്ക ഗണിതം’,’കാൾ മാർക്സ്’, ‘ബഞ്ചമിൻ ഫ്രാങ്ക്ലിൻ’, ‘പൗര വിദ്യാഭ്യാസം’ എന്നീ കൃതികളും രചിച്ചു. അഴിമതിക്കും, സ്വജനപക്ഷപാതത്തിനും അനീതിക്കുമെതിരെ നിരന്തരം തൂലിക ചലിപ്പിച്ച സ്വദേശാഭിമാനി
അധികാരികളുടെ നോട്ടപ്പുള്ളിയായി.

പത്രാധിപരെ എന്തു വില കൊടുത്തും നാട്ടിൽ നിന്നു പുറത്താക്കാൻ നടന്ന ഗൂഡാലോചനയ്ക്കൊടുവിൽ ദിവാനും സേവകരും രാജാവും ചേർന്ന് പത്രം കണ്ടു കെട്ടാനും പത്രാധിപരെ നാടുകടത്താനും തീരുമാനിച്ചു. 1910 സെപ്റ്റംബർ 26 ന് സ്വദേശാഭിമാനി പ്രസ്സും രാമകൃഷ്ണ പിള്ളയുടെ വീടും പോലീസ് അടച്ചു പൂട്ടി മുദ്ര വച്ചു. തുടർന്ന് പത്രാധിപരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി രായ്ക്കുരാമാനം നാടു കടത്തി.

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്

Story Highlights: Swadeshabhimani Ramakrishna Pillai, a fearless journalist who challenged the Travancore Maharaja’s administration, is remembered on his 109th death anniversary.

Related Posts
വി.എസ്സും പുന്നപ്ര വയലാര് സമരവും: പോരാട്ടത്തിന്റെ ഇതിഹാസം
Punnapra Vayalar struggle

പുന്നപ്ര വയലാര് സമരത്തില് വി.എസ് അച്യുതാനന്ദന്റെ പോരാട്ടവീര്യവും അതിജീവനവും വിവരിക്കുന്നു. കർഷകത്തൊഴിലാളികൾക്കെതിരായ അതിക്രമങ്ങളെ Read more

  ചാറ്റ് ജിപിറ്റി പറഞ്ഞ തണ്ണിമത്തൻ കിടു; വൈറലായി യുവതിയുടെ വീഡിയോ
മഞ്ചേരിയിൽ ചേര ശിലാലിഖിതം കണ്ടെത്തി: ചരിത്രപരമായ കണ്ടെത്തൽ
Chera stone inscription

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് ചേര രാജാക്കൻമാരുടെ ശിലാലിഖിതം കണ്ടെത്തി. തൃക്കലങ്ങോട് മേലേടത്ത് മഹാശിവ Read more

സനാതന ധർമ്മം: കേരള ചരിത്രം വീണ്ടും പഠിക്കാൻ മുഖ്യമന്ത്രിയോട് ബിജെപി
Sanatana Dharma Kerala

ബിജെപി ദേശീയ വക്താവ് ഗുരുപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു. സനാതന ധർമ്മത്തെക്കുറിച്ചുള്ള Read more

കണ്ണൂർ ചെങ്ങളായിൽ നിന്ന് 200 വർഷം പഴക്കമുള്ള നിധിശേഖരം കണ്ടെത്തി

കണ്ണൂർ ചെങ്ങളായിലെ പരിപ്പായിയിൽ പി. പി. താജുദ്ദീന്റെ റബ്ബർത്തോട്ടത്തിൽ നിന്ന് 200 വർഷം Read more