അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

നിവ ലേഖകൻ

Supreme Court

ന്യൂ ഡൽഹി: അലഹബാദ് ഹൈക്കോടതിയുടെ വിവാദ ബലാത്സംഗ കേസ് വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജസ്റ്റിസ് ബി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർ നടപടികൾ സ്വീകരിക്കാൻ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിർദേശം നൽകി.

സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമത്തിന് തെളിവായി കണക്കാക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിവാദ വിധി. ഈ വിധിയിലെ നിരീക്ഷണങ്ങൾ മനുഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും കേസിലെ കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ജഡ്ജിക്കെതിരെ ഇത്രയും പരുഷമായ വാക്കുകൾ ഉപയോഗിക്കേണ്ടിവന്നതിൽ ഖേദമുണ്ടെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. വാദം കേട്ട് നാലുമാസത്തിനു ശേഷമാണ് വിധി പ്രസ്താവിച്ചതെന്നും ഒരു നിമിഷത്തിൽ തോന്നിയ വികാരത്തിന്റെ അടിസ്ഥാനത്തിലല്ല വിധിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അഭിഭാഷക ശോഭ ഗുപ്ത നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് കേസ് സ്വമേധയാ എടുത്തത്.

  സുപ്രീം കോടതിയുടെ സമയപരിധി വിധിക്ക് എതിരെ രാഷ്ട്രപതി; 14 വിഷയങ്ങളിൽ വ്യക്തത തേടി

കേന്ദ്രസർക്കാരും അലഹബാദ് ഹൈക്കോടതി വിധിയെ വിമർശിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ സുപ്രീം കോടതി ഉത്തരവ് കൈമാറാനും ഉചിതമായ നടപടികൾ സ്വീകരിക്കാനും സുപ്രീം കോടതി നിർദേശിച്ചു. വിവാദ വിധിയിലെ പരാമർശങ്ങൾ തികഞ്ഞ അശ്രദ്ധയാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

Story Highlights: The Supreme Court of India stayed a controversial Allahabad High Court ruling on a rape case, expressing strong disapproval of the judge’s observations.

Related Posts
സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതിയുടെ നീക്കം; പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അണിനിരത്തി സ്റ്റാലിൻ
Presidential reference on Supreme Court

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ നീക്കം പ്രതിരോധിക്കാൻ പ്രതിപക്ഷസർക്കാരുകളെ Read more

സോഫിയ ഖുറേഷി പരാമർശം: മന്ത്രി കൻവർ വിജയ് ഷായുടെ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Sofia Qureshi Remark

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ബിജെപി മന്ത്രി കൻവർ വിജയ് ഷാ നൽകിയ Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
ബലാത്സംഗക്കേസ് പ്രതിയുടെ വിവാഹാഭ്യർഥന സുപ്രീം കോടതിയിൽ; അതിജീവിതയുടെ സമ്മതം, നാടകീയ രംഗങ്ങൾ
rape convict marriage proposal

ബലാത്സംഗക്കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി, അതിജീവിതയെ വിവാഹം കഴിക്കാൻ സുപ്രീം Read more

കേണൽ സോഫിയ ഖുറേഷി പരാമർശം: മന്ത്രി വിജയ് ഷായെ വിമർശിച്ച് സുപ്രീം കോടതി
Supreme Court criticism

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ സുപ്രീം കോടതി Read more

കേണൽ സോഫിയ ഖുറേഷി പരാമർശം: മന്ത്രി വിജയ് ഷാ സുപ്രീം കോടതിയിലേക്ക്
Sofia Qureshi remark

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി വിജയ് ഷാ സുപ്രീം Read more

സുപ്രീം കോടതിയുടെ സമയപരിധി വിധിക്ക് എതിരെ രാഷ്ട്രപതി; 14 വിഷയങ്ങളിൽ വ്യക്തത തേടി
Presidential reference

ബില്ലുകളിന്മേലുള്ള തീരുമാനങ്ങളിൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമു. ഭരണഘടനയുടെ Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
Chief Justice of India

സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ. ഗവായ് സത്യപ്രതിജ്ഞ ചെയ്തു. Read more

ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി നാളെ സത്യപ്രതിജ്ഞ ചെയ്യും
Justice B.R. Gavai

ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി നാളെ ചുമതലയേൽക്കും. Read more

മുല്ലപ്പെരിയാർ: മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ സുപ്രീം കോടതിയുടെ നിർദേശം
Mullaperiyar Dam

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി കേരളത്തിനും Read more

ഗവർണറുടെ അനാസ്ഥ: ഹർജി പിൻവലിക്കാൻ കേരളം; കേന്ദ്രം എതിർത്തു
Governor inaction petition

ഗവർണറുടെ അനാസ്ഥയ്ക്കെതിരെ നൽകിയ ഹർജി പിൻവലിക്കാൻ കേരളം ഒരുങ്ങുന്നു. ഹർജികൾ ഫലപ്രദമല്ലെന്ന വിലയിരുത്തലിനെ Read more

Leave a Comment