സോഷ്യൽ മീഡിയയിലൂടെ ജന മനസ്സിൽ ഇടം നേടിയ ശ്രീലക്ഷ്മി എന്ന കൊച്ചുമിടുക്കിയുടെ ജീവിതവിജയ കഥ.
ഇച്ചാപ്പി എന്നറിയപ്പെടുന്ന ശ്രീലക്ഷ്മിക്ക് സോഷ്യൽ മീഡിയയിൽ വൻ ആരാധക പിന്തുണയാണ്. സരളമായ അവതരണ ശൈലിയിലൂടെ ഇച്ചാപ്പി എന്ന ശ്രീലക്ഷ്മി ലോക മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ഇന്ന്.
അവഗണനയുടെയും പരിഹാസങ്ങളുടെയുംനടുവിൽ നിന്നും അവൾക്ക് ഇതാ മോചനം.
19 വയസുകാരിയായ ശ്രീലക്ഷ്മിക്ക് ആദ്യമൊക്കെ വൻ കളിയാക്കൽ ആണ് നേരിടേണ്ടി വന്നിരുന്നത് എന്നാൽ ഇതൊന്നും വകവയ്ക്കാതെ ഇച്ചാപ്പി ഇന്ന് ലക്ഷകണക്കിന് ആരാധകരുള്ള മിടുക്കിയാണ്.
എല്ലാവരും കളിയാക്കിയത് തൻറെ വീടിനെക്കുറിച്ചും അതുപോലെതന്നെ ശബ്ദത്തെക്കുറിച്ച് ആയിരുന്നു.
കുട്ടിയുടേതുപോലുള്ള ശബ്ദവും ചെറിയൊരു വീടും ഇതൊക്കെ സിമ്പതി നേടാൻ ആണോ എന്ന് പലരും ചോദിച്ചിരുന്നു.
ഇതിലൊന്നും തളരാതെ ശ്രീലക്ഷ്മി മുന്നേറുകയായിരുന്നു. ഇച്ചാപ്പി ദ വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലക്ഷ്മി ശ്രദ്ധനേടിയത്.
ഒരു നല്ല പാട്ടുകാരി കൂടിയായ ശ്രീലക്ഷ്മിയുടെ അവസാന വീഡിയോ ട്രെൻഡിങ് ആയിരിക്കുകയാണ്.
പേളി മാണി അടക്കമുള്ളവരാണ് ശ്രീലക്ഷ്മിയെ കാണാനുള്ള ആഗ്രഹവുമായി രംഗത്തെത്തിയത്.
ഡിഗ്രി വിദ്യാർഥിനിയായ ശ്രീലക്ഷ്മി കൂലിപ്പണിക്കാരായ തൻറെ മാതാപിതാക്കളുടെ ഏക മകളാണ് അവർക്കുള്ള ഏക ആശ്രയവും അവൾ തന്നെ.
രാജകുമാരിയെപ്പോലെ ജീവിക്കേണ്ട ശ്രീലക്ഷ്മി ഇന്ന് ഈ അവസ്ഥയിൽ ആയതിൻറെ ദുരന്ത കഥയും ശ്രീലക്ഷ്മി തന്നെ വെളിപ്പെടുത്തിയിരുന്നു.
ഗുജറാത്തിൽ മെക്കാനിക്ക് ആയിരുന്ന തൻറെ അച്ഛൻ നാട്ടിലേക്ക് വരുന്ന വഴി ട്രെയിനിൽ ആരോ മയക്കുമരുന്ന് കൊടുത്തു അദ്ദേഹത്തിൻറെ മുഴുവൻ സമ്പാദ്യവും അടിച്ചു കൊണ്ടുപോയി.ഒരു ബാഗും തിരിച്ചറിയൽ കാർഡും മാത്രമാണ് അവർ അവശേഷിപ്പിച്ചത്.
യൂട്യൂബിലൂടെ പല ആളുകളും തൻറെ പുതിയ വീട് കാണിക്കണമെന്ന് ശ്രീലക്ഷ്മിയോട് ആവശ്യപ്പെട്ടിരുന്നു.
അഭ്യർത്ഥന മാനിച്ചാണ് ശ്രീലക്ഷ്മി പുതിയ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പണി പൂർത്തിയാവാത്ത വീടിൻറെ ദൃശ്യങ്ങളിൽ മുൻവശത്ത് വെള്ളം കയറിയിരിക്കുന്നതും കാണാം.അതൊക്കെ മാറിയാൽ പുതിയ വീട്ടിലേക്ക് താമസം മാറും എന്നാണ് ശ്രീലക്ഷ്മി വീഡിയോയിൽ പറയുന്നത്.
ഇച്ചാപ്പിയുടെ പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
Story highlight: Story of shining star Sreelakshmi.
More Headlines
Anjana
Related posts
Latest News
ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
ഹോട്ടലുകളിലും പൊതുശുചിമുറികളിലും ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള മാർഗങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. സ്മോക്ക് ഡിറ്റക്ടറുകൾ, ടിഷ്യൂ ബോക്സുകൾ, സിങ്കുകൾ, ഷവറുകൾ, കണ്ണാടികൾ എന്നിവിടങ്ങളിൽ സൂക്ഷ്മമായി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ഫോൺ സിഗ്നൽ, ലൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുടെ സഹായത്തോടെ ഒളിക്യാമറകൾ കണ്ടെത്താനുള്ള മാർഗങ്ങളും വിശദീകരിക്കുന്നു.
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 90 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 12 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാക്കിസ്ഥാനിലെ കറാച്ചിയിൽ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി പിതാവിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകി. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.