സ്പേസ് എക്സ് ക്രൂ-10 വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഇന്ത്യൻ സമയം പുലർച്ചെ 4.33 ന് ഫാൽക്കൺ-9 റോക്കറ്റിൽ ക്രൂ ഡ്രാഗൺ പേടകം കുതിച്ചുയർന്നത്. നാല് ബഹിരാകാശ സഞ്ചാരികളുമായാണ് പേടകം യാത്ര തിരിച്ചത്. മാർച്ച് 19-ന് സുനിത വില്യംസ് അടക്കമുള്ള സംഘം ഭൂമിയിലേക്ക് മടങ്ങും.
നാസയുടെ കണക്കുകൂട്ടലിനേക്കാൾ നേരത്തെ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇലോൺ മസ്കിനോട് ആവശ്യപ്പെട്ടിരുന്നു. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് വിൽമോറും വില്യംസും ഓർബിറ്റിംഗ് സ്റ്റേഷനിലേക്ക് പോയത്. എന്നാൽ, സാങ്കേതിക തകരാർ മൂലം മാർച്ച് 12-ന് വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നു.
ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാക്സ (ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി) ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്കോസ്മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്കോവ് എന്നിവരാണ് ക്രൂ-10 ലെ മറ്റ് അംഗങ്ങൾ. കഴിഞ്ഞ വർഷം ജൂണിൽ ഐഎസ്എസിൽ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വിൽമോറും ഉൾപ്പെടെ നാല് പേരുമായാണ് പേടകം മടങ്ങുക.
നാളെ രാവിലെ 9 മണിക്ക് ക്രൂ-10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് വഴിയാണ് ഈ ദൗത്യം സാധ്യമായത്. മടങ്ങിവരവ് നീണ്ടുപോയതിനെ തുടർന്നാണ് പ്രസിഡന്റിന്റെ ഇടപെടൽ.
Story Highlights: SpaceX’s Crew-10 launched successfully, carrying four astronauts, including Sunita Williams, who will return to Earth on March 19.