എസ്എഫ്ഐയുടെ പ്രായപരിധി വിദ്യാർത്ഥി ആയിരിക്കുക എന്നതാണെന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ വ്യക്തമാക്കി. ടിപി ശ്രീനിവാസനെതിരായ ആക്രമണത്തെക്കുറിച്ചുള്ള അഭിപ്രായം ഒമ്പത് വർഷം മുമ്പ് തന്നെ എസ്എഫ്ഐ വ്യക്തമാക്കിയിരുന്നുവെന്നും 2025-ലും ആ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതായി ഒരു മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും ആർഷോ പറഞ്ഞു.
എസ്എഫ്ഐയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് ആർഷോ ഊന്നിപ്പറഞ്ഞു. തട്ടിക്കൂട്ട് വിദേശ സർവകലാശാലകൾ വരുന്ന സാഹചര്യം നിലവിലില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗവർണറുടെ നടപടിക്കെതിരെ ശക്തമായ സമരം നയിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. റാഗിങ്ങിനെതിരെ എക്കാലവും ശക്തമായ നിലപാടാണ് എസ്എഫ്ഐ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ സർവകലാശാല വിഷയത്തിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മെമ്പർഷിപ്പ് ക്യാമ്പയിനിന് മുൻപായി ക്യാമ്പസുകളിൽ ആന്റി റാഗിംഗ് ക്യാമ്പയിൻ നടത്താറുണ്ട്. 16,30,000 ത്തിലധികം അംഗങ്ങളാണ് സംഘടനയിലുള്ളതെന്നും ആർഷോ അറിയിച്ചു. എസ് എഫ് ഐയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ വിമർശനങ്ങളെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എസ് എഫ് ഐ സംസ്ഥാന സമ്മേളനം ഡിസംബർ 18, 19, 20 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കൊടി, കൊടിമര, ദീപശിഖാ ജാഥകൾ നാളെ തിരുവനന്തപുരത്ത് എത്തിച്ചേരും. ഡിസംബർ 19ന് രാവിലെ മുഖ്യമന്ത്രി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം വൈകിട്ട് 4 മണിക്ക് ക്യൂബൻ അംബാസിഡർ ഉദ്ഘാടനം ചെയ്യും.
Story Highlights: SFI State Secretary P M Arsho clarifies the organization’s stance on the TP Sreenivasan attack and upcoming state conference.