Headlines

Politics

അൻവർ എൽഡിഎഫ് വിടണം; യുഡിഎഫിലേക്ക് ക്ഷണിക്കില്ലെന്ന് തീരുമാനം

അൻവർ എൽഡിഎഫ് വിടണം; യുഡിഎഫിലേക്ക് ക്ഷണിക്കില്ലെന്ന് തീരുമാനം

അഭിമാനം അവശേഷിക്കുന്നെങ്കിൽ അൻവർ എൽഡിഎഫ് വിടണമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആവശ്യപ്പെട്ടു. സർക്കാരിന് എതിരായ കേസിലെ മാപ്പ് സാക്ഷിയാണ് അൻവർ എന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിലേക്ക് അൻവറിനെ ക്ഷണിക്കണോ എന്നത് നേതൃത്വം ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ മറ്റന്നാൾ മുതൽ സമരം നടത്താൻ യുഡിഎഫ് തീരുമാനിച്ചു. എന്നാൽ, പിവി അൻവറിനെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട എന്നാണ് ഇന്ന് ചേർന്ന യോഗത്തിലെ തീരുമാനം. അൻവർ പറയാനുള്ളതെല്ലാം പറഞ്ഞു തീർക്കട്ടെ, ശേഷം തീരുമാനമെടുക്കാമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി.

അൻവറിന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് യുഡിഎഫ് യോഗം ചേർന്നത്. അൻവർ സ്വമേധയാ യുഡിഎഫിൽ വരുന്നെങ്കിൽ മാത്രം അതിനുള്ള മറുപടി നൽകുമെന്നും യോഗത്തിൽ തീരുമാനിച്ചു. നേരത്തെ തീരുമാനിച്ച ഓൺലൈൻ യോഗത്തിൽ, അൻവറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിട്ടുള്ളത്.

Story Highlights: Youth League leader P K Firos demands PV Anwar to leave LDF, UDF decides not to invite Anwar

More Headlines

പി.വി. അൻവറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വീണാ ജോർജും വി. ശിവൻകുട്ടിയും
പി.വി അൻവറിന്റെ വിമർശനത്തിന് മറുപടിയുമായി എം.എം മണി; ജനങ്ങളുടെ പ്രശ്നങ്ങളാണ് പ്രധാനമെന്ന് വ്യക്തമാക്...
തൃശൂര്‍ പൂരം വിവാദം: ഗൂഢാലോചന അന്വേഷിക്കണമെന്ന് സിപിഐ മുഖപത്രം
പി വി അൻവറിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ
തിരുപ്പതി ലഡു വിവാദം: ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചു
പിണറായി വിജയനെതിരെ 'പോരാളി ഷാജി'; പി വി അൻവറിന് പിന്തുണയുമായി സൈബർ ഗ്രൂപ്പ്
പി വി അന്‍വറിന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സ് യുദ്ധം; സിപിഐഎമ്മും കോണ്‍ഗ്രസും രംഗത്ത്
ബിജെപി എംഎൽഎ എൻ. മുനിരത്ന നായിഡുവിനെതിരെ ബലാത്സംഗ ആരോപണം; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി എം സ്വരാജ്; ഉദ്ദേശശുദ്ധിയില്‍ സംശയം

Related posts

Leave a Reply

Required fields are marked *