പൂനെയിലെ സ്വർഗേറ്റ് ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച പുലർച്ചെ ഞെട്ടിക്കുന്ന ഒരു ബലാത്സംഗ സംഭവം അരങ്ങേറി. പോലീസ് സ്റ്റേഷനിൽ നിന്ന് വെറും 100 മീറ്റർ അകലെ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിലാണ് 26 കാരിയായ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. സ്വന്തം ഗ്രാമമായ സത്താറ ജില്ലയിലെ ഫാൽട്ടനിലേക്ക് പോകാൻ ബസ് കാത്തുനിന്ന വീട്ടുജോലിക്കാരിയായിരുന്നു ഇര. പ്രതി ദത്താത്രയ രാംദാസ് എന്ന 36 കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷണം, മാല പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് രാംദാസ് എന്ന് പോലീസ് വ്യക്തമാക്കി.
\n
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ബസ് അടിച്ചുതകർത്തു. രാംദാസ് യുവതിയെ ‘സഹോദരി’ എന്ന് വിളിച്ചാണ് അടുത്തെത്തിയത്. പോകേണ്ട സ്ഥലം ചോദിച്ചറിഞ്ഞ ശേഷം, പാർക്ക് ചെയ്തിരുന്ന ബസിൽ കയറാൻ നിർദ്ദേശിച്ചു. ബസിൽ വെളിച്ചമില്ലെന്ന് യുവതി ചോദ്യം ചെയ്തപ്പോൾ മറ്റ് യാത്രക്കാർ ഉറങ്ങുകയാണെന്നും അതിനാൽ ലൈറ്റ് ഓഫ് ചെയ്തതാണെന്നുമായിരുന്നു മറുപടി. യുവതി ബസിൽ കയറിയ ഉടൻ രാംദാസ് വാതിലടച്ച് പീഡിപ്പിക്കുകയായിരുന്നു.
\n
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട യുവതി സുഹൃത്തിനെ വിവരമറിയിച്ചു. തുടർന്ന് സുഹൃത്ത് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. എട്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ച് രാംദാസിനെ അന്വേഷിച്ചുവരികയാണ്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഏറ്റവും വലിയ ബസ് സ്റ്റാൻഡിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
\n
#WATCH | Pune, Maharashtra: Shiv Sena (UBT) leader Vasant More along with other party leaders, holds a protest at the Swargate bus stand over the alleged rape of a 26-year-old woman. pic.twitter.com/du9aQCMJyL
— ANI (@ANI) February 26, 2025
\n
സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിവച്ചിട്ടുണ്ട്. പൂനെ മേഖലയിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്\u200cനാവിസ് പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു. കുറ്റവാളിയെ രക്ഷപ്പെടാൻ അനുവദിക്കാത്ത തരത്തിൽ പഴുതടച്ചുള്ള അന്വേഷണമാണ് വേണ്ടതെന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ പറഞ്ഞു. സർക്കാർ വിഷയം വളരെ ഗൗരവമായി എടുത്തിട്ടുണ്ടെന്നും കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
\n
പ്രതി രക്ഷപ്പെട്ടെങ്കിലും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഡിസിപി സ്മർത്ഥന പാട്ടിൽ അറിയിച്ചു. ബസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.
\n
#WATCH | Pune, Maharashtra | Zone 2, DCP Smarthana Patil says, "A working woman was waiting for the bus to go back to her home…A man came and said that the bus to your place has been parked somewhere else and took the woman near the parked bus…Then, the man raped the… https://t.co/D80Z6vz5n6 pic.twitter.com/yme7CRTSCs
— ANI (@ANI) February 26, 2025
Story Highlights: A woman was raped inside a parked bus near a police station in Pune, India, sparking outrage and political controversy.