ലോക്കപ്പിലിരുന്ന് ഗുണ്ടകൾ മദ്യപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.

നിവ ലേഖകൻ

ലോക്കപ്പിലിരുന്ന് ​ഗുണ്ടകൾ മദ്യപിക്കുന്ന ചിത്രം
ലോക്കപ്പിലിരുന്ന് ഗുണ്ടകൾ മദ്യപിക്കുന്ന ചിത്രം

ഏതൊരു രാജ്യത്തും കുറ്റം ചെയ്യപ്പെട്ടവരുടെ വിധി ജയിലടക്കമുള്ള കഠിന ശിക്ഷകളായിരിക്കും. ജയിലിൽ പോവുകയെന്നത് കുറ്റകൃത്യങ്ങൾ ചെയ്യപ്പെട്ട ഒരാൾക്ക് നേരിടേണ്ടിവരുന്ന ഏറ്റവും കടുത്ത ശിക്ഷയാണ്. എന്നാൽ ആ ജയിൽ തന്നെ കുറ്റവാളികൾക്കുള്ള ഉല്ലാസകേന്ദ്രമായി മാറിയിരിക്കുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൽഹി ലോക്കപ്പിൽ ഒരുകൂട്ടം ഗുണ്ടകൾ ഇരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ലോക്കപ്പിൽ കിടക്കുന്ന ഗുണ്ടാതലവൻ നീരജ് ബവാനയുടെ ഒപ്പമുള്ള രാഹുൽ കാല, നവീൻ ബാലി തുടങ്ങിയവർ ജയിലിലിരുന്ന് മദ്യപിക്കുകയും ,ലഘുഭക്ഷണം കഴിക്കുകയും ചെയ്യുന്ന വീഡിയോയാണ് സാമൂഹ്യമാധ്യങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

24 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ നീരജ് ബവാനയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നുമാണ് പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. വീഡിയോയിൽ ഗുണ്ടാത്തലവന്മാർ സിഗരറ്റ് പങ്കിടുന്നതും, ഉല്ലസിക്കുന്നതുമായി കാണാൻ സാധിക്കും. ഒരാൾ ഫോണിൽ സംസാരിക്കുന്ന സമയം മറ്റെയാൾ ദൃശ്യങ്ങൾ പകർത്തുകയാണ്. അവർക്കു പുറമെ ലോക്കപ്പിൽ നാല് പേർകൂടിയുണ്ടായിരുന്നു.

  ഡൽഹിയിൽ ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കാൻ ആലോചന

മുൻപും പലതവണ  ഇരുവരെയും കൊലപാതക കുറ്റങ്ങളിലും, പിടിച്ചുപറിയുമായും ബന്ധപ്പെട്ട കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശേഷം തിഹാർ മണ്ഡോളി ജയിലിലായിരുന്നു അവരെ പാർപ്പിച്ചിരുന്നത്. സംഘത്തിലെ ഒരാളെ കൊല്ലുന്നതിനായി ജയിലിനുള്ളിലുള്ള അവരുടെ എതിരാളി ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഈ മാസത്തിന്റെ ആദ്യം അവരെ ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരുവരെയും ചോദ്യം ചെയ്യാനായി പൊലീസുകാരുടെ ഒരു പ്രത്യേക സംഘം ഒരാഴ്ചയിലധികം അവരെ ലോക്കപ്പിൽ പാർപ്പിച്ചു. അവർ ആഗസ്റ്റ് 10 വരെ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു. തുടർന്ന് വീണ്ടും അവരെ മണ്ഡോളി ജയിലിലേക്ക് അയച്ചു.

ഇപ്പോഴത്തെ പുതിയ റിപ്പോർട്ടുകൾ പ്രകാരം,വീഡിയോയിലെ ദൃശ്യങ്ങൾ മണ്ഡോളി ജയിലിലേതോ അല്ലെങ്കിൽ പ്രത്യേക പൊലീസ് സെല്ലിന്റെ ലോക്കപ്പിലേതോ ആകാമെന്നാണ് നിഗമനം. സംഭവത്തെ തുടർന്ന് പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ലോക്കപ്പിനുള്ളിൽ ഗുണ്ടകൾക്ക് “വിഐപി പരിഗണന” എങ്ങനെ ലഭിച്ചു എന്നതാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ചോദ്യം .

Story highlight : picture of criminals drinking in lock-up went viral.

  ഡൽഹിയിൽ ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കാൻ ആലോചന
Related Posts
ഡൽഹിയിൽ ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കാൻ ആലോചന
beer drinking age

ഡൽഹിയിൽ പുതിയ മദ്യനയം നടപ്പാക്കുന്നതിന്റെ ഭാഗമായി ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25 Read more

കൊൽക്കത്ത-ഡൽഹി ഇൻഡിഗോ വിമാനത്തിൽ മതപരമായ മുദ്രാവാക്യം; ജീവനക്കാർക്ക് മർദ്ദനം, വിമാനം വൈകി
IndiGo flight chaos

കൊൽക്കത്ത-ഡൽഹി ഇൻഡിഗോ വിമാനത്തിൽ മതപരമായ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് തർക്കമുണ്ടായി. മദ്യപിച്ചെത്തിയ അഭിഭാഷകൻ Read more

തെരുവുനായ ശല്യം: സുപ്രീംകോടതി വിധി നാളെ

ഡൽഹിയിലെ തെരുവുനായ ശല്യത്തിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നാളെ വിധി പറയും. ജസ്റ്റിസ് Read more

ഡൽഹി ദരിയാ ഗഞ്ചിൽ കെട്ടിടം തകർന്ന് 3 മരണം
Delhi building collapse

ഡൽഹി ദരിയാ ഗഞ്ചിൽ കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. രണ്ട് നിലകളുള്ള Read more

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ
Delhi CM attack

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ഔദ്യോഗിക വസതിയിൽ ആക്രമണമുണ്ടായി. ജനസമ്പർക്ക പരിപാടിക്കിടെയായിരുന്നു Read more

  ഡൽഹിയിൽ ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കാൻ ആലോചന
ജിമ്മിൽ വർക്കൗട്ട് ചെയ്ത് രജനികാന്ത്; വീഡിയോ വൈറൽ
Rajinikanth gym workout

സോഷ്യൽ മീഡിയയിൽ രജനികാന്തിന്റെ ജിം വർക്കൗട്ട് വീഡിയോ വൈറലാകുന്നു. പരിശീലകനൊപ്പം ജിമ്മിൽ വ്യായാമം Read more

ഡൽഹിയിൽ ഹുമയൂൺ ശവകുടീരം തകർന്നു; 11 പേരെ രക്ഷപ്പെടുത്തി

ഡൽഹി നിസാമുദ്ദീനിലെ ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ പെട്ട Read more

ഡൽഹിയിലെ തെരുവുനായ ശല്യം: ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്
Delhi stray dog

ഡൽഹിയിലെ തെരുവുനായ ശല്യം സംബന്ധിച്ച ഹർജി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് വിട്ടു. Read more

ടെസ്ലയുടെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ ഉടൻ
Tesla India showroom

അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ തുറക്കുന്നു. ഓഗസ്റ്റ് Read more

ഡൽഹിയിൽ തമിഴ്നാട് എം.പി.യുടെ മാല പൊട്ടിച്ചു; അമിത് ഷായ്ക്ക് കത്തയച്ച് സുധ രാമകൃഷ്ണൻ
Chain Snatching Delhi

ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ തമിഴ്നാട് എം.പി. സുധ രാമകൃഷ്ണന്റെ മാല ബൈക്കിലെത്തിയ സംഘം Read more