Headlines

Kerala News

ഓണം ബമ്പർ; ഒന്നാം സമ്മാനത്തിനു അർഹനായത് സെയ്തലവിയല്ല.

ഒന്നാം സമ്മാനത്തിനു അർഹനായത് സെയ്തലവിയല്ല

ഇത്തവണത്തെ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാന തുകയായ 12 കോടി രൂപയ്ക്ക് അർഹനായത് കൊച്ചി മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ്. സമ്മാനാർഹമായ ടിക്കറ്റ് ജയപാലൻ ബാങ്കിനു കൈമാറിക്കഴിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ഇതിനു മിൻപ് തിരുവോണം ബമ്പര്‍ അടിച്ചത് തനിക്കാണെന്നു  ചൂണ്ടിക്കാട്ടി ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി രംഗത്തെത്തിയിരുന്നു. അബു ഹെയിലിൽ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനാണ് സെയ്തലവി.

സൈതലവിയുടെ സുഹൃത്ത് ഒരാഴ്ച മുൻപ്  ടി.ഇ 645465 നമ്പർ ടിക്കറ്റെടുക്കുകയും ഇതിനുള്ള പണം  അയച്ചുകൊടുക്കുകയും ചെയ്തിരുന്നുവെന്നാണ് സെയ്തലവി പറഞ്ഞിരുന്നത്.

ഞായറാഴ്ചത്തെ നറുക്കെടുപ്പിൽ സമ്മാനവിവരം അറിയുകയും തുടർന്ന് സൈതലവിയുടെ മകൻ  പാലക്കാട്ടെത്തി ടിക്കറ്റ് നേരിട്ട് കണ്ട് ഉറപ്പിക്കുകയുമായിരുന്നുവെന്നും സെയ്തലവി പറയുകയുണ്ടായി. എന്നാൽ ഈ അവകാശ വാദത്തെ അപ്പാടെ തള്ളിക്കൊണ്ടാണ് ജയപാലൻ രംഗത്തെത്തിയത്.

Storyhighlight : Onam bumper first prize won by jayapalan from marad.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി

Related posts