Headlines

Politics

എൻസിപിയിൽ മന്ത്രിമാറ്റം സാധ്യത; നേതാക്കൾ നാളെ ശരത്ത് പവാറിനെ കാണും

എൻസിപിയിൽ മന്ത്രിമാറ്റം സാധ്യത; നേതാക്കൾ നാളെ ശരത്ത് പവാറിനെ കാണും

കേരളത്തിലെ എൻസിപിയിൽ മന്ത്രിമാറ്റം സംബന്ധിച്ച് സൂചനകൾ ശക്തമാകുന്നു. മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം നാളെ ശരത്ത് പവാറിനെ നേരിട്ട് അറിയിക്കുമെന്ന് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് വ്യക്തമാക്കി. അതേസമയം, പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രനും പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിൽ എൻസിപിക്ക് പുതിയ മന്ത്രി എന്ന ഫോർമുല സംസ്ഥാന നേതൃത്വം അംഗീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇടഞ്ഞു നിന്ന എ കെ ശശീന്ദ്രൻ ഒടുവിൽ പാർട്ടിക്ക് വഴങ്ങിയതായാണ് സൂചന. രണ്ടു വർഷത്തെ കരാറിനെ കുറിച്ച് അറിയില്ലെങ്കിലും പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി. പി സി ചക്കോയുമായി പോരാടിച്ചു നിന്ന തോമസ് കെ തോമസ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി മാറിയതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, നാളെ മുംബൈയിൽ നടക്കുന്ന ചർച്ചകളെ കുറിച്ചറിയില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ പ്രതികരിച്ചു. ചർച്ചയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും മന്ത്രി മാറ്റം മാധ്യമസൃഷ്ടിയെന്നും പാർട്ടി വേദികളിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ മുംബൈയിൽ ശരത് പവാറുമായി നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എൻസിപി സംസ്ഥാന നേതൃത്വത്തിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

Story Highlights: NCP Kerala leaders hint at ministerial change, to meet Sharad Pawar in Mumbai

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം

Related posts

Leave a Reply

Required fields are marked *