‘ഹരിത’യ്ക്ക് മുസ്ലിം ലീഗിന്റെ അന്ത്യശാസനം; നാളെ രാവിലെ ലൈംഗികാധിക്ഷേപ പരാതി പിൻവലിക്കണം.

നിവ ലേഖകൻ

ഹരിതയ്ക്ക് മുസ്ലിം ലീഗിന്റെ അന്ത്യശാസനം
ഹരിതയ്ക്ക് മുസ്ലിം ലീഗിന്റെ അന്ത്യശാസനം

മലപ്പുറം: വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലീം ലീഗ് നേതാക്കൾ ഹരിതയുടെ നേതൃത്വത്തിനോട് ആവിശ്യപെട്ടു. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി പിൻവലിക്കണമെന്നാണ് ആവശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഘടനയില് നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇന്നലെ ചര്ച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങള് പരാതി പിന്വലിക്കണമെന്ന് അഭ്യര്ത്ഥിച്ചെങ്കിലും ഹരിത നേതാക്കള് വഴങ്ങിയില്ല.

ലൈംഗീക അധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്റ് പി.കെ നവാസ് അടക്കമുളളവര്ക്കെതിരെ നടപടി എടുക്കാതെ ഒത്തുതീര്പ്പിനില്ലെന്നായിരുന്നു ഹരിതയുടെ മറുപടി. എംഎസ്എഫ് നേതൃത്വത്തിൽ ലൈംഗീക അധിക്ഷേപം സംബന്ധിച്ച പരാതിയിൽ വിശദമായ ചർച്ചകൾ നടത്താമെന്ന് ലീഗ് നേതൃത്വം ഹരിതയെ അറിയിച്ചിട്ടുണ്ട്.

എന്നാൽ അതിന് മുൻപായി വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണം. ഇല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാവുമെന്നും ലീഗ് നേതൃത്വം വനിതാ നേതക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.

  സിവിൽ സർവീസ് അക്കാദമിയിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം

പരാതി വനിതാ കമ്മീഷന് കോഴിക്കോട് സിറ്റി പൊലീസിന് കൈമാറി. തുടർന്ന് പൊലീസ് പരാതിക്കാരില് നിന്ന് മൊഴിയെടുത്തു. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന ജനറല് സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴിയാണ് സ്പെഷ്യല് ബ്രാഞ്ച് ഡിവൈഎസ്പി പിസി ഹരിദാസ് രേഖപ്പെടുത്തിയത്. പൊലീസിന് നൽകിയ മൊഴിയിലും തൻ്റെ പരാതിയില് നജ്മ ഉറച്ച് നിന്നു.

കൂടാതെ അച്ചടക്ക ലംഘനം കാട്ടി പാര്ട്ടിയെ സമ്മര്ദ്ദത്തിലാക്കിയ ഹരിത നേതാക്കള്ക്കെതിരെ നടപടി വേണമെന്ന അഭിപ്രായം ലീഗിലെ ഒരു വിഭാഗം നേതാക്കള് മുന്നോട്ട് വച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്ണയത്തില് വനിതാ പ്രാതിനിധ്യമടക്കമുളള പ്രശ്നങ്ങള് ചര്ച്ചയാക്കിയ ഹരിത നേതാക്കളെ നിയന്ത്രിക്കണമെന്ന് ലീഗ് നേതൃത്വം എംഎസ്എഫിന് നിര്ദ്ദേശവും നല്കിയിരുന്നു.

Story highlight : muslim league leaders warns Haritha leaders.

Related Posts
സംസ്ഥാനത്ത് വീണ്ടും നിപ: പാലക്കാട് മരിച്ച 88-കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു
Kerala Nipah death

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മരിച്ച 88-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ Read more

  ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു
സംസ്ഥാനത്ത് 497 പേർ നിരീക്ഷണത്തിൽ; ജാഗ്രത തുടരുന്നു
Nipah virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടർന്ന് 497 പേർ നിരീക്ഷണത്തിൽ. മലപ്പുറം ജില്ലയിൽ Read more

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുമ്പ് തൂൺ തലയിൽ വീണ് രണ്ട് പേർക്ക് പരിക്ക്
Kollam railway station accident

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഇരുമ്പ് തൂൺ തലയിൽ വീണ് Read more

ലിറ്റിൽ കൈറ്റ്സ്: എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Little Kites program

പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് Read more

കീം റാങ്ക് ലിസ്റ്റ്: ഹൈക്കോടതിയിൽ സർക്കാരിന് തിരിച്ചടി; അപ്പീൽ തള്ളി
KEAM rank list

കീം പ്രവേശന പരീക്ഷാഫലം റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ Read more

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ; ആരോഗ്യരംഗത്ത് കേരളം മുൻപന്തിയിലെന്ന് വിലയിരുത്തൽ
Kerala health sector

സംസ്ഥാന സർക്കാരിനെ ഗവർണർ രാജേന്ദ്ര അർലേക്കർ പ്രശംസിച്ചു. 2023-24 വർഷത്തിൽ ആരോഗ്യ മേഖലയിൽ Read more

  ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് ജോലിയും; മന്ത്രിസഭാ തീരുമാനം
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Achuthanandan health condition

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ Read more

മദ്രസാ പഠന സമയം മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത
Kerala school timing

മദ്രസാ പഠന സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത നേതാവ് എം.ടി. അബ്ദുല്ല Read more

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് ജോലിയും; മന്ത്രിസഭാ തീരുമാനം
kottayam medical college accident

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം Read more

കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി; പുതിയ വഴിത്തിരിവ്
KEAM exam result

എൻജിനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന Read more