ലോക്സഭയിലെ ബജറ്റ് സമ്മേളനത്തിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ പ്രസംഗം ജനങ്ങളെ പ്രചോദിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതായും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ വീണ്ടുമുള്ള തിരഞ്ഞെടുപ്പിന് നന്ദി അറിയിക്കുകയും ചെയ്തു. ഈ നേട്ടങ്ങളെക്കുറിച്ചും, പ്രതിപക്ഷത്തെ വിമർശിച്ചും, ഭരണകാലത്തെ നേട്ടങ്ങൾ വിശദീകരിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ദാരിദ്ര്യ നിർമാർജനത്തിലെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കവെ, ആദിവാസിക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചതായി മോദി പറഞ്ഞു. ചിലർ ആദിവാസികൾക്കായി സംസാരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎ സർക്കാർ ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് ചിന്തിക്കാനും ചർച്ച ചെയ്യാനുമുള്ള ഒരു ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സഭയിൽ ഒരു കുടുംബത്തിൽ നിന്ന് മൂന്ന് അംഗങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി, ചിലർ ജക്കൂസിയിലും സ്റ്റൈലിഷ് ഷവറിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, തങ്ങൾ എല്ലാ വീടുകളിലും വെള്ളമെത്തിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു. പാവപ്പെട്ടവരുടെ വീടുകളിൽ ഫോട്ടോഷൂട്ട് നടത്തി സംതൃപ്തി കണ്ടെത്തുന്നവർക്ക് പാവപ്പെട്ടവരുടെ പ്രഭാഷണം ബോറടിക്കുമെന്നും രാഹുൽ ഗാന്ധിക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. മുസ്ലിം വനിതകളുടെ ദുരിതം പരിഹരിക്കാൻ തങ്ങൾ മുത്തലാക്ക് അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടന പോക്കറ്റിൽ കൊണ്ടുനടക്കുന്നവർക്ക് സർക്കാർ മുസ്ലിം വനിതകളെ ദുരിതത്തിൽ ജീവിക്കാൻ വിട്ടതായി അറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘മിസ്റ്റർ ക്ലീൻ’ എന്നറിയപ്പെട്ടിരുന്ന ഒരു മുൻ പ്രധാനമന്ത്രിയെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ കാലത്ത് ഡൽഹിയിൽ നിന്ന് ഒരു രൂപ അയച്ചാൽ പതിനഞ്ച് പൈസ മാത്രമേ താഴെത്തട്ടിലേക്ക് എത്തുകയുള്ളൂ എന്നായിരുന്നു അന്ന് പരസ്യമായി പറഞ്ഞിരുന്നത്. അന്ന് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒരേ പാർട്ടി ഭരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷം ജനങ്ങളുടെ പണം നേരിട്ട് കൈമാറാൻ ആരംഭിച്ചതായി മോദി പറഞ്ഞു. 40 ലക്ഷം കോടി രൂപ ജനങ്ങളിലേക്ക് നേരിട്ട് വിതരണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങൾ ഉണ്ടാക്കാനല്ല, പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12 കോടി കുടുംബങ്ങൾക്ക് ജലം നൽകിയതായും, മൂന്നു ലക്ഷം കോടി രൂപ തെറ്റായ കൈകളിലൂടെ പോകുന്നതിൽ നിന്ന് രക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. സർക്കാർ ഓഫീസുകളിലെ ആക്രി വിറ്റതിൽ നിന്നും 2300 കോടി രൂപ സർക്കാരിന് ലഭിച്ചു.
പണ്ട് ഇത്ര ലക്ഷം കോടി രൂപയുടെ അഴിമതി എന്ന് പത്രങ്ങളുടെ തലക്കെട്ടുകൾ വരുമായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ പത്തു വർഷമായി രാജ്യത്ത് അഴിമതിയില്ലെന്നും മോദി പറഞ്ഞു. അഴിമതി ഇല്ലാതാക്കി രാഷ്ട്രനിർമ്മാണം നടത്തുകയാണ് ഈ സർക്കാർ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 10 വർഷം മുമ്പ് 180000 കോടി ആയിരുന്നു അടിസ്ഥാന സൗകര്യത്തിനുള്ള ബജറ്റ് വിഹിതം. ഇന്ന് 110000 കോടി രൂപയാണ് അത്. പത്തു വർഷം കൊണ്ട് ആദായനികുതി പരിധി കുറച്ചു, മധ്യവർഗത്തിന്റെ ബജറ്റ് വർദ്ധിപ്പിക്കാൻ ശ്രമിച്ചു.
സ്വച്ഛ് ഭാരത് അഭിയാൻ, ടോയ്ലറ്റുകളുടെ നിർമ്മാണം, ശുദ്ധമായ കുടിവെള്ള വിതരണം എന്നിവ സാധാരണ കുടുംബങ്ങൾക്ക് ഏറെ നേട്ടങ്ങൾ ഉണ്ടാക്കിയതായി മോദി പറഞ്ഞു. ശുചിത്വവും ടോയ്ലറ്റുകളും ഉള്ള കുടുംബങ്ങൾക്ക് പ്രതിവർഷം 70,000 രൂപ ലഭിച്ചിട്ടുണ്ടെന്ന് യുണിസെഫ് കണക്കാക്കിയിട്ടുണ്ട്. 2014 ന് മുമ്പ് ബോംബ് സ്ഫോടനങ്ങളും വെടിവെപ്പുകളും ജനജീവിതം ദുഷ്കരമാക്കിയിരുന്നു. എന്നാൽ പ്രശ്നബാധിത പ്രദേശങ്ങൾ പുനർനിർമ്മിക്കുന്നതിനായി പ്രവർത്തിച്ചു. 2013-14 ൽ, ആദായനികുതി ഇളവ് പരിധി 2 ലക്ഷം രൂപ മാത്രമായിരുന്നു, എന്നാൽ ഇന്ന് അത് 12 ലക്ഷമായി ഉയർത്തി.
കഴിഞ്ഞ പത്ത് വർഷം മുൻപിലേക്ക് തിരിഞ്ഞുനോക്കി സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ, ആഴത്തിൽ വേദന തോന്നുന്നുവെന്നും മോദി പറഞ്ഞു. നമ്മൾ 40-50 വർഷം പിന്നിലാണ്. 2014 മുതൽ, ജനങ്ങളെ സേവിക്കാനുള്ള അവസരം നൽകിയപ്പോൾ, ഞങ്ങൾ യുവാക്കളുടെ അഭിലാഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. പുതിയ മേഖലകൾ തുറന്നു. ഇതിന്റെ ഫലമായി, ഇന്ത്യയിലെ യുവാക്കൾ ഇപ്പോൾ ആഗോള വേദിയിൽ കഴിവുകൾ തെളിയിക്കുന്നു. ഹരിയാനയിൽ തുടർച്ചയായി മൂന്നാം തവണയും ഒരു സർക്കാർ വിജയിക്കുന്നത് ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിയാനയിൽ തുടർച്ചയായി മൂന്നാം തവണയും ഒരു സർക്കാർ വിജയിക്കുന്നത് ചരിത്രത്തിലാദ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലർ യുവാക്കൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകുന്നു, ചിലർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നു. മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിച്ചിരുന്നത് പ്രധാനമന്ത്രിയായിരുന്നു. സമിതിയിൽ പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തിയത് ഞങ്ങളുടെ സർക്കാർ. ഡൽഹിയിൽ ചില കുടുംബങ്ങൾ അവരുടെ മ്യൂസിയം ആക്കി വെച്ച കുറെ സ്ഥലങ്ങളുണ്ട്. ഞങ്ങളത് പ്രധാനമന്ത്രി മ്യൂസിയം ആക്കി. എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ അവിടെ പ്രദർശിപ്പിക്കുന്നു. ചില നേതാക്കൾ സംസാരിക്കുന്നത് അർബൻ നക്സലൈറ്റുകളുടെ ഭാഷയിലാണെന്നും സർദാർ പട്ടേലിന്റെ ഏറ്റവും വലിയ പ്രതിമ നിർമ്മിച്ചത് ഞങ്ങളാണെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. അദ്ദേഹം ബിജെപിയിൽ നിന്നോ ജനസംഘത്തിൽ നിന്നോ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: PM Modi highlights poverty reduction and government achievements in Lok Sabha’s budget session.