Headlines

Politics

കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽ ജാമറുകൾ വെക്കണം: കെ.മുരളീധരൻ

കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽജാമറുകൾ  കെ.മുരളീധരൻ

“പാർട്ടിയോഗങ്ങളില്‍  അഭിപ്രായങ്ങൾ വ്യക്തമാക്കാം എന്നാൽ  പരസ്യ പ്രസ്താവനകൾ പാടില്ല. കോണ്‍ഗ്രസിന്റെ ശീലങ്ങള്‍ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി കെ.മുരളീധരന്‍ എം.പി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താനുൾപ്പെടെ എല്ലാവർക്കും അച്ചടക്ക നടപടി ബാധകമാണ്. കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽ ജാമറുകൾ വെയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥിയെ വിജയിപ്പിക്കേണ്ട ശ്രമത്തിനു പകരം പിന്നിൽ നിന്നും പാര വെയ്ക്കുന്നവരെ പാർട്ടിക്ക് ആവശ്യമില്ല. വട്ടിയൂർക്കാവ് സ്ഥാനാർത്ഥിക്ക് നേരിടേണ്ടി വന്ന അവസ്ഥയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏത് നിലപാടും സ്വീകരിക്കാൻ കഴിവുള്ള മുഖ്യമന്ത്രി പിണറായി വിജയന് ഏത് ജാതി മത സമവാക്യങ്ങളും ഒരുമിച്ച് കൊണ്ട് പോകാൻ അദ്ദേഹത്തിന് സാധിക്കും.

കെ.കരുണാകരന് ശേഷം അക്കാര്യത്തിലുള്ള കഴിവ് പിണറായിക്കാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഇന്നലെ വരെ പയറ്റിയ ആയുധംകൊണ്ട് സിപിഎമ്മിനെയും ബിജെപിയെയും നേരിടാനാൻ കഴിയില്ല. അതിന് മൂർച്ഛയുള്ള ആയുധം തന്നെ വേണം. ഒരുമിച്ച്  നിൽക്കണം. സജീവമായി പ്രവർത്തിക്കുന്ന പാർട്ടി ഭാരവാഹികൾ ഉണ്ടാവണം.

പറയുന്നതിനു പിന്തുണ നൽകാനും കയ്യടിക്കാനും ആളുണ്ടാവുകയും എന്നാൽ വോട്ട് ചെയ്യുമ്പോൾ അത് ഇതില്ലാത്തതുമാണ് പാർട്ടിയിലെ അവസ്ഥ.

അതിനു മാറ്റമുണ്ടാകണമെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ജില്ല കോൺ​ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story highlight : Mobile jammers should be set up in Congress camps says K Muraleedharan.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts