എംജി യൂണിവേഴ്സിറ്റിയുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുകയാണ് എംബിഎ വിദ്യാർത്ഥികൾ.2019-2021 ബാച്ച് വിദ്യാർത്ഥികൾ ആണ് ഇവർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. തങ്ങളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലേക്കാണ് എംജി യൂണിവേഴ്സിറ്റി പോകുന്നത് എന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
പ്രധാനമായും ഇവർ നേരിടുന്ന പ്രശ്നങ്ങൾ എന്തെന്നാൽ ഒന്നാമതായി ഇവരുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.2019 നവംബർ ഡിസംബർ കാലയളവിൽ കഴിഞ്ഞ പരീക്ഷയാണിത്. വാലുവേഷൻ അടക്കം കഴിഞ്ഞിരിക്കുന്ന ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം എന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ല എന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. ഇനി റിസൾട്ട് പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ അതിൽ ഒരു സപ്ലി കിട്ടി അതെഴുതി വരുമ്പോഴേക്കും രണ്ടു വർഷത്തെ കോഴ്സ് നാലുവർഷംകൊണ്ട് എങ്കിലും തീരുമോ എന്നും വിദ്യാർഥികൾക്ക് ആശങ്കയുണ്ട്.
അത് പോലെ എംജി യൂണിവേഴ്സിറ്റിയുടെ അണ്ടറിൽ ഉള്ള പിജി കോഴ്സ് എന്ന നിലയിലുള്ള യാതൊരു പരിഗണനയും എംബിഎ സ്റ്റുഡൻസിന് ലഭിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
മൂന്നാം സെമസ്റ്ററിന്റെയും നാലാം സെമസ്റ്ററിന്റെയും എക്സാമിനെ കുറിച്ച് യാതൊരു നോട്ടിഫിക്കേഷനും യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല. എന്നാണ് നിങ്ങൾ ഈ പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നത് എന്നുൾപ്പെടെ നിരവധി ചോദ്യങ്ങളാണ് വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയോട് ചോദിക്കുന്നത്.
ഇൻറർവ്യൂ അറ്റൻഡ് ചെയ്തും മറ്റും തങ്ങൾ നേടിയ ജോലി പോലും കമ്പനികൾ നൽകാൻ തയ്യാറാവുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. ഒന്നാം സെമസ്റ്റർ റിസൾട്ട് പോലുമില്ലാതെ എങ്ങനെ നിങ്ങൾക്ക് ജോലി നൽകുമെന്നാണ് കമ്പനികൾ ചോദിക്കുന്ന ചോദ്യം എന്ന് വിദ്യാർത്ഥികൾ ഓർമിപ്പിക്കുന്നു.
ലോണെടുത്ത് പഠിക്കുന്ന പലരുടെയും കാര്യം വളരെ കഷ്ടമാണ് എന്ന് വിദ്യാർഥികൾ ഓർമിപ്പിക്കുന്നു. 2021 മാർച്ചിൽ അവസാനിക്കേണ്ട കോഴ്സ് ജൂലായ് ആയിട്ടും ഒന്നാം സെമസ്റ്റർ റിസൾട്ട് പോലും വന്നിട്ടില്ല. ലോൺ അടവുകളിലും കാര്യങ്ങളിലും യാതൊരു ഇളവുകളും ലഭിക്കുന്നില്ല.
മെയിൽ അയച്ചും മെസ്സേജ് ചെയ്തും നേരിട്ടും തങ്ങൾ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു തരത്തിലുള്ള മറുപടിയും അവരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ലെന്നും വിദ്യാർഥികൾ പറയുന്നു. എംജി യൂണിവേഴ്സിറ്റി പ്രതികരിക്കുന്നത് വരെ എങ്കിലും ഞങ്ങളെ സപ്പോർട്ട് ചെയ്യണം എന്ന് വിദ്യാർഥികൾ വീഡിയോ കാണുന്ന ഓരോരുത്തരോടും അഭ്യർത്ഥിക്കുകയാണ്.
Story Highlights: MBA students protest against MG University’s irresponsibility.
More Headlines
Anjana
Related posts
Latest News
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
മുണ്ടക്കൈ-പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും ലാപ്ടോപ്പും നഷ്ടപ്പെട്ട സ്വഭ് വാന്‍ പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു. ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും സ്പർശ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നൽകിയ ലാപ്ടോപ്പ് സ്വഭ് വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽകും.
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 90 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് 12 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാക്കിസ്ഥാനിലെ കറാച്ചിയിൽ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി പിതാവിന്റെ നടപടിയെ അനുകൂലിച്ചപ്പോൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത പ്രതികരണങ്ങൾ നൽകി. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു പിതാവ് മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. സുരക്ഷാ കാരണങ്ങളാൽ ചെയ്ത ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലായി. പെൺകുട്ടി ഇതിനെക്കുറിച്ച് ഒരു ചാനലിന് അഭിമുഖം നൽകി.
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് സ്ഥിരീകരണം; വെളിപ്പെടുത്തലുമായി മാർക്കറ്റിങ് സ്ഥാപനം
ഫോൺ നമ്മുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടെന്ന് കോക്സ് മീഡിയ ഗ്രൂപ്പ് സമ്മതിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഭാഷണങ്ങൾ ശേഖരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കമ്പനികൾ ഇടപാടുകാരാണ്.
ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.
മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള ബാങ്കിന്റെ സഹായം
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും വായ്പകൾ കേരള ബാങ്ക് എഴുതിതള്ളും. ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും.
ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി
വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.